വാഹനത്തിനു നേരേ എസ്എഫ്ഐ പ്രവർത്തകർ നടത്തിയത് പ്രതിഷേധമല്ല, മറിച്ച് ആക്രമണമെന്ന് കോടതി. പോലീസ് സമർപ്പിച്ച സിസിടിവി ദൃശ്യങ്ങളിൽ പ്രതികൾ ഗവർണറെയും പോലീസിനെയും ആക്രമിക്കുന്നത് വ്യക്തമാണെന്നു കോടതി ചൂണ്ടിക്കാട്ടി.
ഇതു ഗൗരവമുള്ള സംഭവമാണെന്ന നിരീക്ഷണത്തോടെ കോടതി എസ്എഫ്ഐക്കാരായ ഏഴു പ്രതികളുടെയും ജാമ്യം തള്ളി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് അഭിനിമോൾ രാജേഷിന്റേതാണ് ഉത്തരവ്.
ജനാധിപത്യ രാജ്യത്ത് പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. എന്നാൽ, ഇത് ഭരണഘടന അനുശാസിക്കുന്ന തരത്തിലാകണം നടത്തേണ്ടത്. ഇവിടെ ഇത്തരം സാഹചര്യമല്ല. ഗവർണറെയും പോലീസിനെയും ഒരുമിച്ചാണ് പ്രതികൾ ആക്രമിച്ചത്.
ഗവർണറുടെ വാഹനത്തിന് കേടുപാടു മാത്രമാണ് വരുത്തിയതെന്നു പ്രതിഭാഗം അഭിഭാഷകൻ വാദിച്ചിരുന്നു. എന്നാൽ, നശിപ്പിച്ചതു പൊതുമുതലാണ്. ഇത് നിയമലംഘനം തന്നെയാണെന്ന കർശന നിരീക്ഷണത്തോടെയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.
യദുകൃഷ്ണൻ, ആഷിഖ് പ്രദീപ്, ആഷിഷ്, ദിലീപ്, റയാൻ, അമൻറിനോ സ്റ്റീഫൻ എന്നീ ഏഴു പ്രതികളുടെ ജാമ്യാപേക്ഷയാണു തള്ളിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.