HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വലിയ മുക്കുവന്റെ തേങ്ങൽ
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരം വിജനമായിരുന്നു. നേർത്ത മഴത്തുള്ളികൾ പതിക്കുന്നുണ്ടായിരുന്നു. മാർപാപ്പയെ കേൾക്കുവാൻ ജനലക്ഷങ്ങൾ ഒത്തുകൂടുന്ന ഇടമാണ്. 2000 മേയ് 23ന് എനിക്കും അവിടെ കടന്നുചെല്ലാനായിട്ടുണ്ട്. 2013 മേയിൽ ഫ്രാൻസിസ് പാപ്പായെ തെരഞ്ഞെടുത്ത അന്നും ടെലിവിഷനിലൂടെ ഈ ചത്വരം കണ്ടതാണ്. അന്നും നേർത്ത മഴയുണ്ടായിരുന്നു.അന്ന് അവിടെ ജനസഹസ്രങ്ങൾ ഇരന്പുകയായിരുന്നു. ഇന്ന് പാപ്പാ ഒറ്റയ്ക്ക്. അങ്ങനെ ജനനിബിഡമാകുന്ന ചത്വരം കഴിഞ്ഞദിവസം വിജനമായി കിടക്കുന്നതു കണ്ടപ്പോൾ എത്രയോ വിശ്വാസികളുടെ മനസ് തേങ്ങിയിരിക്കണം...
വിശ്വാസിസമൂഹം ഈശോയുടെ സന്നിധിയിൽ സമർപ്പിക്കുന്ന പ്രാർഥനയ്ക്കു നേതൃത്വം കൊടുക്കുവാൻ ഫ്രാൻസിസ് പാപ്പാ വരുന്നതു കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കോടിക്കണക്കിന് വിശ്വാസികളോടു ചേർന്ന് ഞാനും ടെലിവിഷനു മുന്നിൽ കാത്തിരിക്കുകയാണ്. പാപ്പാ സാധാരണ വന്നിരുന്ന് പ്രസംഗം നടത്താറുള്ള വേദിയിൽ പാപ്പായുടെ കസേര മാത്രം. ഒരു വൈദികനുമുണ്ട്. ഇത്തിരി കാത്തിരുന്നപ്പോൾ അകലെനിന്നു നടന്നുവരുന്ന പാപ്പാ. അദ്ദേഹം ക്ഷീണിതനാണ്. ചുവടുകൾ ഉറയ്ക്കുന്നില്ല. മുഖം കനത്തതായിരുന്നു. ഒറ്റയക്കു നടന്ന് വേദിയിലേക്കു വന്ന പാപ്പായെ കൈപിടിച്ച് വേദിയിലേക്കു കയറ്റുവാൻ അവിടെയുണ്ടായിരുന്ന അച്ചൻ സഹായിച്ചു. പാപ്പാ ചുറ്റിലും നോക്കി. ആ കണ്ണുകൾ സജലമാകുകയായിരുന്നുവോ? ഏതായാലും ഇലക്ട്രോണിക് മീഡിയയിലൂടെ അതു കണ്ട ഒരുപിടി ഹൃദയങ്ങൾ തേങ്ങി.
ഇക്കഴിഞ്ഞ വിഭൂതിബുധനാഴ്ച തിരുക്കർമങ്ങളിൽ സംബന്ധിച്ച് വിശ്വാസികളുടെ നെറ്റിയിൽ ചാരം പൂശിയ ശേഷം 84കാരനായ പാപ്പാ ചുമയ് ക്കുകയും ക്ഷീണം പ്രകടിപ്പിക്കുകയും ചെയ്തതു കണ്ട ലോകം അദ്ദേഹത്തിന് കൊറോണ ബാധിച്ചു എന്നു കരുതി. എന്നാൽ, പരിശോധനയിൽ കൊറോണ ബാധ ഇല്ലെന്നു കണ്ടിരുന്നു.
