HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
മാനക്കേട് ഉണ്ടാക്കുന്നവർ
അവൾക്ക് പ്രായം ഇരുപത്തൊൻപത് ആയെങ്കിലും കാഴ്ചയിൽ അത്രയും തോന്നുകയില്ല. കുര്യാപ്പി-മോളമ്മ ദന്പതികളുടെ മൂന്ന് മക്കളിൽ ഏറ്റവും ഇളയ സന്താനമാണവൾ. നഴ്സിംഗ് വിദ്യാഭ്യാസം കഴിഞ്ഞതിന് ശേഷം നാല് വർഷം ഡൽഹിയിൽ ജോലി നോക്കി. പെണ്ണിന്റെ പ്രായം അതിക്രമിക്കുന്നു എന്ന് കണ്ടതിനാലാണ് കുര്യാപ്പി നിർബന്ധപൂർവം ഡൽഹിയിലെ ജോലി നിർത്തിച്ച് മോളെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്.
ജയ്മി എന്ന അവൾക്ക് അതത്ര ഇഷ്ടമായില്ല എന്നു മാത്രമല്ല ഉടനെ ഒന്നും തനിക്ക് വിവാഹം വേണ്ടെന്ന് അവൾ തന്റെ അപ്പനോട് കട്ടായം പറയുകയും ചെയ്തു. ശിക്ഷണത്തെപ്രതി മക്കളുടെ മേൽ കാർക്കശ്യം കാട്ടുന്ന പ്രകൃതം ഒട്ടുമേ ഇല്ലാത്ത കുര്യാപ്പി തന്റെ മകളുടെ പിടിവാശി മൂലം വല്ലാത്ത വിഷമസന്ധിയിലായി. പെണ്ണിനെ അമിതമായി ലാളിച്ചതിന്റെ ഫലമാണിതെന്നും തനിക്കിതിലൊന്നും പങ്കില്ലെന്നുമുള്ള മോളമ്മയുടെ വാക്കുകൾ അയാളെ വേദനിപ്പിച്ചു. തന്റെ പപ്പയുടെ വിഷമം കണ്ടിട്ടാവണം ജയ്മി അവസാനം വിവാഹത്തിന് സമ്മതിച്ചു.
പപ്പയുടെ ഇഷ്ടംപോലെ എല്ലാം നടക്കട്ടെ എന്ന് അവൾ പറഞ്ഞു. കുര്യാപ്പിയും മോളമ്മയും കൂടി തങ്ങൾ മുൻകൂട്ടി കണ്ടുവച്ച പയ്യന്റെ ആലോചന മുന്നോട്ട് കൊണ്ടുപോയി. ചെറുക്കൻ പെണ്ണിനെ വന്ന് കണ്ടു. പെണ്കൂട്ടർ ചെറുക്കന്റെ വീട്ടിലേക്ക് പോയി. പിന്നെയുള്ള കാര്യങ്ങൾ അതിവേഗത്തിലായിരുന്നു.
പെട്ടെന്നങ്ങ് കല്യാണവും ഉറപ്പിച്ചു. ഈ ദിനങ്ങളിലെല്ലാം ജയ്മി തന്റെ മാതാപിതാക്കൾ അറിയാതെ തന്റെ സുഹൃത്തുക്കളോട് ഫോണ് മാർഗം തന്റെ കല്യാണക്കാര്യങ്ങളൊക്കെ സംസാരിക്കുന്നുണ്ടായിരുന്നു. തന്റെ ഇഷ്ടത്തെക്കാൾ തന്റെ മാതാപിതാക്കളുടെ ഇഷ്ടത്തിനും താൽപര്യങ്ങൾക്കുമാണ് താൻ പ്രാധാന്യം നൽകിയതെന്നും അവരുടെ തീരുമാനത്തിനൊത്താണ് താൻ വിമാഹസമ്മതം നൽകിയതെന്നും അവൾ അവരോട് പറഞ്ഞു.
