ഇവിടെയുമുണ്ടൊരു ആമസോൺ വനം
മഴുവിന്റെ ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട അമൂല്യവനഗണത്തിൽപ്പെടുന്ന അഗസ്ത്യവനം ഐക്യരാഷ്ട്ര സഭയുടെ പൈത്യക പദവിയിലാണ്. ലോകത്തിലെ ബയോസ്പിയർ വനമായി അഗസ്ത്യമലയെ ഐക്യരാഷ്ട്ര സഭയുടെ യുനസ്കൊ പ്രഖ്യാപിച്ചതോടെ ഈ മഴക്കാടുകൾ ആഗോള പ്രശസ്തിയിലേക്ക് വളർന്നിരിക്കുകയാണ്.
പെറുവിൽ ചേർന്ന ഇന്റർനാഷണൽ കോ-ഓർഡിനേറ്റിംഗ് കൗൺസിൽ ഓഫ് മാൻ ആൻഡ് ബയോസ്പിയർ ആണ് പ്രഖ്യാപനം നടത്തിയത്. തിരുവനന്തപുരം ജില്ലയിൽപ്പെട്ട നെയ്യാർ വന്യജീവി സങ്കേതത്തിൽപ്പെട്ടതാണ് അഗസ്ത്യകൂട പർവതം. പർവതത്തിന് താഴെ കന്യാകുമാരി, തിരുനെൽവേലി ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മഴക്കാടുകൾ ലോകത്തിലെ സംരക്ഷണം അർഹിക്കുന്ന വനമായി കണക്കാക്കുന്നു.
രണ്ടായിരം ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള അഗസ്ത്യമല ലോകമെമ്പാടും അറിയപ്പെടുന്ന 161 മഴ വനങ്ങളിൽ ഉൾപ്പെട്ടതാണ് എന്നത് ഇതിന്റെ സവിശേഷത തെളിയിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ കണക്കുപ്രകാരം ആമസോൺ തടങ്ങളിലും കൊളംബിയ, ക്യൂബ, ഇക്വഡോർ, പെറു, മധ്യ അമേരിക്ക, ബ്രസീൽ, ദക്ഷിണ പൂർവേഷ്യ, വടക്കുകിഴക്കേഷ്യ, മലേഷ്യ, തായ്ലാൻഡ്, സുമാത്ര, ന്യൂഗിനി, സാബാ, ആസ്ത്രേലിയ, ശ്രീലങ്ക, എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സംരക്ഷണമർഹിക്കുന്ന മഴ വനങ്ങളുടെ കൂട്ടത്തിലും അഗസ്ത്യമലനിരകൾ സ്ഥാനം പിടിച്ചു.
നെയ്യാർ, പേപ്പാറ, കോട്ടൂർ, മുണ്ടൻതുറൈ, കളയ്ക്കാട്, മഹേന്ദ്രഗിരി, മുക്കോത്തി വയൽ, പാപനാശം, ശിങ്കംപെട്ടി, കളമലൈ, വീരപുലി, അഷാംബു വനങ്ങൾ എന്നിവയാണ് അഗസ്ത്യകൂടത്തിന്റെ ഭാഗങ്ങൾ. സമുദ്രനിരപ്പിൽ നിന്ന് 1890 മീറ്റർ പൊക്കമുള്ള അഗസ്ത്യകൂട പർവതം നിരവധി നദികളുടെ അമ്മയാണ്.
എനിക്ക് ഏറ്റവും ഇഷ്ടം സിനിമ; ഗായത്രി സുരേഷ്
ഒരിടവേളയ്ക്കുശേഷം അഭിനേത്രി ഗായത്രി സുരേഷ് മലയാളത്തില്‍ സജീവമാകുന്നു. പുതിയ റിലീസ് അഭിരാമിയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന നഴ്സാണ് ഗായത്രി.
ടൈറ്റിൽ കഥാപാത്രം. ഒരു ദിവസം അഭിരാമി വൈറലാകുന്നതും അവളുടെ ജീവിതം മാറിമറിയുന്നതുമാണ് സിനിമ. ഗായത്രിയുടെ ജീവിതവുമായി അടുത്തുനില്ക്കുന്ന വേഷമെന്നു തോന്നിയാല്‍ അതിശയമില്ല.
ഗായത്രി സുരേഷ് എന്നു ഗൂഗിള്‍ ചെയ്താല്‍ സിനിമാവിശേഷങ്ങളേക്കാള് ട്രോളുകളാവും മുന്നിലെത്തുക. തുറന്നുപറയാന്‍ ഏറെ ഇഷ്ടമുള്ള ഗായത്രിയുടെ കമന്റുകളും നിലപാടുകളും പലപ്പോഴും വൈറല്‍, ട്രോളര്‍മാര്‍ക്കു പ്രിയങ്കരം. പക്ഷേ, അഭിരാമിയിലെ വേഷം വളരെ യാദൃച്ഛികമായി സംഭവിച്ചതാണെന്നു ഗായത്രി രാഷ്്ട്ര ദീപികയോടു പറഞ്ഞു.
തുടക്കത്തില്‍ കൈനിറയെ ചിത്രങ്ങള്‍
2014ല്‍ മിസ് കേരളയായപ്പോള്‍ പ്രധാന ലക്ഷ്യം സിനിമ തന്നെയായിരുന്നു. മധുരനാരങ്ങയില്‍ അസി. ഡയറക്ടറായ സുഹൃത്തു നല്കിയ ഫോട്ടോ കണ്ട് ചാക്കോച്ചന് എന്നെ ജമ്നാപ്യാരിയിലേക്കു വിളിച്ചു. വീട്ടില്‍ താത്പര്യമുണ്ടായിരുന്നില്ല. ഒറ്റ സിനിമയില്‍ നിര്‍ത്താമെന്നു പറഞ്ഞാണ് അതില്‍ അഭിനയിച്ചത്.
പക്ഷേ, സിനിമയോട് ഇഷ്ടം തോന്നി. അവസരങ്ങള്‍ വന്നു. തുടര്‍ന്ന് ഒരേ മുഖം, സഖാവ്, ഒരു മെക്സിക്കന്‍ അപാരത. മെക്സിക്കന്‍ അപാരത ഇന്‍ഡസ്ട്രി ഹിറ്റായി. തുടര്‍ന്നു വര്‍ണ്യത്തില്‍ ആശങ്ക, കല വിപ്ലവം പ്രണയം, നാം, ഷാഫിയുടെ ചില്‍ഡ്രന്‍സ് പാര്‍ക്ക്.
തുറന്നുപറച്ചിലുകളാണോ പിന്നീട് അവസരം കുറച്ചത്..?
തുറന്നുപറയുന്ന ആളുകള്‍ കുറെയുണ്ട്. അവര്‍ക്കൊന്നും അതുണ്ടാവുന്നില്ല. ഞാന്‍ കരിയറിനെ സീരിയസായി എടുത്തില്ല എന്നതാവാം എന്റെ കാര്യത്തില്‍ സംഭവിച്ചത്.
സിനിമയാണ് എനിക്ക് ഏറ്റവുമിഷ്ടം എന്നത് ഈ അടുത്ത കാലം വരെയും ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല. സിനിമയ്ക്കൊപ്പംതന്നെ സൗഹൃദങ്ങളും ഇഷ്ടമാണ്. ഞാനന്നു സിനിമയ്ക്കായി ജീവിച്ചില്ല. സിനിമകളുടെ തെരഞ്ഞെടുപ്പില്‍ അതിന്റേതായ പ്രശ്നങ്ങള്‍ വന്നിട്ടുണ്ടാവാം. ധാരാളം പുതിയ പെണ്‍കുട്ടികള്‍ കടന്നുവരുന്ന ഈ രംഗത്ത് ജാഗ്രതയോടെ നിന്നില്ലെങ്കില്‍ പിടിച്ചുനില്‍ക്കാനാവില്ല.
മനപ്പൂര്‍വം മാറ്റിനിര്‍ത്തിയതാണോ..?
അതും ഉണ്ടാവാം. തുറന്നുപറച്ചിലുകളും ഏറെ ബാധിച്ചുവെന്നുതന്നെ വിശ്വസിക്കുന്നു. പിന്നെ, സിനിമാലോകത്തു ഭാഗ്യം ഒരു പ്രധാന ഘടകമാണ്. നമ്മുടെ സമയം, ബന്ധങ്ങള്‍, നമ്മള് എവിടെ പ്ലേസ് ചെയ്യപ്പെടുന്നു എന്നതൊക്കെയും പ്രധാനമാണ്.
ലോക്ഡൗണ്‍ ആഘോഷമാക്കി പ്രവാസിമലയാളികൾ :ഓണ്‍ലൈൻ ആർട്ട്ഫെസ്റ്റിവൽ നടത്തി ഹൊബാർട്ട് മലയാളികൾ
ഹൊബാർട്ട്: ലോകം മുഴുവൻ കോവിഡ് ഭീതിയിൽ തുടരുന്പോൾ ഓസ്ട്രേലിയയിലും ലോക് ഡൗണ്‍ തുടരുകയാണ്. കർശന നിയന്ത്രണം തുടരുന്ന രാജ്യത്ത് കൂട്ടം കൂടാനോ ആഘോഷങ്ങൾ നടത്താനോ അനുവാദം ഇല്ല. ആളുകൾ വീട്ടിൽ തുടരാൻ ആണ് അധികാരികൾ നിർദ്ദേശിചിച്ചിരിക്കുന്നത്. എന്നാൽ വീട്ടിൽ ഇരുന്നു കൊണ്ട് ലോക് ഡൗണ്‍ ആഘോഷമാക്കാനുള്ള ശ്രമത്തിലാണ് ഹൊബാർട്ട് മലയാളി അസോസിയേഷൻ.
ടാസ്മാനിയയിലെ പ്രമുഖ ഏഷ്യൻ ഗ്രോസറി സ്റ്റോറായ മൂന ഏഷ്യൻ ബസാറുമായി ചേർന്നാണ് ഈ ഓണ്‍ലൈൻ ആർട്ട് ഫെസ്റ്റിവൽ നടക്കുന്നത്. ന്ധസ്റ്റേ ഹോം, സ്റ്റേ സേഫ് ഓണ്‍ലൈൻ ആർട്ട് ഫെസ്റ്റിവൽ ന്ധഎന്ന് പേരിട്ടിരിക്കുന്ന ഈ ആഘോഷപ്രകാരം ഹൊബാർട്ട് പ്രവാസി മലയാളികൾക്കു വീട്ടിൽ തുടർന്ന് കൊണ്ട് അവരുടെ കലാ പ്രകടനങ്ങൾ മൊബൈലിൽ പകർത്തി അസോസിയേഷന് അയച്ചു കൊടുക്കാം. അസോസിയേഷന്റെ പേജിൽ പ്രസിദ്ധീകരിക്കുന്ന പ്രകടനങ്ങളിൽ കൂടുതൽ റീച്ച് കിട്ടുന്ന പോസ്റ്റുകൾ വിജയികളാകും.ഡാൻസ്, ടിക് ടോക്, പാട്ടുകൾ, ഉപകരണസംഗീതം, കുക്കറി ഷോ തുടങ്ങിയ മത്സര ഇനങ്ങളിൽ ആളുകൾ വലിയ തോതിൽ പങ്കെടുക്കുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണുന്നത്.
മെയ് 15 വരെയുള്ള പോസ്റ്റ് റീച്ച് ആണ് ഫലം നിർണ്ണയിക്കുക എന്ന് ഹൊബാർട്ട് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജിനോ ജേക്കബ് വ്യക്തമാക്കി. വിജയികൾക്ക് കൈ നിറയെ സമ്മാനങ്ങൾ ആണ് കാത്തിരിക്കുന്നത് എന്ന് ഏഷ്യൻ ബസാർ ഡയറക്ടർ മാരായ ബാസ്റ്റിൻ ജോർജും, ജോർടിൻ ജോർജും പറഞ്ഞു. പ്രായഭേദമന്യേ പ്രവാസി മലയാളികൾ പങ്കെടുക്കുന്ന ഈ ആർട്ട് ഫെസ്റ്റിവൽ മുഴുവൻ പ്രവാസി സംഘടനകൾക്കും മാതൃക ആകുകയാണ്.
ആർച്ച്ബിഷപ് ഡോ. പദീയ ഗ്വാട്ടിമാല നുണ്‍ഷ്യോ
ന്യൂഡൽഹി: ഗൾഫിലെ വത്തിക്കാൻ പ്രതിനിധിയായിരുന്ന ഫിലിപ്പീൻസ് സ്വദേശി ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ്കോ മൊന്തെസീയോ പദീയ(66)യെ ഗ്വാട്ടിമാലയിലെ നുണ്‍ഷ്യോ ആയി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
മധ്യ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിലെ വത്തിക്കാൻ സ്ഥാനപതി കാര്യാലയത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി മോണ്‍സിഞ്ഞോർ ജോണ്‍ ജെ. കല്ലറയ്ക്കലാണു ഫസ്റ്റ് സെക്രട്ടറി. ഇദ്ദേഹത്തിനായിരുന്നു നുൺഷ്യോയുടെ താത്കാലിക ചുമതല.
കുവൈറ്റ്, ബഹറിൻ, യുഎഇ, ഒമാൻ, ഖത്തർ, യെമൻ എന്നീ രാജ്യങ്ങളുടെ ചുമതലയുള്ള നുണ്‍ഷ്യോ ആയും ഗൾഫ് മേഖലയുടെ മൊത്തത്തിലുള്ള മാർപാപ്പയുടെ പ്രതിനിധിയായും പ്രവർത്തിച്ചുവരികയായിരുന്നു ആർച്ച്ബിഷപ് പദീയ. ഗൾഫിലേക്കു പുതിയ നുണ്‍ഷ്യോയെ നിയമിക്കുന്നതു വരെ ഇദ്ദേഹം എല്ലാ ഗൾഫ് രാജ്യങ്ങളുടെയും അധിക ചുമതലയിൽ തുടരും. വടക്കൻ അറേബ്യൻ വികാരിയാത്തിന്റെ അപ്പസ്തോലിക് വികാരി ആയിരുന്ന ബിഷപ് കാമിലിയോ ബാലിൻ കഴിഞ്ഞയാഴ്ചയാണ് അന്തരിച്ചത്.