അന്ന് ആദ്യത്തെ വലിയ മുക്കുവന് കെട്ടാനും അഴിക്കാനുമുള്ള അധികാരം കൊടുത്ത ഈശോയേ, ഞങ്ങളുടെ വലിയമുക്കുവനെ ബലപ്പെടുത്തണമേ... അവർ ഹൃദയം നുറുങ്ങി പ്രാർഥിച്ചു. നിന്റെ കൈകൾ കുറുകിപ്പോയിട്ടില്ലെന്നും കാതുകൾക്കു മാന്ദ്യം സംഭവിച്ചിട്ടില്ലെന്നും ഞങ്ങൾ വിശ്വസിക്കുന്നു. അവരുടെ പ്രാർഥന മനസിലെ തേങ്ങലായി.
വിജനമായിരുന്നു ചത്വരം എങ്കിലും സഭയിലെ 135 കോടി വിശ്വാസികൾ മാത്രമല്ല ലോകത്തിലെ 750 കോടി ജനതയും വലിയമുക്കുവന്റെ കണ്ണുകൾക്കു മുന്നിൽ ഉണ്ടായിരുന്നു എന്നു വ്യക്തം. വേദിയിൽ റോമിലെ അത്ഭുതകുരിശ് എന്നു വിശ്വസിക്കപ്പെടുന്ന വിശുദ്ധ മാർസെല്ലോയുടെ കുരിശും മരിയ മജോരെയിലെ റോമിന്റെ സംരക്ഷകയായ അമ്മയുടെ ചിത്രവും പ്രതിഷ്ഠിച്ചിരുന്നു. അത്യപൂർവമായ ചരിത്രമുള്ളവയാണ് ആ കുരിശും അമ്മയുടെ ചിത്രവും. 1519ൽ ദേവാലയത്തിൽ നടന്ന തീപിടിത്തത്തിൽ നശിക്കാതെ പോയതാണ് ആ കുരിശ്. മൂന്നുവർഷംകഴിഞ്ഞ് 1522ൽ റോമിൽ ഇതുപോലൊരു വസന്ത പൊട്ടിപ്പുറപ്പെട്ടപ്പോൾ ജനം വിശുദ്ധ മാർസല്ലോയുടെ ദേവാലയത്തിൽനിന്നും വത്തിക്കാനിലേക്ക് ഈ കുരിശുമായി ഒരു പ്രദക്ഷിണം നടത്തി. ഓഗസ്റ്റ് നാലുമുതൽ 20 വരെ 16 ദിവസത്തെ പ്രദക്ഷിണം. പ്രദക്ഷിണം തിരിച്ചെത്തിയിപ്പോൾ പ്ലേഗ് അവസാനിച്ചു. വിശുദ്ധ ലൂക്കാ വരച്ചതാണ് മാതാവിന്റെ ആ ചിത്രം എന്നാണു കരുതപ്പെടുന്നത്.
1837ൽ റോമിൽ പൊട്ടിപ്പുറപ്പെട്ട വസന്ത അവസാനിപ്പിക്കുന്നതിന് ഗ്രിഗറി 16-ാമൻ പാപ്പാ അമ്മയുടെ സന്നിധിയിൽ അഭയം തേടി. പിറ്റേ വർഷം 1838 ഓഗസ്റ്റ് 15ന് ചെലസ്തിസ് റജിന എന്ന ബൂളയിലൂടെ അമ്മയെ സാളുസ് പോപ്പുളി റോമാനി എന്നു വിളിച്ചുതുടങ്ങി.
വേദിയിലെത്തിയ പാപ്പാ ആരുമില്ലാത്ത ചത്വരത്തിൽ എല്ലാവരെയും കാണുന്നതുപോലെ പ്രാർഥന ആരംഭിച്ചു. വിശുദ്ധ മർക്കോസിന്റെ സുവിശേഷം വായിക്കപ്പെട്ടു. ഈശോയോടൊപ്പം യാത്ര ചെയ്ത ശ്ലീഹന്മാർ കടൽക്ഷോഭത്തിൽ പെടുന്നതും അവർ നിലവിളിച്ച് ഈശോയെ ഉണർത്തുന്നതും അവിടുന്ന് കടലിനെ ശാസിക്കുന്നതുമായിരുന്നു സംഭവം.