ഇത്തരമൊരു നീക്കം അപകടകരമാണെന്നും വിവാഹത്തെ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളാനുള്ള സ്വാതന്ത്ര്യം വിവാഹം കഴിക്കുന്ന വ്യക്തിക്കാണന്നും സുഹൃത്തുക്കൾ അവളോട് പറഞ്ഞു.അതോടെ ജയ്മി വലിയ മാനസിക സംഘർഷത്തിലായി.അവസാനം അതും സംഭവിച്ചു, അവൾ തന്റെ പപ്പയോട് ആ ചെറുക്കനെ തനിക്ക് ഇഷ്ടമല്ലെന്ന് വെട്ടിത്തുറന്ന് പറഞ്ഞു. താൻ എല്ലാത്തിനും സമ്മതം മൂളിയത് പപ്പയേയും മമ്മിയേയും പേടിച്ചിട്ടാണെന്നും അവരെ വിഷമിപ്പിക്കാൻ മനസില്ലാഞ്ഞിട്ടുമാണെന്നും അവൾ പറഞ്ഞപ്പോൾ അന്നുവരെ ഒരിക്കലും ക്ഷോഭിക്കാത്ത കുര്യാപ്പി തന്റെ മകളോട് വല്ലാതെ ക്ഷോഭിച്ചു.
തങ്ങളെ നാണം കെടുത്താൻ കണക്കുകൂട്ടി തങ്ങളുടെ മകൾ ചെയ്തതാണിതൊക്കെയെന്നുള്ള ചിന്തയോടെ അന്നു തന്നെ അയാൾ ചെറുക്കൻകൂട്ടരെ കാര്യങ്ങളൊക്കെ അറിയിക്കുകയും അവരോട് മാപ്പപേക്ഷിക്കുകയും ചെയ്തു. കുര്യാപ്പിയിൽ നിന്നും മകളിൽ നിന്നും തങ്ങൾ ഇതൊന്നും പ്രതീക്ഷിച്ചില്ലെന്നും ഇതു തങ്ങൾക്ക് വലിയ നാണക്കേടിന് ഇടയാക്കുമെന്നും ചെറുക്കന്റെ മാതാപിതാക്കളും കൂട്ടരും പറഞ്ഞു. ഇനി തന്റെ മകൾ തന്നോട് പറയുന്പോഴല്ലാതെ അവളുടെ വിവാഹാലോചനയ്ക്കായി താൻ തുനിയില്ലെന്ന നിശ്ചയത്തിലേക്ക് വരാൻ കുര്യാപ്പിയെ ഈ സംഭവം നിർബന്ധിച്ചു.
ഇവിടെ ആരെയാണ് നമുക്ക് കുറ്റപ്പെടുത്താനാവുക, ജയ്മിയേയോ അതോ അവളുടെ മാതാപിതാക്കളേയോ, അതോ രണ്ട് കൂട്ടരേയുമോ? വിവാഹത്തോട് ബന്ധപ്പെട്ട തീരുമാനം എടുക്കുന്പോഴും വിവാഹാർത്ഥികളായ മക്കൾ തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ പ്രകടമാക്കുന്പോഴും അൽപം കൂടി ഗൗരവം കാട്ടേണ്ടതാണെന്നാണ് എന്റെ അഭിപ്രായം. ഈയൊരു കാര്യത്തിൽ തീരുമാനം എടുക്കുന്നതിൽ അവർ ലാഘവം കാട്ടിയാൽ അതുവഴി തകരുന്നത് അവർക്കു വേണ്ടി ജീവിച്ച മാതാപിതാക്കളുടെ അഭിമാനം തന്നെ ആയിരിക്കുമെന്ന കാര്യം മക്കൾ ഓർക്കണം.
