ഇസ്ലാമാബാദ്: പാക് അധിനിവേശ കാഷ്മീരിൽ 1,124 മെഗാവാട്ടിന്റെ ജലവൈദ്യുത നിലയം ചൈന-പാക്കിസ്ഥാൻ സാന്പത്തിക ഇടനാഴിയുടെ (സിപിഇസി) ഭാഗമായി ചൈന നിർമിക്കും.
127-ാമത് പ്രൈവറ്റ് പവർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ബോർഡ് (പിപിഐബി) യോഗത്തിൽ ഉൗർജമന്ത്രി ഒമർ അയൂബ് കൊഹാല ജലവൈദ്യുത പദ്ധതിയുടെ വിവരം അറിയിച്ചത്. ഝലം നദിയിലാണ് അണക്കെട്ട് നിർമിക്കുക. വർഷം 500 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യം. പദ്ധതിയിൽ ഐപിപി 240 കോടി ഡോളർ നിക്ഷേപിക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂവായിരം കിലോമീറ്റർ ദൈർഘ്യമുള്ള ചൈന- പാക് സാന്പത്തിക ഇടനാഴിയിൽ റെയിൽവേ, റോഡ്, പൈപ്പ് ലൈൻ, ഒപ്റ്റിക്കൽ കേബിൾ ശൃംഖല എന്നിവയാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.