‘സായാഹ്നമായപ്പോൾ’ എന്ന സുവിശേഷത്തിലെ ആദ്യവചനംതന്നെ ഉദ്ധരിച്ചുകൊണ്ട് എത്രയോ ദിവസമായി നാം സായാഹ്നത്തിലാണ്. ഇരുട്ടു പടരുകയാണ്. അതു നമ്മുടെ ജീവിതങ്ങളെ ബാധിച്ചിരിക്കുന്നു. അല്ല, കൊണ്ടുപോകുന്നു. നാം ആകെ ഭയന്നവരാണ്. പോരാ, എല്ലാം നശിച്ചവരായി. ഈശോയുടെ ശ്ലീഹന്മാരെപ്പോലെ പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ടവരായി. എന്തേ ഈശോ ഇങ്ങനെ എന്ന് നാമും ശ്ലീഹന്മാരെപ്പോലെ സംശയിച്ചുപോകുന്നു. അവർ ഭയന്നു വിറച്ചപ്പോഴും അവനു കുലുക്കമില്ല. അവരുടെ വിശ്വാസക്കുറവിനെ എന്തേ അവൻ ശാസിച്ചു. നീ ഗൗനിക്കുന്നില്ലേ? ആ ചോദ്യമാണ് ഈശോയെ വേദനിപ്പിച്ചത്. പാപ്പാ പറഞ്ഞു. ഞങ്ങളെക്കാൾ ഈ ലോകത്തെ അങ്ങു സ്നേഹിക്കുന്നു എന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾക്ക് അതൊന്നും ശ്രദ്ധയുണ്ടായിരുന്നില്ല. വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിലായിരുന്നു. ഇതിനിടയിൽ പലതും മറന്നു. പാവങ്ങളുടെ നിലവിളി കേട്ടില്ല. പ്രപഞ്ചത്തിന്റെ നിലവിളി പോലും മനസിലാക്കിയില്ല. രോഗാതുരമായ ലോകത്തിൽ ഞങ്ങൾ സുഖിച്ചുവാഴും എന്നു കരുതി. കൊടുങ്കാറ്റിന്റെ ദയാദാക്ഷിണ്യത്തിലായ ഞങ്ങളെ വിട്ടുപോകരുതേ... രക്ഷിക്കണെ... ആദ്യത്തെ വലിയമുക്കുവൻ പറഞ്ഞതുപോലെ എല്ലാ ഉത്കണ്ഠകളും ഞങ്ങൾ അങ്ങിലർപ്പിക്കുന്നു. എന്തെന്നാൽ, അവിടുന്ന് ഞങ്ങളുടെ കാര്യത്തിൽ ഉത്കണ്ഠാകുലനാണല്ലോ... ഇതു പറയുന്പോൾ ഇന്നത്തെ വലിയമുക്കുവൻ തേങ്ങുന്നതുപോലെ തോന്നി.
തുടർന്ന് അദ്ദേഹം അമ്മയുടെ ചിത്രത്തിനു മുന്നിലെത്തി ചിത്രത്തിലേക്കു നോക്കി അങ്ങനെ നിന്നു. 2019 ഓഗസ്റ്റ് നാലിന് വൈദികർക്കയച്ച കത്തിൽ തന്റെമരിയ ഭക്തിയെക്കുറിച്ച് അദ്ദേഹം പറഞ്ഞ സാക്ഷ്യം ഓർത്തു. മാതാവിന്റെ ചിത്രത്തിനു മുന്നിലെത്തുന്പോൾ ഞാൻ അമ്മയെ നോക്കി അങ്ങനെ നിൽക്കും. അമ്മയോട് എന്തു പറയാനാ? എന്റെ അമ്മയ്ക്കറിയാത്ത എന്തു കാര്യമാണ് എനിക്ക്. അമ്മ എന്നെ ശരിക്കു കാണാനാണ് ആ നിൽപ്പ്. കുറേനേരം നിൽക്കുന്പോൾ അമ്മ പണ്ട് ജോണ്‍ ഡിഗോയോട് ഗാദലുപ്പയിൽ ചോദിച്ച ചോദ്യം എന്നോടു ചോദിക്കുന്നതുപോലെ ഞാൻ കേൾക്കും. മോൻ എന്തിനാ പേടിക്കുന്നേ, അമ്മയായ ഞാനില്ലേ കൂടെ? അതു കേൾക്കുന്പോൾ ഞാൻ മുന്നോട്ടു നടക്കും. ഇന്നലെയും അമ്മയുടെ മുന്നിൽ പരസ്യമായ പ്രാർഥനയൊന്നും പാപ്പാ ചൊല്ലിയില്ല. അദ്ദേഹം വേച്ചുവേച്ച് കുരിശിനു മുന്നിലേക്കു നടന്നു. കുരിശിൽ ചുംബിച്ചു, പ്രാർത്ഥിച്ചു...