ഇത്തരം കാര്യങ്ങളെ സംബന്ധിച്ച് മക്കൾ തങ്ങളുടെ തീരുമാനം മാറ്റിയും മറിച്ചും പറയുന്നത് വേണ്ടത്ര ആലോചന ഇല്ലായ്മ കൊണ്ടോ അവിവേകം കൊണ്ടോ ഒക്കെ ആകാം. സ്വന്തം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളേണ്ടിവരുന്പോൾ കാര്യങ്ങളുടെ പോക്ക് ഇങ്ങനെയൊക്കെ ആണെങ്കിൽ അവരുടെ ജീവിതത്തിൽ മറ്റേതൊക്കെ കാര്യങ്ങളിൽ അവർക്ക് പിഴയ്ക്കാൻ സാധ്യത ഉണ്ടാകും എന്ന് ചിന്തിക്കുന്നതിൽ തെറ്റുണ്ടാകുമോ?
മകന്റെയോ മകളുടേയോ വിവാഹാലോചനാ നടപടികളിലേക്കു പോകുന്നതിനു മുന്പ് കുടുംബത്തിലെ മുതിർന്ന മക്കളും മാതാപിതാക്കളും ഒരുമിച്ചിരുന്ന് ഇക്കാര്യത്തിന്റെ പ്രാധാന്യത്തെയും നടപടി ക്രമങ്ങളെയും സംബന്ധിച്ച് ഗൗരവമായി ആശയവിനിമയം നടത്തുന്നത് ഇതിനോട് ബന്ധപ്പെട്ട് ഉണ്ടാകാൻ ഇടയുള്ള പല പ്രശ്നങ്ങളും ഒഴിവാക്കി പോകാൻ സഹായിക്കുമെന്നാണ് ഞാൻ കരുതുന്നത്.ഇക്കാര്യങ്ങളോട് ബന്ധപ്പെട്ട് മാർഗനിർദ്ദേശങ്ങൾ നൽകാൻ സാധിക്കുന്നവരുമായി മുൻകൂട്ടി സംസാരിക്കുന്നതും എല്ലാം ഭംഗിയാകാൻ ഇടയാക്കും. ഇക്കാര്യത്തിനായി ഇന്ന് രാവിലെ 8 മണി മുതൽ എന്നെയും ഫോണ് ചെയ്യാവുന്നതാണ്.
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail:
[email protected]
അയാൾ മിസ്സിങ് ആണ്
അയാളെ ഒരു മാസമായി കാണ്മാനില്ല. ബാങ്ക് ഉദ്യോഗസ്ഥനാണ്. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്. ഭാര്യ സൗമ്യ, മക്കൾ ആര്യയു
താമസം ഒറ്റയ്ക്കാണ്
നാലു മക്കളുണ്ട് മേരിക്കുട്ടി എന്ന സ്ത്രീക്ക്. പ്രായം എൺപത്തിനാലായി. വില്ലേജ് ഓഫീസറായി റിട്ടയർ ചെയ്ത ആളാണ്. ആരോഗ്യ പ്രശ
കടം വാങ്ങി വരവ്
ആത്മഹത്യയാണ് പരിഹാരം എന്ന വിചാരത്തോടെയാണ് അയാൾ അവിടെ എത്തിയത്. അയാൾ കുരുവിള, ഭാര്യ സൂസി. സൂസി പഞ്ചായത്ത് മെമ്പ
എടുത്തുചാടുന്നവർ
അയാൾക്ക് പ്രായം ഇരുപത്തിയാറായി. കഴിഞ്ഞ ഒരു വർഷമായി വിവാഹം ആലോചിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഒരു പെങ്കൊച്ചിന്റെ ആലോച
ആരോഗ്യം സംരക്ഷിക്കാം, ചെലവ് നിയന്ത്രിക്കാം
ഫോൺ വിളിച്ച ശേഷമാണ് അവർ എന്നെ കാണാൻ വന്നത്. ഭാര്യയും ഭർത്താവും. ഭാര്യ സിസി ഭർത്താവ് ആന്റോ. ആന്റോ ടാപ്പിംഗ് തൊഴിലാളി
കുളിപ്പിച്ചു കുളിപ്പിച്ച്...