ഉംറ്റാറ്റയിൽ കരുണയും കരുതലുമായി വേൾഡ് പീസ് മിഷൻ പ്രവർത്തകർ
ഉംറ്റാറ്റ: കോവിഡ് കാലത്ത് തെരുവുകളിലും ഉൾനാടൻ കോളനികളിലുമുള്ള നിരാലംബർക്ക് സ്നേഹവും കരുതലുമായി ഭക്ഷണ കിറ്റുകൾ എത്തിക്കുകയാണ് വേൾഡ് പീസ് മിഷൻ പ്രവർത്തകർ.
സൗത്ത് ആഫ്രിക്ക, മൊസാംബിക്, കെനിയ, ഉഗാണ്ട, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ റൂറൽ ഏരിയകളിലാണ് ഭക്ഷണകിറ്റുകൾ വിതരണം ചെയ്യുന്നത്. വേൾഡ് പീസ് മിഷൻ ചാപ്റ്റർ മെമ്പർമാരുടെ നേതൃത്വത്തിൽ, എഫ്സിസി സിസ്റ്റേഴ്സ്, മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ്, ബഥനി സിസ്റ്റേഴ്സ്, മിഷനറീസ് ഓഫ് ചാരിറ്റി, ഹോളിക്രോസ് സിസ്റ്റേഴ്സ് കൂടാതെ ഒട്ടനവധി സന്നദ്ധസംഘടനകളും ത്യാഗമനോഭാവത്തോടെ ഈ ഉദ്യമത്തിൽ സഹകരിക്കുന്നുണ്ടെന്നും സ്നേഹവും കരുതലുമായി ദരിദ്രനെ സഹായിക്കുന്നത് ഔദാര്യമല്ല, കടമയും ഉത്തരവാദിത്വവുമാണെന്നും വേൾഡ് പീസ് മിഷൻ ചെയർമാൻ സണ്ണി സ്റ്റീഫൻ പറഞ്ഞു.
ഭക്ഷണകിറ്റുകൾ വിതരണം ചെയ്യുന്നതോടൊപ്പം കോവിഡ്-19 ന് എതിരായ ബോധവത്കരണവും പ്രതിരോധത്തിനുള്ള മാർഗനിർദ്ദേശങ്ങളടങ്ങുന്ന നോട്ടീസും വിതരണം ചെയ്യുന്നുണ്ട്. ഇന്ത്യയിൽ അതാതു സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിലും വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്നും പ്രവർത്തിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
കൂടാതെ കുട്ടികൾക്കും മുതിർന്നവർക്കും നിർഭയം മാനസികാരോഗ്യം നിലനിർത്താൻ പ്രഗത്ഭരായവരുടെ നേതൃത്വത്തിൽ ടെലിഫോൺ കൗൺസിലിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
നമ്പർ:(+91 701 207 3156)
[email protected] www.worldpeacemission.net
അജയന്റെ കുടുംബത്തിന് അബിജാന്‍ മലയാളീസിന്റെ കൈത്താങ്ങ്
കഴിഞ്ഞ വര്‍ഷം ആഫ്രിക്കയില്‍ വെച്ച് മരണപ്പെട്ട അജയന്റെ കുടുംബത്തിന് എെവറി കോസ്റ്റിലെ മലയാളി കൂട്ടായ്മയായ അബിജാൻ മലയാളീസ് സഹായധനം കൈമാറി. അജയന്റെ മക്കളുടെ പേരിലുള്ള 9,12,000 രൂപയുടെ എഫ്ഡി കുടുംബാംഗങ്ങള്‍ എറ്റുവാങ്ങി. അബിജാന്‍ മലയാളീസിന്റെ പ്രധിനികളായി ഒാച്ചി ഉണ്ണി, അനില്‍ കുമാര്‍, അനില്‍, അഡ്വ. സുരേഷ് ചന്ദ്രബാബു തുടങ്ങിയവരും വാര്‍ഡ് അംഗം അനില്‍ കുമാറും ചടങ്ങില്‍ പങ്കെടുത്തു.
വര്‍ഷങ്ങളായി അബിജാനിലുള്ള മലയാളികളുടെ നിരവധി പ്രശ്നങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്ന അബിജാൻ മലയാളീസ് കൂട്ടായ്മ കേരളത്തിലെ പ്രളയസമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്ല തുക സംഭാവന കൊടുത്തിട്ടുണ്ട്.
അഞ്ചപ്പത്തിന്റെ അഞ്ചുവർഷങ്ങൾ
ഉംറ്റാറ്റ: സൗത്താഫ്രിക്കയിൽ ഉംറ്റാറ്റായിലും കനീസ ചിൽഡ്രൻസ് ഹോം, ബഥനി ഹോം എന്നിവടങ്ങളിലും വേൾഡ് പീസ് മിഷന്റെ അഞ്ചപ്പ വിതരണം നടന്നു. വേൾഡ് പീസ് മിഷൻ പ്രവർത്തകരും ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭാംഗങ്ങളുമായ മദർ സിസ്റ്റർ സെബസ്റ്റീൻ, സിസ്റ്റർ സെറിൻ,സിസ്റ്റർ ജിസ്മേരി എന്നിവരാണ് അഞ്ചപ്പ വിതരണത്തിന് നേതൃത്വം നൽകുന്നത്.
നിർധനരും അശരണരുമായ വിശക്കുന്നവർക്ക് അന്നം നൽകുക എന്ന ലക്ഷ്യത്തോടെ അഞ്ചു വർഷങ്ങൾക്കു മുൻമ്പാണ് അഞ്ചപ്പം എന്ന അന്നദാന പദ്ധതിയുമായി വേൾഡ് പീസ് മിഷൻ പ്രവർത്തകർ ആഫ്രിക്കയിലെത്തുന്നത്. സംഗീത സംവിധായകനും ജീവകാരുണ്യ പ്രവർത്തകനുമായ, സണ്ണി സ്റ്റീഫൻ നേതൃത്വം നൽകുന്ന സംഘടനക്ക് ഇതിനോടകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദാരിദ്ര്യം അനുഭവിക്കുന്നവർക്കിടലേക്ക് ആഹാരവുമായി എത്തുവാൻ കഴിഞ്ഞു.
നൈരിജീയ,കെനിയ, ഉഗാണ്ട, മോസാംബിക് , എത്യോപ്യ ,സിംബാവേ, തുടങ്ങി ആഫ്രിക്കയിലെ വിവിധ ഭാഗങ്ങളിലെ അഞ്ചപ്പ വിതരണത്തിന് മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ്, ബഥനി സിസ്റ്റേഴ്സ്, എഫ്സിസി സിസ്റ്റേഴ്സ്,മിഷിനറീസ് ഓഫ് ചാരിറ്റി,ഹോളി ക്രോസ് സിസ്റ്റേഴ്സ് എന്നിവരാണ് നേതൃത്വം നൽകുന്നത്.
അഞ്ചപ്പത്തിന്റെ അഞ്ചു വർഷങ്ങൾ പൂർത്തിയാകുന്ന വേളയിൽ വിശക്കുന്നവരിലേക്ക് ആഹാരമെത്തിക്കാൻ കഴിയുന്നതിൽ തികഞ്ഞ ചാരുതാർത്യമുണ്ടെന്നു വേൾഡ് പീസ് മിഷൻ ചെയർമാൻ സണ്ണി സ്റ്റീഫൻ പറഞ്ഞു. ലോകം രക്ഷകന്റെ വരവിനായി ഒരുങ്ങി നിൽകുമ്പോൾ നമ്മുടെ ഹൃദയങ്ങളിലും ഉണ്ണിയേശു പിറക്കുന്നതിന്, കരുണയുടെ കരംനീട്ടാം എന്ന ആശയമാണ് വ്യത്യസ്തങ്ങളായ കാരുണ്യ ശുശ്രുഷകളിലൂടെ വേൾഡ് പീസ് മിഷൻ മുന്നോട്ടുവയ്ക്കുന്നത്.
റിപ്പോർട്ട്: നിത വർഗീസ്
ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 13 ഫ്രഞ്ച് സൈനികർ മരിച്ചു
ബമാക്കോ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിൽ രണ്ടു സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 ഫ്രഞ്ച് സൈനികർ കൊല്ലപ്പെട്ടു. ഇസ്ലാമിസ്റ്റ് ജിഹാദികൾക്ക് എതിരേ ആക്രമണ ദൗത്യവുമായി പോയ കോപ്റ്ററുകളാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരമുണ്ടായ ദുരന്തത്തിൽ ഫ്രഞ്ച് പ്രസിഡന്റ് മക്രോൺ ദുഃഖം രേഖപ്പെടുത്തി. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
മാലിയുടെ വടക്കൻ മേഖല ഇസ്ലാമിസ്റ്റുകൾ കൈയടക്കിയതിനെത്തുടർന്ന് 2013-ലാണു ഫ്രഞ്ച് സൈനികരെ മാലിയിലേക്കു നിയോഗിച്ചത്. മൗരിറ്റാനിയ, നൈജർ, ബുർക്കിനാഫാസോ, ഛാഡ് എന്നീ രാജ്യങ്ങളുടെ സൈനികരും ജിഹാദികളെ നേരിടാൻ മാലി സൈന്യത്തെ സഹായിക്കുന്നുണ്ട്.
അബിജാന്‍ മലയാളീസ് ഓണം ആഘോഷിച്ചു
അബിജാന്‍: ഐവറി കോസ്റ്റിന്റെ തലസ്ഥാനമായ അബിജാനില്‍ മലയാളി സമൂഹം ഓണം ആഘോഷിച്ചു. ഇന്ത്യന്‍ അംബാസഡര്‍ സെയിലസ് തങ്ങാള്‍ മുഖ്യാതിഥിയായിരുന്നു.
കേരളീയ വേഷത്തില്‍ എത്തിയ കുട്ടികളും മുതിര്‍ന്നവരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. മലയാളി കുടുംബങ്ങള്‍ തയാറാക്കിയ ഓണസദ്യയുമുണ്ടായിരുന്നു.
അബിജാൻ മലയാളീസ് ധനസഹായം നല്കി
ഐവറി കോസ്റ്റ്: ഐവറി കോസ്റ്റിന്റെ തലസ്ഥാനമായ അബിജാനില്‍ മരിച്ച മലയാളിയുടെ കുടുംബത്തിന് അബിജാന്‍ മലയാളിസിന്റെ നേതൃത്വത്തില്‍ സാമ്പത്തിക സഹായം നല്കി.
നാളുകള്‍ക്കു മുമ്പാണു അബിജാനില്‍ ജോലി ചെയ്തിരുന്ന കൊല്ലം കിളികോല്ലൂര്‍ സ്വദേശി ശിവാലയത്തില്‍ ശിവപ്രസാദ് മരണപ്പെട്ടത്. തുടര്‍ന്നു കുടുംബത്തിന്റെ ദുരവസ്ഥ മനസിലാക്കിയ മറ്റു മലയാളികള്‍ ചേര്‍ന്നു സ്വരൂപിച്ച 9,21,000 രൂപ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കു കൈമാറുകയായിരുന്നു.
കഴിഞ്ഞ ദിവസം ശിവപ്രസാദിന്റെ ഭവനത്തിൽ നടന്ന ചടങ്ങില്‍ തുക കൈമാറി. ചടങ്ങില്‍ കുടുംബാംഗങ്ങളൊടൊപ്പം അബിജാന്‍ മലയാളീസ് ഭാരവാഹികളും പങ്കെടുത്തു.
സോള്‍ മലയാളീസ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഓണം ആഘോഷിച്ചു
സോള്‍: ദക്ഷിണകൊറിയയില്‍ സോള്‍ മലയാളീസ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ മലയാളികള്‍ ഒത്തുകൂടി. സെപ്റ്റംബര്‍ 22 നു സുവോണ്‍ നഗരത്തില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ ഏകദേശം 65 ഓളം കുടുംബങ്ങള്‍ പങ്കെടുക്കുകയുണ്ടായി. ഓണത്തപ്പനെ വരവേല്‍ക്കാന്‍ അതിരാവിലെ തന്നെ എല്ലാവരും ചേര്‍ന്ന് പൂക്കളം തയ്യാറാക്കി. അതിനു പിന്നാലെ അമ്മമാര്‍ ചേര്‍ന്ന് തിരുവാതിര, ഓണപ്പാട്ടുകള്‍ എന്നിവ അവതരിപ്പിച്ചു.
കൊടും ശൈത്യം ഉള്ള കൊറിയയില്‍ ഓണ സദ്യയ്ക്കുള്ള പല സാമഗ്രികളും ഇല്ലാതിരുന്നിട്ട് കൂടി കെങ്കേമമായ ഒരു സദ്യയൊരുക്കാന്‍ പറ്റി. മലയാളികക്കൊപ്പം വിദേശികളും വാഴയിലയില്‍ ഓണസദ്യ ഉണ്ടു. അവിയലും സാമ്പാറും രസവും രണ്ടു കൂട്ടം പായസവും എല്ലാം കൂടിയ കിടിലന്‍ സദ്യ. ഓണസദ്യയ്ക്ക് ശേഷം വിവിധകലാപരിപാടികളും ഓണക്കളികളും അരങ്ങേറി. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാവര്ക്കും പ്രത്യേകം ഓണക്കളികള്‍ ഒരുക്കിയിരുന്നു. നാടന്‍പാട്ടുകളും ചെറു നാടകവും എല്ലാവരും ആസ്വദിച്ചു.
കലാപരിപാടികള്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തശേഷം ആര്‍പ്പുവിളികളുമായി ഫോട്ടോസെഷന്. ഓണ പൂവിളികളോടെ പരിപാടികള്‍ സമാപിച്ചു.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം
മൊസാംബിക്കിൽ സമാധാനം നിലനിർത്തണം: മാർപാപ്പ
മാപുട്ടോ: ഏറെ പ്രയത്നിച്ചു നേടിയ സമാധാനം നിലനിർത്താനും വീണ്ടും ആഭ്യന്തരയുദ്ധത്തിലേക്കു പോകാതിരിക്കാനുമായി എല്ലാവർക്കും തുല്യാവസരം നൽകാൻ ഫ്രാൻസിസ് മാർപാപ്പ മൊസാംബിക് നേതൃത്വത്തെ ആഹ്വാനം ചെയ്തു.
ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ അപ്പസ്തോലിക പര്യടനത്തിനെത്തിയ മാർപാപ്പയ്ക്ക് ഹൃദ്യമായ വരവേല്പ് ലഭിച്ചു. പ്രസിഡന്റിന്റെ കൊട്ടാരത്തിൽ ചേർന്ന ചടങ്ങിൽ പ്രസിഡന്റ് ഫിലിപ്പെ ന്യൂയിസിയുടെ ഫ്രെലിമോ പാർട്ടിയുടെ നേതാക്കളും പ്രതിപക്ഷ റെനാമോ പാർട്ടിയുടെ നേതാക്കളും സംബന്ധിച്ചു. ഇരുകൂട്ടരും തമ്മിൽ നടന്ന ആഭ്യന്തരയുദ്ധം 1992ലാണ് അവസാനിച്ചത്. ആയിരങ്ങൾക്കു ജീവഹാനി നേരിട്ടു. 1992ൽ യുദ്ധം അവസാനിച്ചെങ്കിലും കഴിഞ്ഞമാസമാണ് സമാധാന കരാർ ഒപ്പിട്ടത്.
ശ്വാശത സമാധാനം വേണമെങ്കിൽ പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ നടപടി വേണമെന്നും തീവ്രവാദം അവസാനിപ്പിക്കണമെന്നും മാർപാപ്പ ഓർമിപ്പിച്ചു. എല്ലാവർക്കും തുല്യാവസരം നൽകണമെന്നും മാർപാപ്പ നിർദേശിച്ചു.
വിനോദ് കുമാർ ഒതായോത്തിന് കരോട്ടയിൽ മാസ്റ്റർ ഓഫ് ദി ഇയർ പുരസ്കാരം
പ്രായിയ: ആഫിക്കൻ രാജ്യമായ കാപ് വേർഡിൽ നടന്ന വേൾഡ് കപ്പ് കരോട്ട ഫ്രീ സ്റ്റൈൽ ചാന്പ്യൻഷിപ്പിൽ മലയാളിയായ വിനോദ് കുമാർ ഒതായോത്തിന് മാസ്റ്റർ ഓഫ് ദി ഇയർ പുരസ്കാരം. ഇന്റർനാഷണൽ മാർട്ടിയൽ ആർട്സ് ഹാളിൽ നടന്ന അവാർഡുദാന ചടങ്ങിൽ വിനോദ് കുമാർ അവാർഡും വെള്ളി മെഡലും ഏറ്റുവാങ്ങി.
കാസർഗോഡ് സ്വദേശിയായ വിനോദ് കുമാർ കളരിപ്പയറ്റ് ഗുരുക്കളും കരോട്ടയിൽ അഞ്ചു തവണ ബ്ലാക്ക് ബെൽറ്റും നേടിയിട്ടുണ്ട്. ഇപ്പോൾ സ്പെയിനിലെ ബാഴ്സലോണയിലാണ് താമസം. മലയാളി അസോസിയേഷൻ ബാഴ്സലോണ അംഗവുമാണ്.
സൗത്ത് ആഫ്രിക്കയില്‍ നിര്യാതനായി
പാലമ്പ്ര: വട്ടക്കുന്നേലായ വാലുമണ്ണേല്‍ ജോസഫ് ജോണ്സണ് (സണ്ണി, 64) സൗത്ത് ആഫ്രിക്കയില്‍ നിര്യാതനായി. സംസ്കാരം പിന്നീട് പാലമ്പ്രയില്‍.
ഭാര്യ റാണി ചങ്ങനാശേരി കണ്ടങ്കരി കുടുംബാംഗം. മക്കള്‍: പ്രിന്‍സ് (സൗദി അറേബ്യ), പ്രീണ (ഓസ്ട്രേലിയ), പ്രവീണ്‍ (സൗത്ത് ആഫ്രിക്ക). മരുമക്കള്‍: മിന്നു നീറിയാങ്കല്‍ (കട്ടപ്പന), സുജിത് മുളയ്ക്കല്‍ (തത്തംപള്ളി ആലപ്പുഴ).
ഫാ. ആന്റണി വട്ടക്കുന്നേല്‍ സിഎംഐ (ഓസ്ട്രേലിയ) സഹോദരനാണ്.
ഡബ്ല്യുഎംഎഫ് നൂറ്റിആറാമത് യുണിറ്റ് ടോഗോയിൽ
ലോമെ: സഹാറാ മരുഭൂമിക്കും സാവന്നാ പുൽമേടുകൾക്കും സമീപം സ്ഥിതി ചെയ്യുന്ന പശ്ചിമ ആഫ്രിക്കൻ രാജ്യമായ ടോഗോയിൽ വേൾഡ് മലയാളി ഫെഡറേഷന്റെ പുതിയ യൂണിറ്റ് നിലവിൽ വന്നു. സംഘടനയുടെ നൂറ്റിആറാമത്തെ യൂണിറ്റാണ് ടോഗോയിലേത്.
ലോമെയിൽ സംഘടിപ്പിച്ച സമ്മേളനം ഗ്ലോബൽ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. കോഓർഡിനേറ്റർ റജീഫ് അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. ഫാ. ബിനു പോൾ, ഫാ. ജോളി ആൽബർട്ട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
![](/nri/2019april13tongo1.jpg)
സംഘടനയുടെ ആരംഭത്തെക്കുറിച്ചും പ്രവാസികൾക്കുവേണ്ടി വേറിട്ടൊരു ശൈലിയിലുള്ള ഒരു ആഗോള നെറ്റ്വർക്ക് ഉണ്ടാകേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചും സംഘടനയുടെ ഇപ്പോഴുള്ള പ്രവർത്തനങ്ങളെക്കുറിച്ചും യോഗത്തിൽ ഗ്ലോബൽ ചെയർമാൻ വിശദീകരിച്ചു. പ്രവാസികൾ ലോകവ്യാപകമായി ഒറ്റകെട്ടായി പ്രവർത്തിക്കാൻ ഏവരും സഹകരിക്കണമെന്ന് അദ്ദേഹം മലയാളികളെ ആഹ്വാനം ചെയ്തു. തുടർന്നു പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.
![](/nri/2019april13tongo2.jpg)
സതീഷ് ടി. നായർ (പ്രസിഡന്റ്), ഗിരീഷ് ഉണ്ണിത്താൻ (സെക്രട്ടറി), സിന്ധു ബിജു (വൈസ് പ്രസിഡന്റ്), കൃഷ്ണദാസ് തൈവളപ്പിൽ (ചാരിറ്റി കോഓർഡിനേറ്റർ) എന്നിവർ സംഘടനയുടെ ഭാവി പരിപാടികളെകുറിച്ച് സംസാരിച്ചു.
റിപ്പോർട്ട്: വർഗീസ് ഫിലിപ്പോസ് ബെനിനില്‍ ഡബ്ല്യുഎംഎഫിന് പുതിയ പ്രൊവിന്‍സ്
പോര്‍ട്ട് നൊവൊ: പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ പുതിയ പ്രൊവിന്‍സ് പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബെനിനില്‍ നിലവില്‍ വന്നു. സംഘടനയുടെ ഉദ്ഘാടനം വാണിജ്യ തലസ്ഥാനമായ കോട്ടണുവില്‍ നടന്നു.
ഡബ്ല്യുഎംഎഫ് ഗ്ലോബല്‍ ചെയര്മാന് പ്രിന്‍സ് പള്ളികുന്നേല്‍ ഉദ്ഘാടനം നിര്‍വഹിച്ച സമ്മേളനത്തില്‍ ബെനിന്‍ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ഷെമീര്‍ വെട്ടുവക്കട്ടില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
![](/nri/2019april13wmf1.jpg)
2008 മുതല്‍ നിലവിലുണ്ടായിരുന്ന ബെനിന്‍ മലയാളി അസോസിയേഷന്റെ അംഗങ്ങള്‍ എല്ലാവരേയും ഉള്‍പ്പെടുത്തി രൂപീകരിച്ച ഡബ്ല്യുഎംഎഫ് ബെനിന്‍ യൂണിറ്റില്‍ ജയിംസ് ഉമ്മന്‍ (പ്രസിഡന്റ്), ഹരിഷ് ജെ. നായര്‍ (വൈസ് പ്രസിഡന്റ്), ഡെന്നിസ് ബാബു (സെക്രട്ടറി), ഗ്രീനിഷ് മാത്യു വെട്ടിപ്ലാക്കല്‍ (ജോയിന്റ് സെക്രട്ടറി) , അരുണ്‍ കുമാര്‍ (ട്രഷറര്‍), കെ.പി. ജിതേഷ് (ചാരിറ്റി കോഓര്‍ഡിനേറ്റര്‍), ഉണ്ണികൃഷ്ണന് കൈത്തോട്ട് (ബിസിനസ് ഫോറം കോഓര്‍ഡിനേറ്റര്‍), ജോവിന് മാത്യു കളരിക്കല്‍ (മീഡിയ കോഓര്‍ഡിനേറ്റര്‍), ഹാരി ബോസ് (യൂത്ത് വിംഗ് കോഓര്‍ഡിനേറ്റര്‍), സൗമ്യ ഗ്രീനിഷ് വിമെന്‍സ് ഫോറം കോഓര്‍ഡിനേറ്റര്‍) എന്നിവരും നിധിന് രാമന്തളി, ശോഭാരജ് നമ്പ്യാര്‍ , സിനോ, മെറിന് ജോവിന് തുടങ്ങിയര്‍ എക്സിക്യൂട്ടീവ് മെംബര്‍മാരായും എം.ജി അശോക്, ബോബന് ഐപ് എന്നിവരെ രക്ഷാധികാരികളായും തെരഞ്ഞെടുത്തു.
![](/nri/2019april13wmf2.jpg)
സംഘടനയുടെ ഭാവിപരിപാടികളായ രക്തദാനം, അനാഥാലയങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും ഉള്ള സഹായങ്ങള്‍ തുടങ്ങിയ സാമൂഹിക പ്രവര്‍ത്തനങ്ങളും വിഷു, റംസാന് , ഓണം , കേരള ദിനം, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളെയും കുറിച്ചുള്ള രൂപരേഖയും മീഡിയ കോര്‍ഡിനേറ്റര്‍ ജോവന് മാത്യു സമ്മേളനത്തില്‍ അവതരിപ്പിച്ചു.
സെക്രട്ടറി ഡെന്നിസ് ബാബു നന്ദി പറഞ്ഞു. അത്താഴ വിരുന്നോടെ സമ്മേളനം സമാപിച്ചു.
റിപ്പോർട്ട്: വർഗീസ് ഫിലിപ്പോസ് സുഡാനിൽ സൈന്യം ഭരണം പിടിച്ചു; പ്രസിഡന്റ് ബഷീർ തടങ്കലിൽ
ഖാർത്തും: മുപ്പതു വർഷമായി സുഡാനിൽ ഏകാധിപത്യ ഭരണം നടത്തിവന്ന പ്രസിഡന്റ് ഒമർ അൽബഷീറിനെ പുറത്താക്കി സൈന്യം അധികാരം പിടിച്ചു. അറസ്റ്റിലായ പ്രസിഡന്റിനെ സുരക്ഷിതസ്ഥലത്ത് തടവിൽ വച്ചിരിക്കുകയാണെന്നു പ്രതിരോധമന്ത്രി അവധ് ഇബ്നൂഫ് രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ ടിവി പ്രസംഗത്തിൽ പറഞ്ഞു.
ഭരണഘടന സസ്പെൻഡ് ചെയ്ത് മൂന്നു മാസത്തെ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. ഒരു മാസത്തേക്ക് കർഫ്യൂവും ഏർപ്പെടുത്തി. രാജ്യത്തെ വ്യോമാതിർത്തി 24 മണിക്കൂർ നേരത്തേക്ക് അടച്ചു. രണ്ടുവർഷത്തേക്ക് സൈനിക കൗൺസിൽ ഭരണം നടത്തും. തുടർന്ന് തെരഞ്ഞെടുപ്പു നടത്തും.
മുപ്പതു വർഷമായി ഉരുക്കുമുഷ്ടി ഉപയോഗിച്ച് ഭരണം നടത്തുന്ന ബഷീറിനെതിരേ ജനങ്ങൾ തെരുവിലിറങ്ങി സമരം ആരംഭിച്ചിട്ട് നാളുകളായി. രാജ്യത്തിന്റെ സാന്പത്തികനില മോശമായതിനെത്തുടർന്നു ഡിസംബറിൽ ഭക്ഷ്യവിലക്കയറ്റം രൂക്ഷമായി.
സുപ്രധാന പ്രഖ്യാപനം വരുമെന്ന് സൈന്യം അറിയിച്ചതിനെത്തുടർന്ന് ഇന്നലെ രാവിലെ മുതൽ വൻ ജനാവലി തലസ്ഥാനമായ ഖാർത്തുമിലെ ചത്വരങ്ങളിൽ തടിച്ചുകൂടിയിരുന്നു. ബഷീറിന്റെ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ സൈദ്ധാന്തിക പ്രസ്ഥാനമായ ഇസ്ലാമിക് മൂവ് മെന്റിന്റെ ഓഫീസുകൾ റെയ്ഡ് ചെയ്ത സൈനികർ ടിവി സ്റ്റേഷന്റെ നിയന്ത്രണവും പിടിച്ചു. എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയയ്ക്കുകയും ചെയ്തു.
1989ൽ അട്ടിമറി നടത്തിയാണു ബഷീർ അധികാരത്തിൽ വന്നത്. തുടർന്ന് ഏകാധിപത്യശൈലിയിൽ ഭരണം നടത്തുകയായിരുന്നു. 2003ൽ ഡാർഫുർ മേഖലയിലെ ജനകീയ മുന്നേറ്റത്തെ ചോരയിൽ മുക്കിക്കൊന്നതിന് രാജ്യാന്തര കോടതി അദ്ദേഹത്തിനെതിരേ യുദ്ധക്കുറ്റം ചുമത്തി. മൂന്നുലക്ഷം പേരെങ്കിലും ഡാർഫുറിൽ കൊല്ലപ്പെട്ടുവെന്നാണു കണക്ക്.