ദിവ്യകാരുണ്യ ആരാധനയ്ക്കായി വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെത്തി. അവിടവും വിജനം. നാലോ അഞ്ചോ പേർ മാത്രം. അര മണിക്കൂറോളം നീണ്ട ആരാധന. കർത്താവേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു, ഞങ്ങൾ അങ്ങിൽ വിശ്വസിക്കുന്നു. ഞങ്ങളെ രക്ഷിക്കണമേ. ഞങ്ങളെ ആശ്വസിപ്പിക്കണമേ. അവിടുത്ത പരിശുദ്ധാത്മാവിനെ തരണമേ. ഞങ്ങളെ പ്രത്യാശയിലേക്ക് നയിക്കണമേ... എന്നീ യാചനകൾ ആവർത്തിച്ച 30 പ്രാർഥനകൾ. വിശ്വാസികളുടെ ലോകം മുഴുവൻ ഏറ്റുചൊല്ലി.
അവസാനം പാപ്പാ ഉൗർബി എത്ത് ഓർബി എന്നു വിളിക്കപ്പെടുന്ന പാപ്പായുടെ മാത്രം ആശീർവാദം നൽകി. കുന്പസാരിച്ച് ഭക്തിയോടെ ദിവ്യകാരുണ്യം സ്വീകരിച്ച ശേഷം ഈ ആശീർവാദം സ്വീകരിക്കുന്നവർക്ക് ലഭ്യമാക്കുന്ന ദണ്ഡവിമോചനവും അനുവദിച്ചു. പാപ്പാ ആശീർവാദം നല്കുന്പോൾ ആംബുലൻസിന്റെ നേർത്ത ശബ്ദം അന്തരീക്ഷത്തിൽ ലയിക്കുന്നുണ്ടായിരുന്നു.
ആശീർവാദം കഴിഞ്ഞ് ലാഹാലാഹയും പാടി പാപ്പാ മടങ്ങി; ആരോടും കുശലം പറയാതെ... നുറുങ്ങിയ ഹൃദയത്തോടെ... ലോകത്തിന്റെ വേദനകൾ മുഴുവൻ പേറുന്ന തേങ്ങുന്ന മനസോടെ... ഏന്തിയേന്തിയുള്ള ചുവടുകളോടെ... കത്തോലിക്കാ സഭയുടെ മൂന്നു സഹസ്രാബ്ദം നീളുന്ന ചരിത്രത്തിലെ അത്യപൂർവ സംഭവമായി. വിജനമായ ചത്വരത്തിൽ വലിയമുക്കുവൻ നടത്തിയ മനസിൽ ജനനിബിഡമായ ആ പ്രാർഥന.
ടി. ദേവപ്രസാദ്
കൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ല:
തൊടുപുഴ: ജില്ലയിലെ കൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്
വീട്ടിൽ താമരപ്പാടം
നൂറിലധികം വ്യത്യസ്ത ഇനം താമരകളുടെ ശേഖരവുമായി വയനാട് മീനങ്ങാടി സ്വദേശി പ്രജിഷ. മകൾ ശ്രീപത്മിനിയുടെ ആഗ്രഹപ്രകാരം
ദുഃഖം തളംകെട്ടിയ ജൂലൈ 18… ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മൻ ചാണ്ടി മടങ്ങി
കോട്ടയം: ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മന്‍ ചാണ്ടി മടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. കാലം മറന
സിലിണ്ടർ മസ്റ്ററിംഗ് നിർബന്ധം; ഉപയോക്താവ് നേരിട്ട് എത്തണം
ഗ്യാസ് സിലിണ്ടറുകളുടെ മസ്റ്ററിംഗ് ആരംഭിച്ചിട്ട് രണ്ടുമാസം പിന്നിടുമ്പോഴും ഉപയോക്താക്കളുടെ മടുപ്പ് ഗ്യാസ് ഏജന്‍സികള്‍