അയാളും മകനും കൂടിയാണ് എന്നെ കാണാൻ വന്നത്. അയാൾ കുടുംബസമേതം അബുദാബിയിൽ ആയിരുന്നു. അയാൾ ജോ എന്ന ജോസഫ് വർഗീസ്. ഭാര്യ
മാതാപിതാക്കളെ ഓർക്കണം
അരുണ് എന്നാണ് അവന്റെ പേര്. ഡിഗ്രി പഠനം തുടങ്ങിയെങ്കിലും അത് പൂർത്തിയാക്കാൻ അവന് കഴിഞ്ഞില്ല. കോളജ് യൂണിയൻ തെരഞ്ഞെട
വണ്ടി ശരിയാണ്, വഴി ശരിയല്ല...
പത്തിരുപതു വർഷങ്ങൾക്ക് മുൻപ് നടന്നതാണ്. അന്ന് എനിക്ക് കുട്ടനാട്ടിലെ ഒരു പള്ളിയുടെ ഉത്തരവാദിത്വമുണ്ട്. ഒപ്പം ഒരു കു
അച്ചാച്ചൻ ആദ്യം മരിക്കണേ
ആ മക്കൾ കണ്ണു നിറഞ്ഞാണ് മരിച്ചുപോയ തങ്ങളുടെ മാതാപിതാക്കളെ അനുസ്മരിച്ചത്. അമ്മച്ചിക്ക് ഗൗരവതരമായ രോഗം പിടിപെട്ടെന
പുൽകൂട്ടിലെ കുടുംബം
എനിക്ക് നന്നായി അറിയാം ആ കുടുംബത്തെ. ഒത്തിരി നാളുകൾക്കുശേഷമാണ് ബേബിച്ചൻ എനിക്ക് ഫോൺ ചെയ്യുന്നത്. ബേബിച്ചന്റെ മകളു
കൈവിട്ടുപോകുന്ന കുടുംബങ്ങൾ
അയാൾ അനുജൻ എന്ന് നാട്ടുകാർ വിളിക്കുന്ന ആന്റണി കുര്യൻ. ഭാര്യ സെലീന, മക്കൾ മാളുവും അൻവിനും ആനന്ദും. മാളു ഡിഗ്രിക്കും, അ
ഭാര്യയുടെ വാക്ക് കേൾക്കണോ?
അയാൾ ഇപ്പോൾ വലിയ സാമ്പത്തിക ഞെരുക്കത്തിൽ ആണ്. ഗൾഫിലായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. നാട്ടിൽ തിരിച്ചെത്തിയിട്ട് ആറു വർ
അതിര് കടക്കുന്ന അതിഥികൾ
ആനന്ദ് ഹോട്ടൽ ആ ഗ്രാമപ്രദേശത്തെ നല്ലൊരു ഹോട്ടൽ ആണ്. ഹോട്ടൽ പ്രൊപ്രൈറ്റർ ആയ ആനന്ദ് വിവാഹിതനാണ്. നാല് മക്കളാണ് അയാൾക്
മാതാപിതാക്കളുടെ കണക്കുപുസ്തകം
ആ മൃതസംസ്കാരത്തിൽ പങ്കെടുക്കാൻ പോയ എന്റെ ഒരു ബന്ധു വഴിയാണ് ആ കുടുംബനാഥന്റെയും ഭിന്നശേഷിയുള്ള അയാളുടെ മകളുടെയും
മല്ലടിക്കാതെ മനസ്സ് ചേർത്ത് പോകുന്നവർ
ആ കുടുംബനാഥൻ ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽനിന്നു റിട്ടയർ ചെയ്ത ആളാണ്. ഭാര്യ അധ്യാപികയാണ്. റിട്ടയർ ചെയ്യാൻ ഇനി രണ്
മക്കൾ പഠിക്കേണ്ട കുടുംബചരിത്രം
എനിക്ക് ആ മനുഷ്യനെ നന്നായി അറിയാം. അയാൾ ഒരു വ്യാപാരിയാണ്. മൂന്നു മക്കളാണ് അയാൾക്ക്. ഭാര്യ ലിന്റ, അയാൾ ജോർജ്. അയാളുട
ഇടുകുടുക്കേ ചോറും കറിയും
അമല മിടുക്കിയായിരുന്നു. പഠനത്തിൽ മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങളിലും. മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങിയാ
സ്വത്ത് ബന്ധത്തെക്കാൾ ഉപരിയോ?