കാണ്ടാമൃഗ വേട്ടക്കാരനെ ആന ചവിട്ടിയരച്ചു, സിംഹങ്ങൾ ഭക്ഷണമാക്കി
ജൊഹാനസ്ബർഗ്: കാണ്ടാമൃഗ വേട്ടക്കാരനെ ആന ചവിട്ടിയരച്ചു, സിംഹങ്ങൾ ഭക്ഷണമാക്കി. ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയ ഉദ്യാനത്തിലാണു സംഭവം അരങ്ങേറിയത്.
വേട്ടക്കാരനൊപ്പമുണ്ടായിരുന്നവരാണ് ചൊവ്വാഴ്ച ആനയുടെ ആക്രമണം സംബന്ധിച്ച് കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ വിവരം ധരിപ്പിക്കുന്നത്. ഇവർ ദേശീയ പാർക്ക് അധികൃതരെ വിവരമറിയിച്ചു. ഇവർ നടത്തിയ പരിശോധനയിൽ വ്യാഴാഴ്ച മൃതദേഹം കണ്ടെത്തിയെങ്കിലും തലയോട്ടിയും ഒരു ജോടി വസ്ത്രവും മാത്രമാണ് അവശേഷിച്ചിരുന്നത്.
ക്രൂഗർ ദേശീയ ഉദ്യാനത്തിൽ വേട്ടക്കാരുടെ നിരന്തരശല്യമുണ്ട്. കാണ്ടാമൃഗത്തെ വേട്ടയാടുകയാണ് ഇവരുടെ പ്രധാന ഉദ്ദേശ്യം. കാണ്ടാമൃഗത്തിന്റെ കൊന്പിന് ഏഷ്യൻ വിപണിയിൽ ഏറെ ആവശ്യക്കാരുണ്ട്.
ആറ്റുകാലമ്മക്ക് പൊങ്കാല അർപ്പിക്കാൻ കെനിയയില്‍ നിന്നും ഭക്തര്‍
നയ്റോബി : ആഫ്രിക്കൻ രാജ്യമായ കെനിയയിലെ അയ്യപ്പ ക്ഷേത്രത്തെ പ്രതിനിധീകരിച്ച് ആറ്റുകാലമ്മക്ക് പൊങ്കാല അർപ്പിക്കാൻ ഭക്തർ ഇത്തവണയും വന്നു.
ആഫ്രിക്കയിലെ ആദ്യത്തെ അയ്യപ്പ ക്ഷേത്രമായ നയ്റോബി അയ്യപ്പ ക്ഷേത്രത്തിന്റെ ട്രസ്റ്റിയായ ജയശ്രീ പ്രതാപിന്റേയും വിജി ഗോപകുമാറിന്റെയും നേതൃത്വത്തിൽ വർഷങ്ങളായി തുടരുന്ന പതിവു ഇത്തവണയും തെറ്റിച്ചില്ല. തങ്ങളെ പ്രാപ്തരാക്കാൻ അനുഗ്രഹിച്ച ആറ്റുകാലമ്മയുടെ മുന്നിൽ അവർ പൊങ്കാല അർപ്പിക്കുമ്പോൾ നൂറു കണക്കിന് മലയാളികൾ കെനിയയിൽ പ്രാർഥനയോടെ ഇരിക്കുന്നു.
ജാതവേദൻ തിരുമേനി പ്രതിഷ്ഠിച്ച ക്ഷേത്രത്തിൽ അദ്ദേഹത്തിന്റെ ഉപദേശപ്രകാരം നിത്യം ലളിതാ സഹസ്രനാമം പാരായണവും എല്ലാ മാസവും ഭഗവതി സേവയും നടന്നു വരുന്നു. നിത്യപൂജയുള്ള ക്ഷേത്രത്തിലെ മേൽശാന്തി ആണ് ഇതിനു നേതൃത്വം നൽകുന്നത്. ഒരു വർഷം നീളുന്ന ഒരുക്കങ്ങളും കാത്തിരിപ്പും സമ്മാനിച്ച സന്തോഷത്തിന്റെ അശ്രുകണങ്ങളെ അമ്മയുടെ പാദാരവിന്ദങ്ങളിൽ അർപ്പിച്ചു പൊങ്കാല അടുപ്പിൽ തീ പകരുമ്പോൾ ഭൂമിയിലെ മറ്റൊരു ഭൂഖണ്ഡത്തിൽ അനവധി കണ്ഠങ്ങളിലുയരുന്നു അമ്മേ നാരായണ മന്ത്രം.
ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോ ഇന്ത്യ ഡേ ആഘോഷിച്ചു
ലെസോത്തോ മസേറു (സൗത്ത് ആഫ്രിക്ക): ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ ആഭിമുഖ്യത്തിൽ മസേറു സൺ ആവാനിയിൽ വർണശബളമായ പരിപാടികളോടെ ഇന്ത്യ ഡേ ആഘോഷിച്ചു.
![](/nri/2019feb9southafrica1.jpg)
ഡോ. അഭിഷേക് രഞ്ചന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച സമ്മേളനം ഉപ പ്രധാനമന്ത്രി Dr. Monyane Molaleki ഉദ്ഘാടനം ചെയ്തു. തൊഴിൽ വകുപ്പ് മന്ത്രി Keketso Rantso, വിദേശകാര്യ മന്ത്രി Lesego Makgothi, വാണിജ്യ വ്യവസായ മന്ത്രി Habo fance Lehana, ആഭ്യന്തര മന്ത്രി Tsukutlane Au, കൾച്ചറൽ ആൻഡ് ടൂറിസം മന്ത്രി Semano Sekatle, ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഡോ. ജാനകിരാമൻ എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു.
അസോസിയേഷൻ പ്രസിഡന്റ് ബിജു ഏബ്രഹാം കോര, കൗൺസിലർ മൻമോഹൻ ബാക്യ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
![](/nri/2019feb9southafrica2.jpg)
തുടർന്നു ജൻകാർ ഡാൻസ് ട്രൂപ്, വന്ദന നാരായൺ മ്യൂസിക് ട്രൂപ് എന്നീ ഇന്ത്യൻ സംഗീത ടൂപ്പുകൾക്കുപുറമെ നിരവധി കലാപരിപാടികളും ഇന്ത്യ ഡേക്ക് കൊഴുപ്പേകി. സെക്രട്ടറി സരൂർ അക്തർ നന്ദി പറഞ്ഞു.
കേരളത്തിലെ പ്രളയബാധിതർക്ക് വീടുകൾ നിർമിച്ചു നൽകി കലാമണ്ഡലം ടാൻസാനിയ
ടാൻസാനിയ: കേരളത്തിലെ പ്രളയബാധിതർക്ക് കലാമണ്ഡലം ടാൻസാനിയ എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിൽ രണ്ടു വീടുകൾ നിർമിച്ചു നൽകി.
ടാൻസാനിയ എന്ന രാജ്യത്തെ "കലാമണ്ഡലം ടാൻസാനിയ' എന്ന മലയാളികളുടെ കൂട്ടായ്മ ഹോം ചലഞ്ച് എന്ന സുഹൃത്തുക്കളോടൊപ്പം നോർത്ത് പറവൂരിലെ ഉഷ, മനോജ് എന്നീ കുടുംബങ്ങൾക്കാണ് രണ്ടു വീടുകൾ നിർമിച്ചു നൽകിയത്.
വിഡി സതീശൻ എംഎൽഎ, നഗരസഭാ അധ്യക്ഷൻ സിനിമ താരം ബേബി മീനാക്ഷി, വിനോദ് കെടാമംഗലം എന്നിവർക്കൊപ്പം കലാമണ്ഡലം ടാൻസാനിയ ചെയർമാൻ വിപിൻ അബ്രഹാം, മനോജ് കുമാർ ചീരാത്, ജിഷിൻ, ശ്യാം കുമാർ എന്നിവർ ചേർന്നാണ് രണ്ടു വീടുകളുടെയും താക്കോൽദാനം നിർവഹിച്ചത്.
![](/nri/nri29019janu31tansaiya1.jpg)
കലാമണ്ഡലം ടാൻസാനിയ എന്ന കൂട്ടായ്മ ഇക്കാലമത്രയും ടാൻസാനിയൻ മലയാളികൾക്ക് താങ്ങുംതണലുമായി നിൽക്കുകയും അവരുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം, ആ രാജ്യത്തെ പാവപ്പെട്ടവരെ സഹായിക്കാനുള്ള ഒരു പ്രസ്ഥാനമെന്ന നിലയിൽ അറുപതു വർഷം പൂർത്തീകരിച്ചിരിക്കുന്ന കലാമണ്ഡലം ടാൻസാനിയ ഇന്ന് മുന്നൂറോളം അംഗങ്ങളുള്ള ഒരു സംഘടനയാണ്.
കേരളം കണ്ട ഏറ്റവും വലിയ പ്രളയം നമുക്ക് സമ്മാനിച്ചത് ഒരുപാട് നഷ്ടങ്ങളാണെന്നും അതുകൊണ്ടുതന്നെ ഞങ്ങളുടെ എളിയ ശ്രമം എന്ന നിലയ്ക്ക് രണ്ടു വീടുകൾ നിർമിച്ചു കൊടുക്കുന്നതിനോടൊപ്പം പത്തുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാനും സാധിച്ചുവെന്നും ഇങ്ങനെ ഒരു സത്കർമ്മം ചാലഞ്ച് എന്ന ഗ്രൂപ്പുമായി സഹകരിച്ചു ചെയ്യുവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് വിപിൻ അബ്രഹാം പറഞ്ഞു.
റിപ്പോർട്ട്: മനോജ് കുമാർ ടാൻസാനിയിലെ അയ്യപ്പ വിശ്വാസികൾ മകരവിളക്ക് മഹോത്സവം കൊണ്ടാടി
ദാർ ഇസ് സലാം: ദാർ ഇസ് സലാമിലെ അയ്യപ്പ വിശ്വാസികളുടെ കൂട്ടായ്മയായ Dar Ayyappa Devotees ന്റെ നേതൃത്വത്തിൽ ഈ വർഷത്തെ മകരവിളക്ക് മഹോത്സവം ഗംഭീരമായി കൊണ്ടാടി .
രണ്ടുദിവസമായി ഭാട്ടിയ മഹാജൻ ഹാളിൽ വച്ചു നടന്ന പരിപാടിയിൽ അനേകം ഭക്തജനങ്ങൾ പങ്കെടുത്തു. മകരവിളക്കിനോട് അനുബന്ധിച്ചു ആദ്യദിവസമായ ശനിയാഴ്ച രാവിലെ ഗണപതി ഹവനവും കൂടാതെ വൈകുന്നേരം ഭക്തജങ്ങൾ കൊളുത്തിയ 1008 നെയ്വിളക്കുകളോട് കൂടിയുള്ള ദീപാരാധനയും നടന്നു. Dar Ayyappa Devotees ന്റെ ഒൗദ്യോഗിക വെബ്സൈറ്റിന്റെ http://darayyappa.org/ പ്രകാശനവും അതിനോടൊപ്പം പ്രമുഖ കലാകാരൻ മഞ്ഞപ്ര മോഹനും സംഘവും അവതരിപ്പിച്ച സന്പ്രദായ ഭജനും അരങ്ങേറി.
![](/nri/nri2019janu15tazaniya_maka1.jpg)
ഞായറാഴ്ച രാവിലെ മഞ്ഞപ്ര മോഹനന്റെ നേതൃത്വത്തിൽ നടന്ന ശാസ്താ പ്രീതി അനേകം ഭക്തജനങ്ങൾക്ക് പുതിയ അനുഭവമായി. അതിനോടനുബന്ധിച്ചു നടത്തിയ മഹാ പ്രസാദമൂട്ടിൽ കേരളത്തനിമയോടെ മലയാളികൾ അണിയിച്ചൊരുക്കിയ കേരളസദ്യ പരിപാടിയിൽ പങ്കെടുത്ത എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി.
റിപ്പോർട്ട്: മനോജ് കുമാർ നയ്റോബി ആഡംബര ഹോട്ടലിൽ ഭീകരാക്രമണം
നയ്റോബി: കെനിയൻ തലസ്ഥാനമായ നയ്റോബിയിലെ ആഡംബര ഹോട്ടലിൽ ഭീകരാക്രമണം. സ്ഫോടനവും വെടിവയ്പും ഉണ്ടായതിനെത്തുടർന്നു ജനങ്ങൾ പുറത്തേക്കോടി. അഞ്ചു മൃതദേഹങ്ങൾ കാണപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. കൂടുതൽ മരണം ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്. ഹോട്ടലിൽ എത്രപേർ കുടുങ്ങിയിട്ടുണ്ടെന്നു വ്യക്തമല്ല.
സോമാലിയയിലെ അൽഷബാബ് ഭീകരഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. 2013ൽ നയ്റോബിയിലെ വെസ്റ്റ്ഗേറ്റ് മാളിൽ അൽഷബാബ് നടത്തിയ ഭീകരാക്രമണത്തിൽ 71 പേർ കൊല്ലപ്പെട്ടു. സോമാലിയൻ സർക്കാരിനെ സഹായിക്കാനായി സൈന്യത്തെ അയച്ചതിനു പ്രതികാരമായാണ് മാളിൽ ആക്രമണം നടത്തിയത്.പിന്നീടും നിരവധി പേരെ ഭീകരർ വകവരുത്തി.