വിലയായ് കൊടുത്തത് രണ്ട് കാലുകൾ
വൈകിട്ടോടെ മുറിയുടെ വാതിൽ തുറന്ന് നഴ്സിംഗ് ഹെഡായ കന്യാസ്ത്രീ അരികിലേക്കു വരുന്നതു കണ്ടപ്പോൾ സങ്കടംകൊണ്ട് എനിക്കൊര
സ്വന്തം കാലിൽ
ഇത് തൊടുപുഴക്കാരൻ റെജി ഏബ്രഹാം. കറക്കം വീൽചെയറിലാണ്. പക്ഷേ ജീവിതം സ്വന്തം കാലിലാണ്. തനിക്കു മാത്രമല്ല, തളർന്നുപോ
തപസിലേക്ക്
പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ അധികാരചുമതലകളൊഴിഞ്ഞ് ഏകാന്ത താപസജീവിതം നയിക്കാനുള്ള താത്പര്യം സ
മണ്ണ് വിളിക്കുന്നു
ഇങ്ങനെയൊന്നുമായിരുന്നില്ല കേരളം. ഭക്ഷിക്കാനുള്ളതെല്ലാം മണ്ണിൽ അധ്വാനിച്ചുണ്ടാക്കിയിരുന്നു ഇവിടത്തെ പഴയതലമുറ. ക
പ്രകൃതിയുടെ മുഖപ്രസാദം
കൊറോണയെ നേരിടാൻ മനുഷ്യൻ നാൽപ്പതു രാപ്പകലുകൾ ഒതുങ്ങി ജീവിച്ചപ്പോൾതന്നെ പരിസ്ഥിതി സംതുലിതാവസ്ഥ വീണ്ടെടുക്കു
സ്വർഗത്തിന്റെ താക്കോൽ
വിഖ്യാത എഴുത്തുകാരൻ ഡോ. എ.ജെ. ക്രോണിന്റെ നോവലാണ് സ്വർഗരാജ്യത്തിന്റെ താക്കോൽ. അൽബേർ കാമുവിന്റെദി പ്ലേഗ് എഴുതു
ബ്ലേഡ് റണ്ണർ
മുറിച്ചു മാറ്റിയ ഇടംകാലിൽ നിന്നാണ് ഈ ജീവിതം ആരംഭിക്കുന്നത്. ടിപ്പർ ലോറി വിധി എഴുതിയ ജീവിതം. കണ്ണിൽ കയറിയ ഇരുട്ട്
പ്രത്യാശയുടെ കൈത്താങ്ങാകാം
നമ്മളെല്ലാവരും സഹോദരങ്ങളാണ്, പരസ്പരം ബന്ധപ്പെട്ടവരാണ്, അപരന്റെ സുസ്ഥിതി നമ്മുടെ സുസ്ഥിതിക്ക് ആവശ്യമാണെന്ന് ഈ
തളികയിൽ തളിർക്കുന്ന സ്മൃതികൾ
പുളിപ്പില്ലാത്ത ഒരപ്പത്തുണ്ടിലേക്കും പതയാത്ത ഒരു കോപ്പ വീഞ്ഞിലേക്കും മനസ് ഏകാഗ്രമാകുമ്പോൾ മിഴി തുളുമ്പാതിരിക്കുക
തോറ്റുപോയ രാജാവല്ല ദൈവം; നമ്മള് പിന്തിരിഞ്ഞോടുന്ന പടയാളികളുമല്ല
2020 മാർച്ച് പതിമൂന്നിന് ലീമാൻ സ്റ്റോൺ എന്ന എഴുത്തുകാരൻ കുറിച്ച ലേഖനത്തിന്റെ ശീർഷകം ഇപ്രകാരമാണ് "വിശ്വാസത്തിന്റെ
നിത്യഹരിതം ഈ ഗാനലോകം
മലയാള സിനിമയുടെ ചരിത്രം, സിനിമാ സംഗീതം, പിന്നിട്ട വഴികൾ, കഥകൾ, എക്കാലത്തെയും സൂപ്പർ നായകന്മാർ, നായികമാർ... അങ്ങനെ
അതിജീവനത്തിന്റെ പെൺരൂപം
കൃഷി, കാറ്ററിംഗ്- ഒരു കുടുംബത്തിന്റെ മുഴുവൻ ഭാരവും സ്വന്തം ചുമലിൽ വന്നുചേർന്നപ്പോൾ ബീന എന്ന യുവതി ആശ്രയമായി കണ്ടത് ഇതു രണ്ടിനെയുമാണ്. ജൈവ കൃഷിയും
കൊല്ലരുത്..