കേരളത്തിന് പുറത്തുള്ള ഒരു ധ്യാന കേന്ദ്രത്തിൽ വച്ചാണ് ഞാൻ അവരെ പരിചയപ്പെടുന്നത്. നാലു മക്കളാണ് അവർക്ക്. അവർ ജോജോ കുര
പുര നിറഞ്ഞുനിൽക്കുന്ന ആൺമക്കൾ
അയാളുടെ രണ്ടുമക്കളും അവിവാഹിതരാണ്. അയാൾ റെയിൽവേയിൽ നിന്നു റിട്ടയർ ചെയ്ത ആളാണ്. ചാക്കോച്ചൻ എന്ന് വിളിപ്പേരുള്ള അയ
ചതിക്കുഴികൾ
അവൾ ആത്മഹത്യ ചെയ്തു. വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത്. മണിക്കൂർ ഒന്ന് കഴിഞ്ഞാണ് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്. ഡോക്ട
അയാൾ മിസ്സിങ് ആണ്
അയാളെ ഒരു മാസമായി കാണ്മാനില്ല. ബാങ്ക് ഉദ്യോഗസ്ഥനാണ്. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്. ഭാര്യ സൗമ്യ, മക്കൾ ആര്യയു
താമസം ഒറ്റയ്ക്കാണ്
നാലു മക്കളുണ്ട് മേരിക്കുട്ടി എന്ന സ്ത്രീക്ക്. പ്രായം എൺപത്തിനാലായി. വില്ലേജ് ഓഫീസറായി റിട്ടയർ ചെയ്ത ആളാണ്. ആരോഗ്യ പ്രശ
കടം വാങ്ങി വരവ്
ആത്മഹത്യയാണ് പരിഹാരം എന്ന വിചാരത്തോടെയാണ് അയാൾ അവിടെ എത്തിയത്. അയാൾ കുരുവിള, ഭാര്യ സൂസി. സൂസി പഞ്ചായത്ത് മെമ്പ
എടുത്തുചാടുന്നവർ
അയാൾക്ക് പ്രായം ഇരുപത്തിയാറായി. കഴിഞ്ഞ ഒരു വർഷമായി വിവാഹം ആലോചിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഒരു പെങ്കൊച്ചിന്റെ ആലോച
ആരോഗ്യം സംരക്ഷിക്കാം, ചെലവ് നിയന്ത്രിക്കാം
ഫോൺ വിളിച്ച ശേഷമാണ് അവർ എന്നെ കാണാൻ വന്നത്. ഭാര്യയും ഭർത്താവും. ഭാര്യ സിസി ഭർത്താവ് ആന്റോ. ആന്റോ ടാപ്പിംഗ് തൊഴിലാളി
കുളിപ്പിച്ചു കുളിപ്പിച്ച്...
അയാളും മകനും കൂടിയാണ് എന്നെ കാണാൻ വന്നത്. അയാൾ കുടുംബസമേതം അബുദാബിയിൽ ആയിരുന്നു. അയാൾ ജോ എന്ന ജോസഫ് വർഗീസ്. ഭാര്യ
മാതാപിതാക്കളെ ഓർക്കണം
അരുണ് എന്നാണ് അവന്റെ പേര്. ഡിഗ്രി പഠനം തുടങ്ങിയെങ്കിലും അത് പൂർത്തിയാക്കാൻ അവന് കഴിഞ്ഞില്ല. കോളജ് യൂണിയൻ തെരഞ്ഞെട
വണ്ടി ശരിയാണ്, വഴി ശരിയല്ല...
