തിരുവനന്തപുരം: കേരളത്തിലേക്കുള്ള ഒരു വിമാനസർവീസ് പോലും വരേണ്ടെന്നു സംസ്ഥാന സർക്കാർ പറഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര വിദേശകാര്യ മന്ത്രാലയം പറഞ്ഞ എല്ലാ വിമാനസർവീസുകൾക്കും അനുമതി കൊടുത്തു. വിദേശത്തു നിന്നു വിവിധ സംഘടകളും മറ്റും കൊണ്ടു വരുന്ന ചാർട്ടേർഡ് വിമാനങ്ങൾക്കും സർവീസ് നടത്താമെന്നു പറഞ്ഞ സ്വകാര്യ കന്പനിക്കും അനുമതി കൊടുത്തു.
സംസ്ഥാനത്തേക്കു വരുമെന്നു കേന്ദ്രം അറിയിച്ച അത്രയും സർവീസുകൾ നടത്താൻ അവർക്കു സാധിച്ചില്ല എന്നതാണു വസ്തുതയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലേക്കു വിമാന സർവീസുകൾ വരുന്നതു സംസ്ഥാന സർക്കാർ തടയുന്നു എന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ വിമർശനത്തിനു മറുപടി ആയിട്ടായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.വിമാന സർവീസുകൾ ആരംഭിച്ച മേയ് ഏഴു മുതൽ ജൂണ്‍ രണ്ടു വരെയായി 140 വിമാന സർവീസുകൾ കേരളത്തിലേക്ക് എത്തി. ഇതുവഴി 24,333 പേർ എത്തിച്ചേർന്നു-അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.