നമ്മുടെ മനസിന്റെ പൊക്കമില്ലായ്മ ചൂണ്ടിക്കാണിച്ചിരിക്കുന്നു ഒന്‍പതുവയസുള്ള പൊക്കമില്ലാത്ത ഒരു കുട്ടി. തന്നെ പരിഹസി
സ്പെയിനിൽനിന്ന് കട്ടപ്പനയിലേക്ക് ഒരു ലോംഗ് പാസ്
കുടിയേറ്റത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണാണ് ഇടുക്കി ജില്ലയിൽ കട്ടപ്പനയ്ക്കടുത്തുള്ള മേരികുളം. അന്നത്തിനു വക തേടി നാ
പ്രതികരിക്കുന്ന ശില്പങ്ങൾ
2019 ഡിസംബർ 31. രാത്രി പതിനൊന്നുമണിയോടടുക്കുന്നു. ലോകം മുഴുവൻ പുതുവർഷത്തെ വരവേൽക്കാനുള്ള അവസാന ഒരുക്കത്തിൽ. വല
കൈക്കരുത്തല്ല കരുണയാണു വേണ്ടത്
അതിർത്തി കടന്നു പാക്കിസ്ഥാനിലേക്കാണ് പറക്കുന്നതെന്ന് ഒരു പക്ഷിക്കറിയുമോ? ഇന്ത്യൻ അതിർത്തിയിലെ ഒരു വൃക്ഷത്തിനറിയുമോ അ
കൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ല:
തൊടുപുഴ: ജില്ലയിലെ കൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്
വീട്ടിൽ താമരപ്പാടം
നൂറിലധികം വ്യത്യസ്ത ഇനം താമരകളുടെ ശേഖരവുമായി വയനാട് മീനങ്ങാടി സ്വദേശി പ്രജിഷ. മകൾ ശ്രീപത്മിനിയുടെ ആഗ്രഹപ്രകാരം
ദുഃഖം തളംകെട്ടിയ ജൂലൈ 18… ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മൻ ചാണ്ടി മടങ്ങി
കോട്ടയം: ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മന്‍ ചാണ്ടി മടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. കാലം മറന
സിലിണ്ടർ മസ്റ്ററിംഗ് നിർബന്ധം; ഉപയോക്താവ് നേരിട്ട് എത്തണം
ഗ്യാസ് സിലിണ്ടറുകളുടെ മസ്റ്ററിംഗ് ആരംഭിച്ചിട്ട് രണ്ടുമാസം പിന്നിടുമ്പോഴും ഉപയോക്താക്കളുടെ മടുപ്പ് ഗ്യാസ് ഏജന്‍സികള്‍
വിലയായ് കൊടുത്തത് രണ്ട് കാലുകൾ
വൈകിട്ടോടെ മുറിയുടെ വാതിൽ തുറന്ന് നഴ്സിംഗ് ഹെഡായ കന്യാസ്ത്രീ അരികിലേക്കു വരുന്നതു കണ്ടപ്പോൾ സങ്കടംകൊണ്ട് എനിക്കൊര
സ്വന്തം കാലിൽ
ഇത് തൊടുപുഴക്കാരൻ റെജി ഏബ്രഹാം. കറക്കം വീൽചെയറിലാണ്. പക്ഷേ ജീവിതം സ്വന്തം കാലിലാണ്. തനിക്കു മാത്രമല്ല, തളർന്നുപോ
തപസിലേക്ക്
പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ അധികാരചുമതലകളൊഴിഞ്ഞ് ഏകാന്ത താപസജീവിതം നയിക്കാനുള്ള താത്പര്യം സ
മണ്ണ് വിളിക്കുന്നു
ഇങ്ങനെയൊന്നുമായിരുന്നില്ല കേരളം. ഭക്ഷിക്കാനുള്ളതെല്ലാം മണ്ണിൽ അധ്വാനിച്ചുണ്ടാക്കിയിരുന്നു ഇവിടത്തെ പഴയതലമുറ. ക
പ്രകൃതിയുടെ മുഖപ്രസാദം
കൊറോണയെ നേരിടാൻ മനുഷ്യൻ നാൽപ്പതു രാപ്പകലുകൾ ഒതുങ്ങി ജീവിച്ചപ്പോൾതന്നെ പരിസ്ഥിതി സംതുലിതാവസ്ഥ വീണ്ടെടുക്കു
