ബംഗളൂരു: കർണാടകത്തിലെ ബിജെപി സർക്കാരിനെ പ്രതിസന്ധിയിലാക്കി വിമത എംഎൽഎമാരുടെ തന്ത്രങ്ങൾ തുടരുന്നു. മന്ത്രിസ്ഥാനം ലഭിക്കാത്തതിനെത്തുടർന്ന് അതൃപ്തിയിലായിരുന്ന എംഎൽഎമാർ കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നു.
വടക്കൻ കർണാടകയിലുള്ള നേതാക്കളാണ് മുതിർന്ന എംഎൽഎ ഉമേഷ് കാട്ടിക്കൊപ്പം ചേർന്നിരിക്കുന്നത്. മുഖ്യമന്ത്രി യെദിയൂരപ്പയുടെ പ്രവർത്തന ശൈലയിൽ വിയോജിപ്പ് പ്രകടിപ്പിച്ച നേതാക്കൾ ഭരണത്തിൽ മുഖ്യമന്ത്രിയുടെ മകൻ ഇടപെടുന്നതായും ആരോപിച്ചു.
അതിനിടെ വിമത എംഎൽഎമാർ തന്നെ സന്ദർശിച്ചുവെന്നു പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ ഇന്നലെ വെളിപ്പെടുത്തി. അതൃപ്തരാണെങ്കിലും അവർ ബിജെപിയിൽ തുടരുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു. വിഷയത്തിൽ കോൺഗ്രസ് ഇടപെടില്ല. സർക്കാർ താഴെ വീണാൽ അപ്പോൾ തുടർനടപടികൾ ആലോചിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.