പത്തിരുപതു വർഷങ്ങൾക്ക് മുൻപ് നടന്നതാണ്. അന്ന് എനിക്ക് കുട്ടനാട്ടിലെ ഒരു പള്ളിയുടെ ഉത്തരവാദിത്വമുണ്ട്. ഒപ്പം ഒരു കു
അച്ചാച്ചൻ ആദ്യം മരിക്കണേ
ആ മക്കൾ കണ്ണു നിറഞ്ഞാണ് മരിച്ചുപോയ തങ്ങളുടെ മാതാപിതാക്കളെ അനുസ്മരിച്ചത്. അമ്മച്ചിക്ക് ഗൗരവതരമായ രോഗം പിടിപെട്ടെന
പുൽകൂട്ടിലെ കുടുംബം
എനിക്ക് നന്നായി അറിയാം ആ കുടുംബത്തെ. ഒത്തിരി നാളുകൾക്കുശേഷമാണ് ബേബിച്ചൻ എനിക്ക് ഫോൺ ചെയ്യുന്നത്. ബേബിച്ചന്റെ മകളു
കൈവിട്ടുപോകുന്ന കുടുംബങ്ങൾ
അയാൾ അനുജൻ എന്ന് നാട്ടുകാർ വിളിക്കുന്ന ആന്റണി കുര്യൻ. ഭാര്യ സെലീന, മക്കൾ മാളുവും അൻവിനും ആനന്ദും. മാളു ഡിഗ്രിക്കും, അ
ഭാര്യയുടെ വാക്ക് കേൾക്കണോ?
അയാൾ ഇപ്പോൾ വലിയ സാമ്പത്തിക ഞെരുക്കത്തിൽ ആണ്. ഗൾഫിലായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. നാട്ടിൽ തിരിച്ചെത്തിയിട്ട് ആറു വർ
അതിര് കടക്കുന്ന അതിഥികൾ
ആനന്ദ് ഹോട്ടൽ ആ ഗ്രാമപ്രദേശത്തെ നല്ലൊരു ഹോട്ടൽ ആണ്. ഹോട്ടൽ പ്രൊപ്രൈറ്റർ ആയ ആനന്ദ് വിവാഹിതനാണ്. നാല് മക്കളാണ് അയാൾക്
മാതാപിതാക്കളുടെ കണക്കുപുസ്തകം
ആ മൃതസംസ്കാരത്തിൽ പങ്കെടുക്കാൻ പോയ എന്റെ ഒരു ബന്ധു വഴിയാണ് ആ കുടുംബനാഥന്റെയും ഭിന്നശേഷിയുള്ള അയാളുടെ മകളുടെയും
മല്ലടിക്കാതെ മനസ്സ് ചേർത്ത് പോകുന്നവർ
ആ കുടുംബനാഥൻ ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽനിന്നു റിട്ടയർ ചെയ്ത ആളാണ്. ഭാര്യ അധ്യാപികയാണ്. റിട്ടയർ ചെയ്യാൻ ഇനി രണ്
മക്കൾ പഠിക്കേണ്ട കുടുംബചരിത്രം
എനിക്ക് ആ മനുഷ്യനെ നന്നായി അറിയാം. അയാൾ ഒരു വ്യാപാരിയാണ്. മൂന്നു മക്കളാണ് അയാൾക്ക്. ഭാര്യ ലിന്റ, അയാൾ ജോർജ്. അയാളുട
ഇടുകുടുക്കേ ചോറും കറിയും
അമല മിടുക്കിയായിരുന്നു. പഠനത്തിൽ മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങളിലും. മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങിയാ
സ്വത്ത് ബന്ധത്തെക്കാൾ ഉപരിയോ?