സ്വർഗത്തിന്റെ താക്കോൽ
വിഖ്യാത എഴുത്തുകാരൻ ഡോ. എ.ജെ. ക്രോണിന്റെ നോവലാണ് സ്വർഗരാജ്യത്തിന്റെ താക്കോൽ. അൽബേർ കാമുവിന്റെദി പ്ലേഗ് എഴുതു
ബ്ലേഡ് റണ്ണർ
മുറിച്ചു മാറ്റിയ ഇടംകാലിൽ നിന്നാണ് ഈ ജീവിതം ആരംഭിക്കുന്നത്. ടിപ്പർ ലോറി വിധി എഴുതിയ ജീവിതം. കണ്ണിൽ കയറിയ ഇരുട്ട്
പ്രത്യാശയുടെ കൈത്താങ്ങാകാം
നമ്മളെല്ലാവരും സഹോദരങ്ങളാണ്, പരസ്പരം ബന്ധപ്പെട്ടവരാണ്, അപരന്റെ സുസ്ഥിതി നമ്മുടെ സുസ്ഥിതിക്ക് ആവശ്യമാണെന്ന് ഈ
തളികയിൽ തളിർക്കുന്ന സ്മൃതികൾ
പുളിപ്പില്ലാത്ത ഒരപ്പത്തുണ്ടിലേക്കും പതയാത്ത ഒരു കോപ്പ വീഞ്ഞിലേക്കും മനസ് ഏകാഗ്രമാകുമ്പോൾ മിഴി തുളുമ്പാതിരിക്കുക
തോറ്റുപോയ രാജാവല്ല ദൈവം; നമ്മള് പിന്തിരിഞ്ഞോടുന്ന പടയാളികളുമല്ല
2020 മാർച്ച് പതിമൂന്നിന് ലീമാൻ സ്റ്റോൺ എന്ന എഴുത്തുകാരൻ കുറിച്ച ലേഖനത്തിന്റെ ശീർഷകം ഇപ്രകാരമാണ് "വിശ്വാസത്തിന്റെ
നിത്യഹരിതം ഈ ഗാനലോകം
മലയാള സിനിമയുടെ ചരിത്രം, സിനിമാ സംഗീതം, പിന്നിട്ട വഴികൾ, കഥകൾ, എക്കാലത്തെയും സൂപ്പർ നായകന്മാർ, നായികമാർ... അങ്ങനെ
അതിജീവനത്തിന്റെ പെൺരൂപം
കൃഷി, കാറ്ററിംഗ്- ഒരു കുടുംബത്തിന്റെ മുഴുവൻ ഭാരവും സ്വന്തം ചുമലിൽ വന്നുചേർന്നപ്പോൾ ബീന എന്ന യുവതി ആശ്രയമായി കണ്ടത് ഇതു രണ്ടിനെയുമാണ്. ജൈവ കൃഷിയും
കൊല്ലരുത്..
നമ്മുടെ മനസിന്റെ പൊക്കമില്ലായ്മ ചൂണ്ടിക്കാണിച്ചിരിക്കുന്നു ഒന്‍പതുവയസുള്ള പൊക്കമില്ലാത്ത ഒരു കുട്ടി. തന്നെ പരിഹസി
സ്പെയിനിൽനിന്ന് കട്ടപ്പനയിലേക്ക് ഒരു ലോംഗ് പാസ്
കുടിയേറ്റത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണാണ് ഇടുക്കി ജില്ലയിൽ കട്ടപ്പനയ്ക്കടുത്തുള്ള മേരികുളം. അന്നത്തിനു വക തേടി നാ
പ്രതികരിക്കുന്ന ശില്പങ്ങൾ
2019 ഡിസംബർ 31. രാത്രി പതിനൊന്നുമണിയോടടുക്കുന്നു. ലോകം മുഴുവൻ പുതുവർഷത്തെ വരവേൽക്കാനുള്ള അവസാന ഒരുക്കത്തിൽ. വല
കൈക്കരുത്തല്ല കരുണയാണു വേണ്ടത്
അതിർത്തി കടന്നു പാക്കിസ്ഥാനിലേക്കാണ് പറക്കുന്നതെന്ന് ഒരു പക്ഷിക്കറിയുമോ? ഇന്ത്യൻ അതിർത്തിയിലെ ഒരു വൃക്ഷത്തിനറിയുമോ അ
മുത്താണ് ഈ മിടുക്കി
പുരാതനകാലം മുതൽ വിദേശികളുടെ മനം കവർന്ന സുഗന്ധവ്യഞ്ജനങ്ങളുടെ വിളഭൂമിയായിരുന്നു ഇടുക്കി. മഞ്ഞണിഞ്ഞ മലനിരകളിൽ സ
അൻപ് ഒരു ഔഷധമാണ്
അങ്ങനെ ഒരു ദിവസം അച്ചൻ നീട്ടിയ ചായ അവർ വാങ്ങിക്കുടിച്ചു, ഭക്ഷണം കഴിച്ചു.
