കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്തു വീട്ടമ്മയെ കൊലപ്പെടുത്തുകയും ഭർത്താവിനെ ആക്രമിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ഇവരുടെ വീടുമായി അടുപ്പമുള്ള താഴത്തങ്ങാടി ചിറ്റയിൽ മുഹമ്മദ് ബിലാൽ (23)ആണ് എറണാകുളം ചേരാനെല്ലൂരിൽ പിടിയിലായത്. പണം ചോദിച്ചിട്ടു കൊടുക്കാത്തതിലുള്ള പകയ്ക്ക് ആക്രമിച്ച ശേഷം മോഷണം നടത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
കഴിഞ്ഞ ഒന്നിനു രാവിലെ എട്ടരയോടെയാണു പാറപ്പാടം ഷാനി മൻസിലിൽ എം.എ. മുഹമ്മദ് സാലി (അബ്ദുൾ സാലി-65), ഭാര്യ ഷീബ (60) എന്നിവരെ പ്രതി ആക്രമിച്ചത്. ഷീബ വീട്ടിൽവച്ചു മരിച്ചു. അബ്ദുൾ സാലി ചികിത്സയിലാണ്.
കൊലപാതകദിവസം പുലർച്ചെ ബിലാൽ ദന്പതികളുടെ വീട്ടിലെത്തുകയും പണം ആവശ്യപ്പെട്ടു തർക്കമുണ്ടാവുകയും ചെയ്തു. ആക്രമണശേഷം പണവും സ്വർണവും എടുത്ത് കാറിൽ കടന്നു. 28 പവൻ സ്വർണാഭരണങ്ങളും പണവും എറണാകുളം ചേരാനെല്ലൂരിൽനിന്ന് കണ്ടെടുത്തു. കാറും കണ്ടെത്തി. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.