വെസ്റ്റ്ലാൻഡ് മേഖലയിലെ ഡുസിറ്റ്ഡി2 ഹോട്ടലിലാണ് ഇന്നലെ ഭീകരർ ആഞ്ഞടിച്ചത്. ബാങ്കും മറ്റ് നിരവധി ഓഫീസുകളും ഈ കെട്ടിട സമുച്ചയത്തിൽ പ്രവർത്തിക്കുന്നുണ്ട്. പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇതുവരെ ഭീകരരെ അമർച്ച ചെയ്യാനായില്ല. ഇതിനകം നിരവധി കാറുകൾ അഗ്നിക്കിരയാക്കപ്പെട്ടു. സ്ഫോടകവസ്തു നിറച്ച ഒരു കാർ തങ്ങൾ തന്നെ തകർത്തെന്നു പോലീസ് അറിയിച്ചു.
കോംഗോയിൽ എബോള പടരുന്നു
കിൻഷാസാ: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ എബോള പടരുന്നു. 608 പേരാണ് രോഗ ലക്ഷണങ്ങളോടെ കോംഗോയിൽ ചികിത്സ തേടിയത്. ഇതിൽ 560 പേർക്ക് രോഗം സ്ഥീരികരിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് എബോള കോംഗോയിൽ വീണ്ടും റിപ്പോർട്ട് ചെയ്തത്.
368 പേരാണ് ഇതിനോടകം രോഗലക്ഷണങ്ങളോടെ മരിച്ചത്. ഓഗസ്റ്റ് മുതൽ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 27 നവജാത ശിശുക്കള്‍ക്കാണ് എബോള സ്ഥിരീകരിച്ചത്. ഇതില്‍ 21 കുഞ്ഞുങ്ങള്‍ മരിച്ചു. 207 പേർ എബോളയെ അതിജീവിച്ചു. ബുധനാഴ്ച ആറ് പേർക്ക് കൂടി രോഗം സ്ഥീരികരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
1976ല്‍ എബോള വൈറസ് കണ്ടെത്തിയതിന് ശേഷം കോംഗോ നേരിടുന്ന ഏറ്റവും വലിയ എബോള വ്യാപനമാണിത്. എബോള ബാധിച്ചാല്‍ 50 ശതമനത്തിലേറെയാണ് മരണസാധ്യത. പനി, തളര്‍ച്ച, പേശി വേദന, തൊണ്ട വേദന, ഛര്‍ദ്ദി, വയറിളക്കം, രക്തസ്രാവം തുടങ്ങിയവയാണ് എബോളയുടെ ലക്ഷണങ്ങൾ.
ഇന്ത്യൻ സംഘത്തിന്റെ സമാധാന നടത്തത്തിന് മണ്ടേലയുടെ ജന്മനാട്ടിൽ പരിസമാപ്തി
ജൊഹാനസ്ബർഗ്: മഹാത്മാഗാന്ധിയുടെയും നെൽസൺ മണ്ടേലയുടെയും വഴിയിൽ സമാധാനത്തിനായി ഇന്ത്യൻ സംഘം ദക്ഷിണാഫ്രിക്കയിൽ നടത്തിയ ദീർഘദൂര നടത്തത്തിനു പരിസമാപ്തി. സെപ്റ്റംബർ 21ന് ആരംഭിച്ച നടത്തം 1200 കിലോമീറ്റർ പിന്നിട്ട് വെള്ളിയാഴ്ച മണ്ടേലയുടെ ജന്മനാടായ എംവേസോയിൽ അവസാനിച്ചു.
സമാധാനം ലക്ഷ്യമിട്ട് ലോകത്തിന്റെ പലഭാഗങ്ങളിലും ദീർഘദൂര നടത്തം സംഘടിപ്പിച്ച നിതേഷ് സോനാവാനയാണ് നേതൃത്വം നല്‍കിയത്. പൂന സ്വദേശികളായ യോഗേഷ് മഥുരിയ, സംഗ്രാം പാട്ടീൽ, ദിലീപ് തന്പോൽക്കർ, ഗാന്ധി ആശ്രമത്തിലെ ജലന്തർനാഥ് ചന്നോലെ, ജാപ്പനീസ് സന്യാസി നിപ്പോസാൻ മ്യോഹോജി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ദക്ഷിണാഫ്രിക്കയിലെ മൂന്നു പ്രവിശ്യകൾ സംഘം നടന്നുപിന്നിട്ടു. ആദ്യ സ്റ്റോപ് കുനുവിലെ മണ്ടേല മ്യൂസിയം ആയിരുന്നു. ദിവസം ശരാശരി 25 കിലോമീറ്ററാണ് പിന്നിട്ടത്. വെള്ളക്കാരും കറുത്തവരും ഇന്ത്യക്കാരും വലിയ പിന്തുണയാണു നല്‍കിയതെന്ന് സോനാവാന പറഞ്ഞു. പലരും മുന്നറിയിപ്പു നല്‍കിയെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള അസോസിയേഷൻ ഓഫ് കെനിയ "വനിതാ രത്നം അവാർഡിന്' അഞ്ചുപേർ അർഹരായി
നൈറോബി: കേരളം അസോസിയേഷൻ ഓഫ് കെനിയയുടെ ഈ വർഷത്തെ സർഗോത്സവം 2018 പരിപാടിയോടനുബന്ധിച്ചു കഴിഞ്ഞ ഇരുപത്തഞ്ചു വർഷത്തിലേറെ കാലം കെനിയയിൽ ജീവിക്കുകയും മലയാളികളുടെയും കെനിയക്കാരുടെയും ജീവിതത്തിൽ ഒട്ടേറെ ജീവിത സ്പർശിയായ മാറ്റങ്ങൾക്കു നേതൃത്വവും നൽകിയ അഞ്ചു വനിതകളെ ആദരിച്ചു.
രാധിക മുരളി: മുപ്പതിലേറെ വർഷങ്ങളായി കെനിയയിലെ അധ്യാപന രംഗത്ത് നിസ്തുല പ്രവർത്തനം , മൂന്ന് വിദ്യാലയങ്ങളുടെ ഉടമ , കാൻസർ രോഗികൾക്കായി പ്രവർത്തിക്കുന്ന എൻജിഒയുടെ നേതൃത്വ നിരയിൽ, റൈൻബൗ ഇൻ മൈ ക്ളൗഡ്സ് എന്ന ജീവിത കഥ നൈറോബി യൂണിവേഴ്സിറ്റിയിൽ ലിറ്ററേച്ചർ ക്ലാസുകളിലെ പഠന പുസ്തകം.
ഡോ. പദ്മ സതീഷ്: നാട്ടിൽ നിന്നും പാരന്പര്യമായി കിട്ടിയ ആയുർവേദം ആഫ്രിക്കയിലും പ്രയോജനപ്പെടുത്തുന്നു. അമേരിക്കയിൽ നിന്നും ഉപരിപഠനത്തിൽ വീണ്ടും ബിരുദങ്ങൾ ശേഖരിച്ച പദ്മ സതീഷ് അസോസിയേഷൻ പ്രവർത്തനങ്ങളിൽ എന്നും മുൻപിൽ ഉണ്ടായിരുന്നു.
![](/nri/nri2018nove01award2.jpg)
ഡോ. ആനി ജോർജ്: ഒരു അലോപ്പതി ഡോക്ടറായി മുപ്പതു വർഷങ്ങൾക്കു മുൻപേ കെനിയയിൽ എത്തിയെങ്കിലും ഒരിക്കൽ പോലും ആ പ്രൊഫഷനെ കച്ചവടമാക്കാതെ പാവപ്പെട്ട കെനിയൻ ജനതയെ ശുശ്രുഷിച്ചു മുന്നോട്ടു പോകുന്ന ആതുര സേവക.
നീന റിബെരെ: നിരവധി കെനിയൻ സ്കൂളുകളിൽ അധ്യാപികയായി മുപ്പതു വർഷത്തിലേറെ കാലം പ്രവർത്തിച്ചു വിരമിച്ച അധ്യാപിക , കേരള അസോസിയേഷൻ മുൻകാല വൈസ് ചെയർലേഡി.
മേരി സിറിയക്: മുപ്പതു വർഷങ്ങൾക്കു മുൻപ് ഇന്ത്യയിൽ നിന്ന് കെനിയയിൽ എത്തിയ ആദ്യത്തെ ഇന്ത്യൻ വനിതാ എഞ്ചിനീയർ, ശാരീരിക വിഷമങ്ങൾ ഉണ്ടെങ്കിലും ഇപ്പോഴും വീട്ടിൽ തന്നെ തന്റെ കന്പനിക്കായി പ്രവർത്തിക്കുന്നു.
ഒക്ടോബർ 27 നടന്ന കെനിയയിലെ സർഗോത്സവം 2018 പരിപാടിയിൽ ഇന്ത്യൻ ഹൈകമ്മിഷണർ സുചിത്ര ദുരൈ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അസോസിയേഷൻ ചെയർമാൻ പ്രകാശ് മേനോൻ ഉദ്ഘടനം ചെയ്തു. കേരള സാഹിത്യ പുരസ്കാര ജേതാവ് നന്ദ കിഷോർ വല്ലച്ചിറ നർമത്തിൽ ചാലിച്ച, മലയാള ഭാഷയെക്കുറിച്ചുള്ള പരിപാടി വളരെ നിലവാരം പുലർത്തിയതായിരുന്നു. കലാ സാഹിത്യ സിനിമ അക്കാഡമിക് രംഗങ്ങളിൽ മാറ്റു തെളിയിച്ച നിരവധി കുട്ടികളെയും ചടങ്ങിൽ ആദരിച്ചു. അഞ്ഞൂറിലധികം വരുന്ന അസോസിയേഷൻ അംഗങ്ങൾ തിങ്ങിനിറഞ്ഞ സദസിനെ മണിക്കൂറുകളോളം രസിപ്പിക്കുന്ന നിരവധി കലാപരിപാടികളും കൊണ്ട് നിറഞ്ഞതായിരുന്നു.
റിപ്പോർട്ട്: ഡോ. റാഫി പോൾ ടാൻസാനിയൻ കോടീശ്വരൻ മുഹമ്മദ് ദേവ്ജിയെ വിട്ടയച്ചു
ദോദോമാ: തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ ടാൻസാനിയൻ കോടീശ്വരൻ മുഹമ്മദ് ദേവ്ജിയെ (43) വിട്ടയച്ചു. ടാൻസാനിയയിലെ ദാർ എസ് സലാമിൽ 10 ദിവസം തടവിൽ പാർപ്പിച്ചതിനു ശേഷമാണ് ദേവ്ജിയെ വിട്ടയച്ചത്. മിടിഎൽ ഗ്രൂപ്പിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ദേവ്ജിതന്നെയാണ് സ്വതന്ത്രനായ വിവരം അറിയിച്ചത്.
സുരക്ഷിതനായി താൻ വീട്ടിൽ തിരിച്ചെത്തിയെന്ന് ദേവ്ജി അറിയിച്ചു. ടാൻസാനിയൻ പോലീസിനും തനിക്കുവേണ്ടി പ്രാർഥിച്ച ലോകത്തുള്ള എല്ലാവർക്കും ദേവ്ജി നന്ദിയറിക്കുകയും ചെയ്തു. ദേവ്ജിയെ വിട്ടയച്ചതു മോചനം ദ്രവ്യം നൽകിയ ശേഷമാണോയെന്നതടക്കം വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
ആഫ്രിക്കയിലെ ഏറ്റവും പ്രായംകുറഞ്ഞ കോടീശ്വരനാണ് മുഹമ്മദ് ദേവ്ജി. ദാർ എസ് സലാമിലെ ഒരു ഹോട്ടലിലെ ജിമ്മിലേക്ക് പോകുന്നതിനിടെയാണ് ദേവ്ജിയെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയത്. ഫോബ്സ് മാസികയുടെ കവറിൽ പ്രത്യക്ഷപ്പെട്ട ആദ്യ ടാൻസാനിയൻ സ്വദേശിയാണ് അദ്ദേഹം. ഫോബ്സിന്റെ കണക്കുകൾ പ്രകാരം 150 കോടി ഡോളറാണ് ദേവ്ജിയുടെ ആസ്തി.
അക്രമികൾ റാഞ്ചിയ ഇന്ത്യൻ വംശജനായ ശതകോടീശ്വരനുവേണ്ടി തെരച്ചിൽ
ദാർ ഇസ് സലാം: ആഫ്രിക്കൻ രാജ്യമായ ടാൻസാനിയായിലെ ഏറ്റവും വലിയ സന്പന്നനും ഇന്ത്യൻ വംശജനുമായ വ്യവസായി മുഹമ്മദ് ദേവ്ജിയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി. രാജ്യത്തെ ഏക ശതകോടീശ്വരനെ കണ്ടെത്താനായി പോലീസ് വ്യാപക അന്വേഷണം ആരംഭിച്ചു.
ദാർ എസ് സലാമിലെ ഹോട്ടലിൽ പ്രവർത്തിക്കുന്ന ജിമ്മിൽ പതിവുപോലെ ഇന്നലെ രാവിലെ എത്തിയ ദേവ്ജിയെ മുഖംമൂടി ധരിച്ച രണ്ടു വെള്ളക്കാർ തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ദേവ്ജി എത്തുംമുന്പേ അക്രമികൾ ഹോട്ടലിലെത്തിയിരുന്നു. ദേവ്ജിയെ കാറിൽ കയറ്റിയശേഷം ആകാശത്തേക്കു വെടിയുതിർത്ത് കടന്നുകളഞ്ഞു. മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകലാണെന്ന് പോലീസ് സംശയിക്കുന്നു. 30 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു.
മുഹമ്മദ് എന്റർപ്രൈസസ് ടാൻസാനിയ ലിമിറ്റഡ് എന്ന കന്പനിയുടെ മേധാവിയാണ് മോ എന്നുകൂടി അറിയപ്പെടുന്ന ദേവ്ജി. ടാൻസാനിയായിലെ ഏറ്റവും വലിയ തദ്ദേശീയ കന്പനിയാണിത്. 150 കോടി ഡോളറിന്റെ ആസ്തിയുള്ള ഇദ്ദേഹം ഫോബ്സ് മാഗസിന്റെ പട്ടിക പ്രകാരം ടാൻസാനിയായിലെ ഏക ശതകോടീശ്വരനാണ്. 43 കാരനായ ദേവ്ജി ആഫ്രിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശരനാണെന്നും പറയപ്പെടുന്നു.
