ബർലിൻ: ഷെങ്കൻ വീസയിൽ ജർമനിയിലെത്തി കുടുങ്ങിപ്പോയ സന്ദർശകരുടെ വീസ കാലാവധി ജൂലൈ 31 വരെ നീട്ടി നൽകിയതായി ആഭ്യരമന്ത്രാലയം.
യൂറോപ്യൻ യൂണിയന്റെ പൊതു വീസയാണ് ഷെങ്കൻ വീസ. ഈ വർഷം ഏപ്രിൽ 10 മുതൽ പ്രാബല്യത്തിൽ വന്ന ഓർഡിനൻസുള്ള ഷെങ്കൻ വിസകൾക്കു സാധാരണഗതിയിൽ ജൂണ്‍ 30 വരെയാണ് ജർമനിയിൽ തങ്ങാൻ അനുവാദമുള്ളത്. ഈ കാലയളവിൽ ജർമനി വിട്ടു മറ്റേതെങ്കിലും ഷെങ്കൻ രാജ്യങ്ങൾ സന്ദർശിക്കാൻ ഇവർക്ക് അനുവാദമില്ല. വീസയുടെ സാധുത ജർമനിയിൽ മാത്രമായിരിക്കും. വീസ നൽകുന്ന തീയതി മുതൽ മൂന്നു മാസമാണ് സാധാരണ ഷെങ്കൻ വീസയുടെ കാലാവധി. സിംഗിൾ എൻട്രിയാണങ്കിൽ ജർമനിയിൽ മാത്രവും മൾട്ടിപ്പിൾ എൻട്രിയാണങ്കിൽ മറ്റു ഷെങ്കൻ രാജ്യങ്ങളിലും ഇവർക്കു സന്ദർശനം നടത്താം.
അതേസമയം, ജോബ് സീക്കർ വീസയിൽ ജർമനിയിലെത്തി കുടുങ്ങിപ്പോയവർക്കു വീസാ ഒരു കാരണവശാലും നീട്ടി നൽകില്ല. ആറു മാസമാണ് ജോബ് സീക്കർ വിസയുടെ കാലാവധി. ഇതിനോടകം ജർമനിയിൽ ജോലി കണ്ടുപിടിച്ച് വർക്ക് പെർമിറ്റ് ലഭിച്ചാൽ മാത്രമേ ഇവരുടെ വീസ സ്റ്റാറ്റസ് മാറുകയുള്ളൂ.
ബ്രിട്ടനിലും വീസ കാലാവധി കഴിഞ്ഞു കുടുങ്ങിയവർക്കു കാലാവധി നീട്ടി കൊടുക്കുമെന്നു ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ അറിയിച്ചു. യുകെയിൽനിന്നുതന്നെ വീസ നീട്ടാൻ അപേക്ഷിക്കാം. ഇവർ സാധ്യമാവുന്പോൾ തിരികെ മടങ്ങണം. അതേസമയം, കോവിഡ് പ്രതിസന്ധി മൂലം യുകെ വീസയും ഇമിഗ്രേഷനും (യുകെവിഐ) ഉള്ള അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിനു പതിവിലും കൂടുതൽ സമയമെടുത്തേക്കും. വീസ സ്പോണ്സർമാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിരവധി നിയന്ത്രണങ്ങളും ആഭ്യന്തര കാര്യാലയം ലഘൂകരിച്ചിട്ടുണ്ട്.
ജോസ് കുന്പിളുവേലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.