അതിന്റെ അടുത്ത ദിവ
ഓര്‍മകളിലെ നക്ഷത്രം
കേരളത്തിന്റെ കലാസംസ്കൃതിയിൽ അഭിമാനത്തിന്റെ തിളക്കം അടയാളപ്പെടുത്തി, കലാഭവൻ സ്ഥാപകനായ ഫാ. ആബേൽ സിഎംഐ. മലയാള
ജയേഷ് ഹാപ്പിയാണ്
ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും ജയേഷ് ഒറ്റയ്ക്ക് കാറോടിച്ചെത്തിയതു ലോകത്ത് ഏറ്റവുമധികം സന്തോഷം അനുഭവിക്കുന്നവരു
സമരങ്ങളിലെ സുരേന്ദ്രനാഥം
ഇരുനൂറോളം സമരങ്ങളിൽ പങ്കെടുത്ത, അതിൽ ഏറെയെണ്ണത്തിനും നേതൃത്വം വഹിച്ച ഒരാൾ... ജാതി-മത-വർഗ-വർണ ഭേദമില്ലാതെ, ശരിയെന്നു തോന്നുന്ന സമരമുഖങ്ങളിലെല്ലാം അദ
നവോത്ഥാന നായകർക്കു വഴികാട്ടി വിശുദ്ധ ചാവറയച്ചൻ
വിശുദ്ധനായ ചാവറയച്ചന്റെ ആത്മാർഥ സുഹൃത്തായിരുന്നു മാന്നാനം ചിറ്റേഴം തറവാട്ടിലെ ഈച്ചരച്ചാർ എന്ന ഈശ്വരന് നായര്‍. അ
മഞ്ഞിൽ വിരിഞ്ഞ പാതിരാപ്പൂവ്
വൃത്തികെട്ട വേഷത്തിൽ, ഭാണ്ഡങ്ങളും തൂക്കി സ്ത്രീയും മക്കളുടെ പടയും വരുന്നതു ദൂരെ നിന്നു കണ്ടപ്പോൾത്തന്നെ കുട്ടികൾ അവരവ
മരുഭൂമിയിലെ ജലകണം
ചുട്ടുപൊളളുന്ന മണല്‍ത്തരിയെ ചുംബിച്ച് ആദ്യ ജലകണം പതിച്ചു. ഒന്നിനു പിറകേ ഒന്നായി പെയ്തിറങ്ങിയ ആ മഴത്തുള്ളികള്‍ മരുഭ
CAPTAIN കുര്യാക്കോസ്
വോളിബോൾ കോർട്ടുകളിലെ തീപാറുന്ന കളിയോർമകളുമായി ഒരാൾ- എം.എ. കുര്യാക്കോസ്... രാജ്യത്തിന്റെ വോളി ചരിത്രത്തിലെ പ്രഥമസ്ഥാനീയർക്ക് ഒപ്പമാണ് ഈ പേര് എഴുതിച
മഹാദേവന്റെ വെള്ളപ്പുതപ്പുകൾ
എട്ടാംവയസിൽ തന്നെതേടിയെത്തിയ അപ്രതീക്ഷിത നിയോഗം പൂർത്തിയാക്കുന്പോൾ അവനാകെ അങ്കലാപ്പായിരുന്നു. പക്ഷേ, പതിയെപ്പതി
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്
Top