കോംഗോയിൽ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 50 മരണം; നൂറു പേർക്ക് പരിക്ക്
കിൻഷാസ: കോംഗോയിൽ ഇന്ധന ടാങ്കര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ സ്ഫോടനത്തിൽ 50 പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്.
തലസ്ഥാനമായ കിൻഷാസയിൽനിന്ന് 130 കിലോമീറ്റർ അകലെ എംബുത്തയിൽ ശനിയാഴ്ചയായിരുന്നു അപകടം. പൊള്ളലേറ്റു ചികിത്സയിൽ കഴിയുന്നവർക്കും അപകടസ്ഥലത്തും സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്ന് കോംഗോ സെൻട്രൽ പ്രവിശ്യാ ഡെപ്യൂട്ടി ഗവർണർ അറിയിച്ചു.
തുടർച്ചയായ ആഭ്യന്തര യുദ്ധങ്ങളെ തുടർന്ന് കോംഗോയിലെ റോഡുകളെല്ലാം തകർന്നിരിക്കുകയാണ്. 2010-ൽ കോംഗോയിൽ ഇന്ധനവാഹനം മറിച്ച് പൊട്ടിത്തെറിച്ച് 230 പേർ മരിച്ചിരുന്നു.
എബോള ഭീതിയാല്‍ ലോകശ്രദ്ധ ലഭിച്ച നാട്ടില്‍ നിന്നും ഒരു കൈത്താങ്ങ്.
മോണ്‍റോവിയ: 2014 ല്‍ എബോള എന്ന ഭീകര രോഗം പടര്‍ന്നുപിടിച്ച പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയില്‍ നിന്നും പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍സൃഷ്ടിക്കുന്നതിനായി മലയാളികളുടെ കൂട്ടായ്മ ആയ മഹാത്മാ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ തങ്ങളുടെ ഈ വര്‍ഷത്തെ ഓണാഘോഷം റദ്ദുചെയ്തുകൊണ്ട് സമാഹരിച്ച ഇരുപത്തി നാല് ലക്ഷത്തി നാല്പത്തിനാലായിരത്തി നൂറ്റി നാല്പത്തി രണ്ടു രൂപ (2,44,4142) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചതിന്റെ രേഖ സംഘടനയുടെ പ്രസിഡന്റ് ബി. ഹരികുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
മുന്നൂറില്‍ താഴെ മലയാളികള്‍ മാത്രമുള്ള ഈ ചെറിയ ആഫ്രിക്കന്‍ രാജ്യത്തുനിന്നുള്ള മഹാത്മാ കള്‍ച്ചറല്‍ സെന്ററിന്റെ ഈ ഉദ്യമത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റും, അസോസിയേഷന് ഓഫ് ഇന്ത്യന്‍ സിറ്റിസണ്‍ ഇന്‍ലൈബീരിയ (എഐസിഎല്‍)യും പങ്കാളികളായി.
റിപ്പോര്‍ട്ട് : മേജോ ജോസഫ്
അബിജാന്‍ മലയാളീസിന്റെ ജന്മനാടിനൊരു കെെത്താങ്ങ്
അബിജാന്‍: പടിഞ്ഞാറൻ ആഫ്രിക്കന്‍ രാജ്യമായ എെവറി കോസ്റ്റിലെ മലയാളികളുടെ കൂട്ടായ്മ "അബിജാന്‍ മലയാളീസ്' പ്രളയദുരിത ബാധിതർക്കായി സ്വരൂപിച്ച പണം സംസ്ഥാന സർക്കാരിന് കൈമാറി. 6.18 ലക്ഷം രൂപയാണ് സംഘടന ശേഖരിച്ചത്. അസോസിയേഷൻ ഭാരവാഹികളായ ബെെജു ശാന്ത, അജയന് ശങ്കര്‍, അനീഷ് കല്ലട തുടങ്ങിയവർ കൊല്ലം കളക്ടർ ഡോ.കാർത്തികേയന് നേരിട്ടെത്തി ചെക്ക് കൈമാറുകയായിരുന്നു.
ഐവറി കോസ്റ്റിലെ മലയാളികളുടെ സംഘടനയായ അബിജാൻ മലയാളീസ് ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ മികച്ച സംഘടന എന്ന് പേര് നേടിയെടുത്തിരുന്നു. നവകേരള സൃഷ്ടിക്കായി സംഘടനയോട് സഹായിച്ച എല്ലാവർക്കും എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
വിക്ടോറിയ തടാകത്തിൽ ബോട്ട് മുങ്ങി 136 മരണം
ദാർഎസ് സലാം: ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ വിക്ടോറിയ തടാകത്തിൽ കടത്തുബോട്ട് മുങ്ങി മരിച്ച 136 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.നിരവധി പേരെ കാണാതായി. വ്യാഴാഴ്ച നടന്ന ദുരന്തത്തിൽ മരണം 200 കവിയുമെന്ന് റെഡ്ക്രോസ് വക്താവ് ഗോഡ്ഫ്രീഡാ ജോലാ ആശങ്ക പ്രകടിപ്പിച്ചു. ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകമാണ് വിക്ടോറിയ തടാകം.
എംവാൻസ മേഖലയിലെ ബുഗാറോറയിലേക്കു വരുകയായിരുന്ന എംവി നെരേരെ എന്ന കടത്തുബോട്ടാണ് മുങ്ങിയത്. നൂറു പേരെ മാത്രം കയറ്റാൻ ശേഷിയുള്ള ബോട്ടിൽ അഞ്ഞൂറോളം യാത്രക്കാർ ഉണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 40 പേരെ രക്ഷിച്ചതായി ടാൻസാനിയൻ അധികൃതർ പറഞ്ഞു. വെളിച്ചക്കുറവുമൂലം വ്യാഴാഴ്ച രാത്രി കാര്യമായ രക്ഷാപ്രവർത്തനം നടത്താനായില്ല. ഇന്നലെ രക്ഷാപ്രവർത്തനം പുനരാരംഭിച്ചു.
ദുരന്തത്തിൽ ഫ്രാൻസിസ് മാർപാപ്പ അഗാധ ദുഃഖം പ്രകടിപ്പിച്ചു. ടാൻസാനിയൻ പോലീസ് മേധാവി സിമോൺ സിറോ എംവാസ ദുരന്തമേഖലയിൽ സന്ദർശനം നടത്തി. ടാൻസാനിയ, ഉഗാണ്ട, കെനിയ എന്നീ രാജ്യങ്ങൾക്കിടയിലാണ് വിക്ടോറിയ തടാകം. മേഖലയിലെ കടത്തുബോട്ടുകളിൽ പരിധിയിൽ കൂടുതൽ ആളുകളെ കയറ്റുന്നതു പതിവാണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. 1996ൽ ലേക് വിക്ടോറിയയിൽ കടത്തുബോട്ടു മുങ്ങി 800 പേർക്കു ജീവഹാനി നേരിട്ടിരുന്നു. 2011ൽ ഇന്ത്യൻ മഹാസമുദ്രത്തിലെ സാൻസിബാർ ദ്വീപിനടുത്ത് കടത്തുബോട്ട് മുങ്ങി 200 പേർ മരിച്ചു. 620 പേരെ കയറ്റാൻ ശേഷിയുണ്ടായിരുന്ന ബോട്ടിൽ 1000 പേരാണ് കയറിയത്.
റുവാണ്ടയിൽ പ്രതിപക്ഷ നേതാവടക്കം 2,140 തടവുകാർക്ക് മോചനം
ജൊഹാനസ്ബർഗ്: റുവാണ്ടയിൽ പ്രസിഡന്റിന്റെ മാപ്പു ലഭിച്ചതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് വിക്ടയർ ഇൻകാബിർ ഉമുഹോസയടക്കമുള്ള തടവുകാർക്ക് മോചനം. സംഗീതജ്ഞൻ കിസിതോ മിഹിഗോ ഉൾപ്പെടെ 2140 തടവുകാരെയാണ് പ്രസിഡൻറ് പോൾ കാഗാമെ നിർദേശംപ്രകാരം വിട്ടയക്കാൻ തീരുമാനിച്ചത്.
മോചനത്തിന്റെ കാരണം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഇവരെ വിട്ടയക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അനിശ്ചിതത്വം തുടരുന്നതിനിടെയാണ് സർക്കാരിന്റെ അപ്രതീക്ഷിത നടപടി. 2010 ലാണ് ഉമുഹോസ അറസ്റ്റിലായത്. നെതർലൻഡ്സിൽ ഒളിവുജീവിതം നയിക്കുകയായിരുന്ന ഇവർ 2010ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് തിരിച്ചെത്തിയത്. 2012ൽ ഇവർക്കെതിരെ രാജ്യദ്രോഹം, ഭീകരപ്രവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി 10 വർഷം തടവിനു ശിക്ഷിച്ചു. 1994ലെ വംശഹത്യയെകുറിച്ച് സർക്കാരിന്റെ വാദങ്ങൾ ചോദ്യം ചെയ്തതിനുള്ള പ്രതികാര നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.
മലയാളി ദക്ഷിണാഫ്രിക്കയിൽ മോഷ്ടാക്കളുടെ വെടിയേറ്റു കൊല്ലപ്പെട്ടു
കോട്ടയം: മലയാളി ദക്ഷിണാഫ്രിക്കയിൽ അക്രമികളുടെ വെടിയേറ്റു മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി പഴയിടം വലിയവീട്ടിൽ പരേതനായ ചാണ്ടിക്കുഞ്ഞിന്റെ മകൻ ജിജൻ അലക്സാ(55) ണ് മരിച്ചത്.
വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയിൽ പ്രാദേശിക സമയം 7.30-നാണ് ജിജന് അക്രമികളുടെ വെടിയേറ്റത്. ഇവിടുത്തെ ഒരു സൂപ്പർമാർക്കറ്റിലെ കാഷ്യറായിരുന്ന ജിജൻ, കാഷ് കൗണ്ടറിൽ പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ അക്രമികളുടെ വെടിയേൽക്കുകയായിരുന്നു. മോഷണശ്രമമാണ് കൊലയ്ക്കു കാരണമെന്നു കരുതുന്നു.
ജിജന്റെ ബന്ധുക്കൾ ദക്ഷിണാഫ്രിക്കയിലുണ്ട്. ഇവരാണ് നാട്ടിലുള്ള ബന്ധുക്കളെ മരണവിവരം അറിയിച്ചത്. ഭാര്യ റെനി ചങ്ങനാശേരി കണ്ടങ്കരി കുടുംബാംഗം. മക്കൾ. നിവ്യ, മരിയ, അഭിജിത്ത്, അഭിലാഷ്.
ഹെയ്ത്തിയിൽ നിന്നും കേരളത്തിനു ഒരു സഹായ ഹസ്തം
പോർട്ട് ഓഫ് പ്രിൻസ്: പ്രളയങ്ങളും പ്രകൃതി ദുരന്തങ്ങളും എപ്പോഴും ഏറ്റുവാങ്ങുന്ന കരീബിയൻ ദ്വീപ്, വേൾഡ് മലയാളി ഫെഡറേഷൻ ഹെയ്ത്തിയുടെ 21 മെമ്പർമാർ കേരളത്തിലെ പ്രളയ ദുരിതബാധിതർക്കുവേണ്ടി സ്വരൂപിച്ച 5 ലക്ഷം രൂപ ഉപയോഗിച്ച് 500 കുടുംബങ്ങൾക്ക് ബർണർ ഗ്യാസ് സ്റ്റവ് വാങ്ങിച്ചു കൊടുക്കാൻ തീരുമാനിച്ചു.
യോഗത്തിൽ ഹെയ്തി വേൾഡ് മലയാളി ഫെഡറേഷൻ ട്രഷറർ ജെറോമിനെ പ്രത്യേകം അഭിനന്ദിച്ചു. ഫണ്ടിലേക്ക് സഹായിച്ച മുഴുവൻ ആളുകൾക്കും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു. എത്രയും പെട്ടെന്ന് വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചാരിറ്റിയുമായും നാട്ടിലുള്ള സംഘടന ഹെയ്തി മെംബർമാരുമായി കൂടി ആലോചിച്ചു ഗ്യാസ് സ്റ്റൗ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
ഉംറ്റാറ്റയിൽ സംയുക്ത തിരുനാൾ ആഘോഷിച്ചു
ഉംറ്റാറ്റാ: സൗത്ത് ആഫ്രിക്കയിലെ ഉംറ്റാറ്റയിൽ ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെയും ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റേയും മദർ തെരേസയുടെയും എവുപ്രാസ്യമ്മയുടെയും സംയുക്ത തിരുനാൾ വിശ്വാസസമൂഹം ജൂലൈ 28, 29 തീയതികളിൽ ഭക്ത്യാദരപൂർവം ആഘോഷിച്ചു.
ഉംറ്റാറ്റാ സൗത്ത്റിഡ്ജ് അസൻഷൻ ദേവാലയത്തിൽ നടന്ന തിരുനാൾ ആഘോഷങ്ങൾക്ക് ഫാ.സുബീഷ് കളപ്പുരക്കൽ പ്രധാന കാർമികത്വം വഹിച്ചു. 28 നു വൈകുന്നേരം അഞ്ചിന് ഫാ.സുബീഷ് കളപ്പുരക്കൽ നയിച്ച ധ്യാനചിന്തകളെ തുടർന്നു ആഘോഷമായ ദിവ്യബലിയും തുടർന്നു പ്രത്യേക പ്രാർഥനകളും നടന്നു. 29 നു രാവിലെ 10.30നു നടന്ന വിശുദ്ധ കുർബാനയോടും ആശിർവാദത്തോടും സ്നേഹവിരുന്നോടും കൂടെ തിരുനാളിനു കൊടിയിറങ്ങി.
ഉംറ്റാറ്റായിലെ വിവിധ മേഖലകളിൽ പ്രേഷിത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന, വിശുദ്ധ അൽഫോൻസാമ്മ ജീവിച്ച ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷൻ അംഗങ്ങളുടെയും ഇവിടുത്തെ വിശ്വാസ സമൂഹത്തിന്റേയും നേതൃത്വത്തിൽ ആയിരുന്ന തിരുനാൾ ചടങ്ങുകൾ സംഘടിപ്പിച്ചത്. സൗത്ത് ആഫ്രിക്കയുടെ വിവിധ സ്ഥലങ്ങളിൽ നിന്നും വിശുദ്ധരുടെ അനുഗ്രഹങ്ങൾ തേടി നിരവധിയാളുകൾ തിരുനാളിൽ പങ്കെടുത്തു.