കേരളത്തിന് പുറത്തുള്ള ഒരു ധ്യാന കേന്ദ്രത്തിൽ വച്ചാണ് ഞാൻ അവരെ പരിചയപ്പെടുന്നത്. നാലു മക്കളാണ് അവർക്ക്. അവർ ജോജോ കുര
പുര നിറഞ്ഞുനിൽക്കുന്ന ആൺമക്കൾ
അയാളുടെ രണ്ടുമക്കളും അവിവാഹിതരാണ്. അയാൾ റെയിൽവേയിൽ നിന്നു റിട്ടയർ ചെയ്ത ആളാണ്. ചാക്കോച്ചൻ എന്ന് വിളിപ്പേരുള്ള അയ
ചതിക്കുഴികൾ
അവൾ ആത്മഹത്യ ചെയ്തു. വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത്. മണിക്കൂർ ഒന്ന് കഴിഞ്ഞാണ് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്. ഡോക്ട
വലയിൽ കുടുങ്ങുന്ന കുഞ്ഞുങ്ങൾ
അവർ എന്നെ കാണാൻ വന്നത് വലിയ മാനസിക വിഷമത്തോടെയാണ്. ജോണി മാത്യുവും ഭാര്യ ആലീസും. നാലു മക്കളാണ് അവർക്ക്, രണ്ടാണും രണ്
കാര്യം നിസാരം
അയാൾ ഒരു ഗ്രാമീണൻ ആണ്. തനി നാടൻ എന്ന് പറഞ്ഞാൽ അത് അയാളെക്കുറിച്ച് നൂറുശതമാനവും ശരിയാണ്. വളരെ ബുദ്ധിമുട്ടിയാണ് അയ
ശീലങ്ങൾ മാറ്റണം
ഡോക്ടർ ആണ് അയാൾ. ഹൈറേഞ്ചിൽ ഉള്ള ഒരു കർഷക കുടുംബത്തിലെ മൂന്നാമത്തെ സന്താനം. അയാളുടെ അപ്പൻ പോത്തച്ചൻ തന്റെ കാർഷികവൃത
ഉയിർത്തെഴുന്നേൽപ്പ്
അയാളുടെ മരണം ആ നാട്ടുകാർക്ക് എല്ലാവർക്കും അവിശ്വസനീയമായ ഒരു വാർത്തയായിരുന്നു. അയാൾ കുമാർ എന്ന് നാട്ടുകാർ വിളിച്ച
വിവാഹം വേണ്ട!
മക്കളിൽ മൂത്തവളാണവൾ, റിനി. നേരെ ഇളയവൾ റിനീഷ. ഏറ്റവും ഇളയവൻ റിനോഷ്.റിനോഷ് പി.ജി വിദ്യാർത്ഥിയാണ്.റിനോഷും റിനിയും
മക്കളെ മാനിക്കണം
ഒരധ്യാപകന്റെ മകനാണയാൾ. പേര് ചെറിയാൻ. ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. റിട്ടയർ ചെയ്തിട്ട് അഞ്ച് വർഷമായി.ചെറിയാന്റെ ഭാ
ഒരു കുടുംബനാഥന്റെ പതനം
ആഗതൻ ഒരു സീനിയർ സിറ്റിസൺ ആണ്. ചോദിച്ചപ്പോൾ മനസിലായി അയാൾക്ക് പ്രായം അറുപത്തേഴായെന്ന്. വിവാഹിതനാണ്. മൂന്ന് മക്കളു
മക്കൾക്കു വേണ്ടി അധ്വാനിക്കുന്നവർ
വലിയ വ്യഥയോടെയാണ് വൃദ്ധ ദന്പതികളായ അവരിരുവരും എന്നെ കാണാൻ വന്നത്. ഞങ്ങൾക്ക് അന്യോന്യം മുൻകൂട്ടി പരിചയം ഒന്നുമില
രണ്ടാം വിവാഹം
അയാൾക്ക് തന്റെ പ്രശ്നങ്ങൾ ആരോടെങ്കിലും ഒന്ന് തുറന്നുപറഞ്ഞേ മതിയാകൂ. ഫോണ് മാർഗമാണ് അയാൾ എന്നോട് സംസാരിച്ചത്. കക്ഷ
അഭിലാഷിന്റെ തത്ത്വശാസ്ത്രം
അഭിലാഷിനെ ഞാൻ പരിചയപ്പെടുന്നത് പത്തു വർഷം മുന്പാണ്. അന്ന് അയാൾക്ക് ഇരുപത് വയസാണ്. ശാരീരിക വൈകല്യമുള്ള അഭിലാഷ് ഇ
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്
Top