ബൈക്കുകള്‍ കത്തിച്ച സംഭവം: പ്രതികളുടെ കാര്‍ കസ്റ്റഡിയില്‍
Thursday, March 12, 2020 12:42 AM IST
നാദാപുരം: വാണിമേല്‍ പരപ്പ്പാറയില്‍ മോട്ടോര്‍ ബൈക്കുകള്‍ കത്തിച്ച കേസില്‍ പ്രതികളുപയോഗിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
താഴെ നരിപ്പറ്റ കക്കൂഴി പീടിക സ്വദേശി സിറ്റി ഹമീദിന്‍റെ ഉടമസ്ഥതയിലുള്ള കെഎല്‍ 18 എച്ച് 8888 നമ്പര്‍ ഇന്നോവ കാര്‍ വളയം എസ്ഐയും സംഘവും കേസില്‍ അറസ്റ്റിലായ പ്രതിയുടെ സാനിധ്യത്തില്‍ ഹമീദിന്‍റെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്. കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി മുഹമ്മദലിയെ കോരമ്മന്‍ ചുരത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. എസ് ഐ യുടെ നേതൃത്വത്തില്‍ ശക്തമായ പോലീസ് സംരക്ഷണത്തിലാണ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്. പിന്നീട് ഇതര സംസ്ഥാന തൊഴിലാളികളുടെ താവോട്ട് മുക്കിലെ താമസ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.
ഇവിടെയുള്ള തൊഴിലാളികളുടെ വസ്ത്രങ്ങള്‍ കേസില്‍ വിദേശത്തേക്ക് കടന്ന ഒന്നാം പ്രതി അക്രമത്തിന് പോകുമ്പോള്‍ ഉപയോഗിച്ചിരുന്നു. അക്രമം നടന്ന ദിവസം പ്രതിയായ മുഹമ്മദലി ധരിച്ചിരുന്ന വസത്രങ്ങള്‍ ഇയാളുടെ വീട്ടില്‍ നിന്ന് പോലീസ് കസ്റ്റയിലെടുത്തു. പ്രതികള്‍ സഞ്ചരിച്ചിരുന്ന സ്‌ക്കൂട്ടര്‍ തിരിച്ചറിഞ്ഞതായും ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് പറഞ്ഞു. ഇന്ന് വൈകുന്നേരം പ്രതിയെ കോടതിയില്‍ ഹാജരാക്കും.