റിപ്പോർട്ട്: കെ.ജെ.ജോണ്‍
ദക്ഷിണാഫ്രിക്കയിൽ വെടിവയ്പ്: 11 ടാക്സി ഡ്രൈവർമാർ കൊല്ലപ്പെട്ടു
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ 11 ടാക്സി ഡ്രൈവർമാർ വെടിയേറ്റു മരിച്ചു. അജ്ഞാതൻ നടത്തിയ വെടിവയ്പിലാണ് ഡ്രൈവർമാർ കൊല്ലപ്പെട്ടത്. ഗൗടെംഗ് ടാക്സി അസോസിയേഷനിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം ശനിയാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം.
ഡ്രൈവർമാർ സുഹൃത്തിന്റെ സംസ്കാരത്തിൽ പങ്കെടുത്തു മടങ്ങി വരുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ അജ്ഞാതൻ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പൊതു ഗതാഗതത്തിനായി കൂടുതലും മിനി ബസുകളും ടാക്സികളുമാണ് ദക്ഷിണാഫ്രിക്കയിലുള്ളത്. അതിനാൽ തന്നെ ടാക്സി ഡ്രൈവർമാർക്കിടയിൽ കലഹങ്ങൾ പതിവാണ്. ഇതായിരിക്കാം ആക്രമണത്തിനുപിന്നിലെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ കേസന്വേഷണം പുരോഗമിച്ചു വരികയാണെന്നും പ്രദേശത്ത് ആക്രമണങ്ങൾ പതിവാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
മഹാത്മാ ബാഡ്മിന്റണ്‍ : അഭിജിത്ത് ജെയിംസ് ടീം ജേതാക്കളായി
മോണ്‍റോവിയ: മഹാത്മാ കൾച്ചറൽ സെന്റർ ലൈബീരിയായുടെ ആഭിമുഖ്യത്തിൽ നടന്ന മൂന്നാമത്തെ ബാഡ്മിന്റണ്‍ ടൂർണമെന്റിലെ ഫൈനലിൽ സുലാൽ ജസ്ബിൻ ടീമിനെ എതിരില്ലാത്ത രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തി അഭിജിത്ത് ജെയിംസ് ടീം ജേതാക്കളായി.
ബാഡ്മിന്റണ്‍ ലീഗിൽ ആകെ പതിമൂന്ന് ടീമുകളാണ് മത്സരിച്ചത്. വിജയികൾക്ക് ദാസ് പ്രകാശ് ജോസഫ്, ജോർജ് പീറ്റർ എന്നിവർ ട്രോഫികളും കാഷ് പ്രൈസും വിതരണം ചെയ്തു. ചടങ്ങുകൾക്ക് സംഘടനയുടെ പ്രസിഡന്റ് ബി. ഹരികുമാർ, ലിജു പാറേക്കാട്ടിൽ (ട്രഷറർ), മേജോ ജോസഫ് (പിആർഒ) എന്നിവർ നേതൃത്വം നൽകി.
ഈ ടൂർണമെന്േറാടെ മഹാത്മാ കൾച്ചറൽ സെന്റർ ലൈബീരിയായുടെ 2017-18 വർഷത്തെ ഭരണസമതിയുടെ ആഭിമുഖ്യത്തിലുള്ള കലാ കായിക പരിപാടികൾക്ക് സമാപനമായതായി ഭാരവാഹികൾ അറിയിച്ചു. ജൂലൈ 22 ന് വൈകിട്ട് 5ന് മോണ്റോവിയായിലെ ടിഎം മാളിൽ (മാംബാ പോയിന്റ് ) നടക്കുന്ന വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.
റിപ്പോർട്ട് : മേജോ ജോസഫ്
സൗത്ത് ആഫ്രിക്കയിൽ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആചരിച്ചു
പ്രിറ്റോറിയ: സൗത്ത് ആഫ്രിക്കയുടെ തലസ്ഥാനമായ പ്രിറ്റോറിയയിൽ സീറോ മലബാർ സമൂഹം വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആചരിച്ചു. ജൂണ്‍ 30ന് ഉച്ചകഴിഞ്ഞു മൂന്നിന് ലോഡിയം സെന്റ് തോമസ് ദ അപ്പോസ്റ്റൽ കത്തോലിക്കാ പള്ളിയിൽ തിരുനാളിനു തുടക്കം കുറിച്ച് പ്രിറ്റോറിയ ആർച്ച് ബിഷപ് വില്യം സ്ലാറ്ററി കൊടിയേറ്റുകർമം നിർവഹിച്ചു. തുടർന്നു വിശുദ്ധ കുർബാന അർപ്പിച്ചു.
ജൂലൈ ഒന്നിനു നടന്ന തിരുനാൾ റാസ കുർബാനക്ക് സീറോ മലബാർ സഭ പ്രീസ്റ്റ് ഇൻ ചാർജ് ഫാ. ആൽബിൻ പോൾ നല്ലക്കുറ്റ് കാർമികത്വം വഹിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സഭാദിന സന്ദേശവും സീറോ മലബാർ സഭ മൈഗ്രന്റ്സ് കമ്മീഷൻ ചെയർമാൻ മാർ സെബാസ്റ്റ്യൻ വടക്കേൽ, ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം എന്നിവരുടെ ആശംസ സന്ദേശങ്ങളും വായിച്ചു. തുടർന്നു പ്രദക്ഷിണവും പൊതുയോഗവും നേർച്ചവിതരണം നടന്നു.
തിരുനാളിന് കൈക്കാര·ാരായ ടോമി മാത്യു തേവലക്കാട്ട്, ജിറ്റോ ഏബ്രഹാം ആര്യാചാലിൽ, തിരുനാൾ പ്രസുദേന്തിമാരായ ഡോണ്‍ കുര്യൻ പുതുശേരി, സാന്റീഷ് ഫിലിപ്പ് ആനിമൂട്ടിൽ എന്നിവർ നേതൃത്വം നൽകി.
കഴിഞ്ഞ മൂന്നു വർഷങ്ങളായി എല്ലാ ഞായറാഴ്ചയും രാവിലെ 10.30ന് സീറോ മലബാർ റീത്തിലാണ് വിശുദ്ധ കുർബാന അർപ്പിക്കുന്നത്. തുടർന്നു കുട്ടികളുടെ വിശ്വാസ പരിശീലനവും നടക്കുന്നു. സൗത്ത് ആഫ്രിക്കയിൽ സീറോ മലബാർ സഭക്ക് പ്രിറ്റോറി (സെന്റ് തോമസ് യൂണിറ്റ്), ജോഹന്നസ്ബർഗ് (സെന്റ് മേരീസ് യൂണിറ്റ്), കിംബെർലി (സെന്റ് അൽഫോൻസ), പീറ്റർ മാരിസ് ബർഗ് (സെന്റ് ജോസഫ് യൂണിറ്റ്) എന്നീ ഇടവക സമൂഹങ്ങളാണുള്ളത്.
മോസ്കിൽ രണ്ടുപേരെ കുത്തിക്കൊന്നു
കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിനു സമീപമുള്ള മോസ്കിൽ അക്രമി രണ്ടുപേരെ കുത്തിക്കൊലപ്പെടുത്തി. ആക്രമണത്തിൽ രണ്ടുപേർക്കു പരിക്കേൽക്കുകയും ചെയ്തു.
പുലർച്ചെ മൂന്നുമണിക്കു ശേഷം എത്തിയ അക്രമി മോസ്കിലെ ഇമാമിനെ ആക്രമിച്ചു. ഇമാമിനെ രക്ഷിക്കാൻ എത്തിയവർക്കാണു കുത്തേറ്റത്. അക്രമിയെ പോലീസ് വെടിവച്ചുകൊന്നു.
ബാങ്ക് ഓഫ് ബറോഡയിൽ ദക്ഷിണാഫ്രിക്കൻ പോലീസിന്റെ റെയ്ഡ്
ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കൻ പോലീസ് ബാങ്ക് ഓഫ് ബറോഡയുടെ ഓഫീസുകളിൽ റെയ്ഡ് നടത്തി. ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് ജേക്കബ് സുമയുമായി ബന്ധപ്പെട്ട സാമ്പത്തികത്തട്ടിപ്പ് കേസിലാണ് റെയ്ഡ് നടന്നത്. ജൊഹാനസ്ബർഗിലെയും ഡർബനിലേയും ശാഖകളിലായിരുന്നു റെയ്ഡ്. നിരവധി രേഖകൾ പോലീസ് പിടിച്ചെടുത്തു.
സുമയുടെ കുടുംബവുമായി അടുത്തബന്ധം പുലർത്തിവന്ന ഗുപ്ത സഹോദരന്മാരുടെ അവിഹിതസമ്പാദ്യം ദക്ഷിണാഫ്രിക്കയിൽനിന്ന് കടത്താൻ സഹായിച്ചത് ബാങ്ക് ഓഫ് ബറോഡയാണെന്നാണ് വിവരം. അഴിമതിയിലൂടെ കുന്നുകൂട്ടിയ പണം വിദേശത്തെ കള്ളപ്പണ നിക്ഷേപകേന്ദ്രങ്ങളിലേക്ക് കടത്താൻ സഹായം നൽകിയത് ബാങ്ക് ഓഫ് ബറോഡയാണെന്നാണ് കണ്ടെത്തൽ. ആരോപണത്തിന്റെ നിഴലിൽ നിന്ന ഗുപ്തസഹോദരന്മാരുമായി ഇടപാടുകൾ നടത്താൻ ദക്ഷിണാഫ്രിക്കയിലെ ബാങ്കുകൾ വിസമ്മതിച്ചപ്പോൾ ബാങ്ക് ഓഫ് ബറോഡ ഇവരുടെ അക്കൗണ്ടുകൾ നിർബാധം പ്രവർത്തിപ്പിച്ചു. ദക്ഷിണാഫ്രിക്കയിലെ സേവനങ്ങൾ ബാങ്ക് കഴിഞ്ഞ ഫെബ്രുവരിയിൽ നിർത്തലാക്കിയിരുന്നു.
കാർ മോഷണം: കൊള്ളക്കാരുടെ വെടിയേറ്റ് ഇന്ത്യൻ പെൺകുട്ടി മരിച്ചു
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ കാർമോഷ്ടാക്കളുടെ വെടിയേറ്റ് ഒന്‍പതു വയസുള്ള ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു. ഡർബനിലെ ചാറ്റ്സ്വർത്ത് സ്വദേശിനി സാദിയ സുഖ്രാജ് ആണു മരിച്ചത്. ചാറ്റ്സ്വർത്ത് ഇന്ത്യൻവംശജർ താമസിക്കുന്ന സ്ഥലമാണ്.
തിങ്കളാഴ്ച അച്ഛൻ സാദിയയെ കാറിൽ സ്കൂളിൽ കൊണ്ടുപോകവേ മൂന്ന് ആയുധധാരികൾ ആക്രമിക്കുകയായിരുന്നു. അച്ഛനെ പുറത്താക്കിയശേഷം കുട്ടിയുമായി കാറിൽ കടന്ന അക്രമികളെ നാട്ടുകാർ വാഹനത്തിൽ പിന്തുടർന്നു. ഇരുകൂട്ടരും തമ്മിൽ വെടിവയ്പ്പുണ്ടായി. ഇതിനിടെ അക്രമികളുടെ കാർ ഇടിച്ചുനിന്നു. രണ്ടുപേർ ഇറങ്ങിയോടി. ഒരാൾ മരിച്ചു. സാദിയയെ വെടിയേറ്റനിലയിൽ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവം അറിഞ്ഞ് മൂവായിരത്തോളം പേർ പോലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായെത്തി. ഇവരെ നേരിടാൻ പോലീസ് കണ്ണീർവാതകവും റബർ ബുള്ളറ്റുകളും പ്രയോഗിച്ചു. രക്ഷപ്പെട്ട അക്രമികളിലൊരാളെ പോലീസ് പിടികൂടി.
ഇന്ത്യക്കാരൻ എത്യോപ്യയിൽ അക്രമികളുടെ വെടിയേറ്റു കൊല്ലപ്പെട്ടു
ആഡിസ് അബാബ: നൈജീരിയ ആസ്ഥാനമായ പ്രവർത്തിക്കുന്ന സിമന്റ് കന്പനിയിൽ മാനേജരായി പ്രവർത്തിച്ചുവന്ന ഇന്ത്യക്കാരൻ ആഫ്രിക്കൻ രാഷ്ട്രമായ എത്യോപ്യയിൽ വെടിയേറ്റു കൊല്ലപ്പെട്ടു. ഡൻഗോട്ടെ സിമെന്റ് മാനേജർ ദീപ് കംറയാണ് കൊല്ലപ്പെട്ടത്.
ഒരോമിയയിലെ ഫാക്ടറിയിൽനിന്ന് ആഡിസ് അബാബയിലേക്കു തിരിച്ചുവരവെ ദീപ് കംറയ്ക്കു നേരെ അക്രമി വെടിയുതിർക്കുകയായിരുന്നു. ദീപിനൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരും കൊല്ലപ്പെട്ടതായി പിഎം ന്യൂസ് നൈജീരിയ റിപ്പോർട്ട് ചെയ്യുന്നു. കംറയുടെ ഡ്രൈവറും സെക്രട്ടറിയുമാണ് കൊല്ലപ്പെട്ട മറ്റു രണ്ടുപേരെന്നു സ്ഥിരീകരിച്ചു.
ആഫ്രിക്കയിലെ സിമന്റ് ഉത്പാദകരിൽ മുൻപന്തിയിൽനിൽക്കുന്ന ഡൻഗോട്ടെ സിമെന്റിന്റെ പ്ലാന്റ്, മൂന്നു വർഷം മുന്‍പാണ് എത്യോപ്യയിൽ തുറക്കുന്നത്.
