കിൻഷാസ: മധ്യ ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 256 മജിസ്ട്രേറ്റുമാരെ പ്രസിഡൻറ് ജോസഫ് കബില പുറത്താക്കി. മതിയായ യോഗ്യതയില്ലാത്തവരും അഴിമതിക്കാരുമായ ജഡ്ജിമാരെയാണു പുറത്താക്കിയതെന്നു നീതിന്യായ മന്ത്രി അലക്സിസ് താംബ്വേ അറിയിച്ചു.
രാജ്യത്ത് ആകെ നാലായിരം മജിസ്ട്രേറ്റുമാരാണുള്ളത്. 2009ൽ അഴിമതിക്കാരായ 96 ജഡ്ജിമാരെ പ്രസിഡൻറ് കബില ഡിസ്മിസ് ചെയ്തിരുന്നു. പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരും ജുഡീഷറിയിൽ കടന്നുകൂടരുത്. അനുകൂല വിധി പുറപ്പെടുവിക്കുന്നതിനു പണം വാങ്ങിയവരും നിയമബിരുദമില്ലാത്തവരുമാണു നടപടിക്കു വിധേയരായതെന്നു മന്ത്രി വ്യക്തമാക്കി.