കണ്ണൂർ: ഹരിദാസ് വധക്കേസിലെ മുഖ്യപ്രതികളിലൊരാളെ ഒളിവിൽ താമസിപ്പിച്ച് വിവാദത്തിലായ രേഷ്മയ്ക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന് ആവർത്തിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ.
അറസ്റ്റിലായ രേഷ്മയെ ജാമ്യത്തിലിറക്കി കോടതിയിൽനിന്നു കൂട്ടിക്കൊണ്ടുപോയത് ബിജെപി തലശേരി മണ്ഡലം ജനറൽ സെക്രട്ടറിയും കൗൺസിലറുമായ കെ. അജേഷാണ്.
കേസിൽ ഹാജരായത് ബിജെപിയുടെ അഭിഭാഷകനാണെന്നും എം.വി. ജയരാജൻ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
പ്രതിയെ സംരക്ഷിച്ച സ്ത്രീക്കുവേണ്ടി ബിജെപിക്കാർ എത്തിച്ചേർന്നത് നിസാരകാര്യമല്ല.
അതിനാൽ ഇക്കാര്യത്തിൽ വേറെ സംശയത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസുകാരനായ പ്രതിയെ നേരത്തെ തന്നെ സ്ത്രീക്ക് അറിയാമായിരുന്നു. രേഷ്മയുടേത് സിപിഎം കുടുംബമാണെന്ന വാദവും വാസ്തവവിരുദ്ധമാണെന്ന് ജയരാജൻ പറഞ്ഞു.
സൈബറിടം വ്യക്തിഹത്യ നടത്താനുള്ള ഇടമല്ല. ഒളിവിൽ കഴിയുന്നയാൾക്ക് വാടകയ്ക്ക് വീട് കൊടുത്തതിനപ്പുറം ഭക്ഷണം എന്തിന് ഉണ്ടാക്കിക്കൊടുത്തു എന്ന ചോദ്യം നിലനിൽക്കുന്പോൾ അതിൽ എല്ലാമുണ്ടെന്നും മുന്പുള്ള ബന്ധം ഉപയോഗിച്ചുകൊണ്ടാണ് കൊലക്കേസിൽ പ്രതിക്ക് എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്തതെന്നും ജയരാജൻ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.