തദ്ദേശ സ്ഥാപനങ്ങൾ രംഗത്തിറങ്ങണം: ജില്ലാ വികസന സമിതി
Thursday, March 12, 2020 12:31 AM IST
കൽപ്പറ്റ: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സർക്കാർ പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശങ്ങൾ പൊതുജനങ്ങളിലെത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയ്യെടുക്കണമെന്ന് ജില്ലാ വികസന സമിതി നിർദ്ദേശം നൽകി. പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ളയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക വികസന സമിതി യോഗത്തിലാണ് നിർദ്ദേശം.
തദ്ദേശ സ്ഥാപനങ്ങൾ വാർഡ് അടിസ്ഥാനത്തിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കണം. ഉത്സവങ്ങൾ പോലുള്ള ചടങ്ങുകൾ ലളിതമായി നടത്തുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കാനും തദ്ദേശ സ്ഥാപനങ്ങൾ ഇടപെടണം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. നിരീക്ഷണത്തിൽ കഴിയുന്നവരെ സാമൂഹികമായി ഒറ്റപ്പെടുത്തരുതെന്നും വികസന സമിതി നിർദ്ദേശിച്ചു.
കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നെത്തിയവർ നിർബന്ധമായും ആരോഗ്യ വകുപ്പ് നിഷ്കർഷിച്ച കാലയളവ് നിരീക്ഷണത്തിൽ കഴിയേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ വിവരം മറച്ചുവെക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവ പ്രകാരം കേസെടുക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
വിദേശത്ത് നിന്നെത്തിയവരെ സംബന്ധിച്ചുളള വിവരങ്ങൾ 112 എന്ന നന്പറിലോ [email protected] ഇ-മെയിൽ വിലാസത്തിലോ അറിയിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ആർ. ഇളങ്കോ അറിയിച്ചു. വിദേശ സഞ്ചാരികളെ കുറിച്ച് വിവരങ്ങൾ കൈമാറാതിരുന്ന റിസോർട്ടിനെതിരെ നിയമ നടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വാണിജ്യ സ്ഥാപനങ്ങൾ മാസ്കുകൾക്കും സാനിറ്റൈസർ ഉത്പ്പന്നങ്ങൾക്കും അമിതവില ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കും. മാസ്ക്കുകൾക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ കോട്ടണ്‍ മാസ്ക്കുകൾ തയ്യാറാക്കി വിതരണം നടത്താൻ കുടുംബശ്രീയുടെ സഹകരണം തേടും. ഉപയോഗ ശേഷം മാസ്കുകൾ നശിപ്പിക്കുന്നത് സംബന്ധിച്ച മാർഗ നിർദ്ദേശങ്ങളും ലഭ്യമാക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
തിരുനെല്ലി പഞ്ചായത്തിൽ അസ്വാഭാവിക സാഹചര്യത്തിൽ കണ്ടെത്തിയ കുരങ്ങിന്‍റെ ജഡം പോസ്റ്റ്മോർട്ടം നടത്തി. അവയവങ്ങൾ പൂനെ നാഷണൽ വൈറോളജി ലാബിലേക്ക് പരിശോധനക്കായി അയക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. സിസി ഫിലിപ്പ് അറിയിച്ചു. ഒരാഴ്ച്ചക്കം ഫലം ലഭ്യമാകുംു. കുരങ്ങ് പനി പ്രതിരോധവുമായി ബന്ധപ്പെട്ട് പൂക്കോട് കേരള വെറ്ററിനറി യൂണിവേഴ്സിറ്റിയിലെ വിദഗ്ധർ തയാറാക്കിയ മാർഗനിർദ്ദേശങ്ങളും യോഗത്തിൽ അവതരിപ്പിച്ചു. വെറ്ററിനറി പാരാസൈറ്റോളജിസ്റ്റ് ഡോ. രഘു രവീന്ദ്രൻ, സെന്‍റർ ഫോർ വൈൽഡ് ലൈഫ് സ്റ്റഡീസ് ഡയറക്ടർ ഡോ. ജോർജ് ചാണ്ടി എന്നിവർ വിശദീകരണം നടത്തി.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബി. നസീമ, വൈസ് പ്രസിഡന്‍റ് എ. പ്രഭാകരൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക, തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.