ഇസ്ലാമാബാദ്: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ന്യൂഡൽഹിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷൻ ഓഫീസിൽനിന്ന് രണ്ട് ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി.
ഇന്ത്യയുടെ അതീവ സുരക്ഷാ മേഖലകളെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി ശേഖരിച്ചതിന് വീസ വിഭാഗത്തിലുള്ള ആബിദ് ഹുസൈൻ, മുഹമ്മദ് താഹിർ എന്നിവരെയാണ് ഡൽഹി പോലീസ് ഞായറാഴ്ച കസ്റ്റഡിയിലെടുത്തത്. വിവരങ്ങൾ ചോർത്താനായി പണവും ഐഫോണും നല്കി ഒരു ഇന്ത്യൻ പൗരനെ ഇവർ വിലക്കെടുത്തിരുന്നു. പാക് ചാരസംഘടനയുടെ ആവശ്യപ്രകാരമാണ് തങ്ങൾ ഇങ്ങനെ ചെയ്തതെന്ന് ഇരുവരും ഇന്നലെ മൊഴി നല്കിയെന്നു വിദേശകാര്യമന്ത്രാലയം അറിയിച്ചു.
വ്യാജ ആധാർ നന്പരുകളും ഇവരിൽനിന്നു കണ്ടെടുത്തു. ഇതിനുപിന്നാലെ 24 മണിക്കൂറിനുള്ളിൽ രാജ്യംവിടണമെന്ന് ഇവർക്ക് അന്ത്യശാസനം നല്കുകയായിരുന്നു.
ഇവരെ പുറത്താ ക്കിയ തിനു പിന്നാ ലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ മുതിർന്ന ഇന്ത്യൻ നയന്ത്രജ്ഞനെ വിളിച്ചുവരുത്തി പാക്കിസ്ഥാൻ പ്രതിഷേധം അറിയിച്ചു. എന്നാൽ, ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നു പാക്കിസ്ഥാൻ പ്രതികരിച്ചു. ഉദ്യോഗസ്ഥരെ പുറത്താക്കിയ നടപടി വിയന്ന കൺവൻഷൻ കരാറിനു വിരുദ്ധമാണെന്നും പാക് വിദേശകാര്യമന്ത്രാലയത്തിന്റെ പത്രക്കുറിപ്പിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.