ആഡിസ് അബാബ: നൈജീരിയ ആസ്ഥാനമായ പ്രവർത്തിക്കുന്ന സിമന്റ് കന്പനിയിൽ മാനേജരായി പ്രവർത്തിച്ചുവന്ന ഇന്ത്യക്കാരൻ ആഫ്രിക്കൻ രാഷ്ട്രമായ എത്യോപ്യയിൽ വെടിയേറ്റു കൊല്ലപ്പെട്ടു. ഡൻഗോട്ടെ സിമെന്റ് മാനേജർ ദീപ് കംറയാണ് കൊല്ലപ്പെട്ടത്.
ഒരോമിയയിലെ ഫാക്ടറിയിൽനിന്ന് ആഡിസ് അബാബയിലേക്കു തിരിച്ചുവരവെ ദീപ് കംറയ്ക്കു നേരെ അക്രമി വെടിയുതിർക്കുകയായിരുന്നു. ദീപിനൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരും കൊല്ലപ്പെട്ടതായി പിഎം ന്യൂസ് നൈജീരിയ റിപ്പോർട്ട് ചെയ്യുന്നു. കംറയുടെ ഡ്രൈവറും സെക്രട്ടറിയുമാണ് കൊല്ലപ്പെട്ട മറ്റു രണ്ടുപേരെന്നു സ്ഥിരീകരിച്ചു.
ആഫ്രിക്കയിലെ സിമന്റ് ഉത്പാദകരിൽ മുൻപന്തിയിൽനിൽക്കുന്ന ഡൻഗോട്ടെ സിമെന്റിന്റെ പ്ലാന്റ്, മൂന്നു വർഷം മുന്പാണ് എത്യോപ്യയിൽ തുറക്കുന്നത്.