കെനിയയിലെ വെള്ളപ്പൊക്കം: നൂറിലധികം പേർ മരിച്ചു
നെയ്റോബി: കെനിയയിൽ കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും നൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്. 2,10,000 ആളുകളെ മാറ്റിപ്പാർപ്പിച്ചതായും റെഡ്ക്രോസ് റിപ്പോർട്ട് ചെയ്തു.
വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലാണ് കൂടുതൽ പേർ മരിച്ചത്. മാർച്ച് മുതലാണ് കെനിയയിൽ ശക്തമായ മഴ ആനെയ്റോബി: കെനിയയിൽ കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും നൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്. 2,10,000 ആളുകളെ മാറ്റിപ്പാർപ്പിച്ചതായും റെഡ്ക്രോസ് റിപ്പോർട്ട് ചെയ്തു.
വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലാണ് കൂടുതൽ പേർ മരിച്ചത്. മാർച്ച് മുതലാണ് കെനിയയിൽ ശക്തമായ മഴ ആരംഭിച്ചത്. മഴയെ തുടര്‍ന്നു 8,450 ഏക്കർ കൃഷിയിടമാണ് നശിച്ചത്.
പലയിടങ്ങളിലും പാലങ്ങളും റോഡുകളും തകര്‍ന്നു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് കണക്കാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.രംഭിച്ചത്. മഴയെ തുടര്‍ന്നു 8,450 ഏക്കർ കൃഷിയിടമാണ് നശിച്ചത്.
പലയിടങ്ങളിലും പാലങ്ങളും റോഡുകളും തകര്‍ന്നു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് കണക്കാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
സിംബാബ്വെയിൽ സമരം ചെയ്ത പതിനായിരത്തിലധികം നഴ്സുമാരെ സർക്കാർ പിരിച്ചുവിട്ടു
ഹരാരെ: സിംബാബ്വെയിൽ ശമ്പള വർധന ആവശ്യപ്പെട്ട് സമരം നടത്തിവന്ന പതിനായിരത്തിലധികം നഴ്സുമാരെ സർക്കാർ പിരിച്ചുവിട്ടു. തിങ്കളാഴ്ച മുതൽ സമരം നടത്തിവന്ന നഴ്സുമാരെയാണ് പിരിച്ചുവിട്ടത്.
ശമ്പളം കൂട്ടുന്നതിനായി 1.70 കോടി ഡോളർ സർക്കാർ അനുവദിച്ചിട്ടും സമരം അവസാനിപ്പിക്കാൻ നഴ്സുമാർ തയാറായില്ലെന്ന് വൈസ് പ്രസിഡന്റ് കോൺസ്റ്റന്റിനോ ചിവെൻഗ പറഞ്ഞു. അതേസമയം, നഴ്സുമാരെ സമ്മർദത്തിലാക്കി ജോലിയിൽ തിരിച്ചെത്തിക്കാനുള്ള നീക്കമാണിതെന്നാണ് ചില റിപ്പോർട്ടുകൾ.
നേരത്തെ, ശമ്പള വർധന ആവശ്യപ്പെട്ട് ഡോക്ടർമാർ സമരം നടത്തിയിരുന്നു. ശമ്പളം വർധിപ്പിക്കാമെന്ന് സിംബാബ്വെ പ്രസിഡന്റ് എമേഴ്സൺ മുൻഗാഗ്വയെ ഉറപ്പ് കൊടുത്തതോടെ ഡോക്ടർമാർ സമരം അവസാനിപ്പിക്കുകയായിരുന്നു.
കോംഗോയിൽ 256 ജഡ്ജിമാരെ പുറത്താക്കി
കിൻഷാസ: മധ്യ ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 256 മജിസ്ട്രേറ്റുമാരെ പ്രസിഡൻറ് ജോസഫ് കബില പുറത്താക്കി. മതിയായ യോഗ്യതയില്ലാത്തവരും അഴിമതിക്കാരുമായ ജഡ്ജിമാരെയാണു പുറത്താക്കിയതെന്നു നീതിന്യായ മന്ത്രി അലക്സിസ് താംബ്വേ അറിയിച്ചു.
രാജ്യത്ത് ആകെ നാലായിരം മജിസ്ട്രേറ്റുമാരാണുള്ളത്. 2009ൽ അഴിമതിക്കാരായ 96 ജഡ്ജിമാരെ പ്രസിഡൻറ് കബില ഡിസ്മിസ് ചെയ്തിരുന്നു. പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരും ജുഡീഷറിയിൽ കടന്നുകൂടരുത്. അനുകൂല വിധി പുറപ്പെടുവിക്കുന്നതിനു പണം വാങ്ങിയവരും നിയമബിരുദമില്ലാത്തവരുമാണു നടപടിക്കു വിധേയരായതെന്നു മന്ത്രി വ്യക്തമാക്കി.
അൾജീരിയൻ വിമാനാപകടം: മരണസംഖ്യ 257, ഭൂരിഭാഗവും സൈനികർ
അൾജിയേഴ്സ്: ആഫ്രിക്കൻ രാജ്യമായ അൾജീരിയയിൽ സൈനിക വിമാനം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 257 ആയി. ഇവരിൽ പത്തുപേർ വിമാന ജീവനക്കാരാണെന്ന് സർക്കാരിന്റെ ഒൗദ്യോഗിക റേഡിയോ റിപ്പോർട്ട് ചെയ്തു. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. അപകടത്തിൽ അൾജീരിയ അന്വേഷണം പ്രഖ്യാപിച്ചു.
അൾജീരിയയിലെ ബൗഫറിക് പ്രവിശ്യയിലെ ബിൽഡ വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന ഉടനാണ് റഷ്യൻ നിർമിത സൈനിക വിമാനം തകർന്നത്. പ്രാദേശിക സമയം രാവിലെ എട്ടിനായിരുന്നു അപകടം. അൾജീരിയയിലെ പടിഞ്ഞാറൻ നഗരമായ ബെച്ചാറിലേക്കു പോയ വിമാനമാണ് തകർന്നതെന്നാണു റിപ്പോർട്ടുകൾ. വിമാനത്തിൽ സൈനികരും അവരുടെ കുടുംബങ്ങളുമാണെന്നാണ് പ്രാഥമിക വിവരം. അപകടത്തെ യാത്രക്കാർ ആരെങ്കിലും അതിജീവിച്ചോ എന്ന് ഇതേവരെ വ്യക്തമായിട്ടില്ല.
രക്ഷപ്രവർത്തനങ്ങൾക്കായി 14 ആംബുലൻസുകളും പത്ത് ട്രക്കുകളും പ്രദേശത്ത് എത്തിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ സംബന്ധിച്ച് ഇതേവരെ ഒൗദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.
ജോഹന്നാസ്ബർഗ്: അന്തരിച്ച ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് നെൽസൺ മണ്ഡേലയുടെ മുൻഭാര്യ വിന്നി മഡിക്കസേല മണ്ഡേല (81) അന്തരിച്ചു. ദീർഘകാലമായി രോഗബാധിതയായിരുന്നു. ജോഹന്നാസ്ബർഗിലെ നെറ്റ് കെയർ മിൽപാർക്ക് ഹോസ്പിറ്റലിൽ തിങ്കളാഴ്ച ഉച്ചതിരിഞ്ഞായിരുന്നു അന്ത്യമെന്ന് അവരുടെ വക്താവ് വിക്ടർ ഡലാമിനി അറിയിച്ചു.
വർണവിവേചനവിരുദ്ധ സമരത്തിന്റെ മുൻനിരയിൽ പ്രവർത്തിച്ചെങ്കിലും അക്രമത്തിനു കൂട്ടുനിൽക്കുകയും അഴിമതി നടത്തുകയും ചെയ്തെന്ന ആരോപണത്തിൽ കുടുങ്ങി പൊതുജീവിതത്തിൽനിന്ന് അപമാനിതയായി പുറത്തുപോകേണ്ടിവന്ന വിവാദ നായികയാണ് വിന്നി. ഭർത്താവ് ജയിലിലായിരുന്ന അവസരത്തിൽ പുറത്തുനിന്ന് സമരം ചെയ്ത വിന്നിയെ രാഷ്ട്രമാതാവ് എന്നാണ് അനുയായികൾ വിളിച്ചത്. എന്നാൽ അഴിമതിയും ധൂർത്തും അവരുടെ പ്രശസ്തിക്കു മങ്ങലേല്പിച്ചു.
നെൽസൺ മണ്ഡേല-വിന്നി ദാന്പത്യം 38 വർഷം ദീർഘിച്ചു. ഇതിൽ 27വർഷത്തോളം നെൽസൺ ജയിലിലായിരുന്നു.1990ൽ ജയിൽ മോചിതനായ നെൽസൺ മണ്ഡേല വിന്നിയുടെ കൈപിടിച്ച് പുറത്തുവരുന്ന ദൃശ്യം ലോകം ആവേശത്തോടെയാണ് വീക്ഷിച്ചത്. എന്നാൽ രണ്ടുവർഷത്തിനുശേഷം ഇരുവരും വേർപിരിഞ്ഞു. 1996ൽ വിവാഹ മോചിതരായി. 1998ൽ 80-ാം വയസിൽ നെൽസൺ മണ്ഡേല മുൻ മൊസാംബിക് പ്രസിഡന്റ് സമോറ മാച്ചെലിന്റെ വിധവ ഗ്രേക്കായെ വിവാഹം ചെയ്തു.2013 ഡിസംബറിൽ 95-ാംവയസിൽ അന്തരിച്ച നെൽസൺ മണ്ഡേല തന്റെ വിൽപ്പത്രത്തിൽ വിന്നിയുടെ പേരുപോലും പരാമർശിച്ചില്ല.
വർണവിവേചന സമരകാലത്തു പ്രസ്ഥാനത്തിൽ നിന്നു കൂറുമാറുന്നവരെ നിഷ്ഠുരമായി ശിക്ഷിക്കാൻ വിന്നി മുൻകൈയെടുത്തു. വിന്നിയുടെ സുരക്ഷാച്ചുമതല വഹിച്ചിരുന്ന മണ്ഡേല യുണൈറ്റഡ് ഫുട്ബോൾ ക്ലബ് പലരെയും തട്ടിക്കൊണ്ടുപോകുകയും കൊല്ലുകയും ചെയ്തതായി ആരോപണം ഉയർന്നു. നെൽസൺ മണ്ഡേല പ്രസിഡന്റായശേഷം അല്പകാലം വിന്നി കാബിനറ്റിൽ ഡെപ്യൂട്ടിമന്ത്രി പദവി വഹിച്ചെങ്കിലും വൈകാതെ അച്ചടക്കനടപടി എടുത്ത് അവരെ പുറത്താക്കി. മോഷണം, വഞ്ചന, അഴിമതിക്കുറ്റങ്ങൾ ചുമത്തപ്പെട്ടതിനെത്തുടർന്ന് 2003ൽ അവർ എംപിസ്ഥാനം രാജിവച്ചു.
കലാമണ്ഡലം ടാൻസാനിയയ്ക്ക് പുതു സാരഥികൾ
ടാൻസാനിയ: ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ മലയാളികളുടെ കൂട്ടായ്മയായ കലാമണ്ഡലം ടാൻസാനിയ പട്ടേൽ സമാജ് ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിൽ 2018 വർഷത്തിലേക്കുള്ള ഭാരവാഹികളെ ഐക്യകണ്ഠേനെ തെരഞ്ഞെടുത്തു. പ്രശസ്ത കവിയും ഗാന രചയിതാവുമായ മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായിരുന്നു. ജിജോ ജോസഫ് സംവിധാനം നിർവഹിച്ച കഴിഞ്ഞ വർഷത്തെ പരിപാടികൾ കോർത്തിണക്കിയ മനോഹരമായ ഒരു വീഡിയോ പ്രദർശനത്തോടെയാണ് പരിപാടികൾക്കു തുടക്കം കുറിച്ചത്.
ഭാരവാഹികളായി വിപിൻ എബ്രഹാം (ചെയർമാൻ), സിമി ജിജോ(വൈസ് ചെയർപേഴ്സണ്‍), ബിനു നായർ(സെക്രട്ടറി), ഇക്രം ജലീൽ (ജോയിന്റ് സെക്രട്ടറി), ബിനു ബി.എൽ(ട്രഷറർ), എന്നിവരെയും മറ്റു കമ്മറ്റി അംഗങ്ങളായി ജിതേഷ് കണ്ണൂ, ഷിജു നാലുതെങ്ങിൽ, ഇബ്രാഹിം മുഹമ്മദ്, ജിഷിൻ ജോർജ്, സോജൻ ജോസഫ്, സൂരജ് ജോസഫ്, സിൻസി ശ്രീരാജ്, സജിത് പടുവിലൻ, ശ്വേത ശ്രീജേഷ് പുതിയവീട്ടിൽ എന്നിവരെയും തെരഞ്ഞെടുത്തു. ജോർജ് പാപ്പിയെ ഓഡിറ്ററായും കമ്മിറ്റി നിയമിച്ചു.
റിപ്പോർട്ട്: മനോജ് കുമാർ
സൊമാലിയൻ തലസ്ഥാനനഗരിയിൽ സ്ഫോടനം; 14 പേർ കൊല്ലപ്പെട്ടു
മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച അൽ മുഖാറമ റോഡിലെ വെഹിലിയെ ഹോട്ടലിനു സമീപത്തായിരുന്നു സ്ഫോടനമെന്ന് അധികൃതർ അറിയിച്ചു.
കാർബോംബ് സ്ഫോടനത്തിൽ പത്തു പേർക്കു പരിക്കേറ്റു. അൽഷബാബ് ഭീകരസംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അടുത്തിടെ മൊഗാദിഷുവിലുണ്ടാകുന്ന ഏറ്റവും ശക്തിയറിയ സ്ഫോടനമാണിത്. രണ്ടു മാസം മുന്‍പ് മൊഗാദിഷുവിൽ അൽഷബാബ് ഭീകരർ നടത്തിയ ആക്രമണത്തിൽ 38 പേർ കൊല്ലപ്പെട്ടിരുന്നു.