HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അതിജീവനത്തിന്റെ പെൺരൂപം
കൃഷി, കാറ്ററിംഗ്- ഒരു കുടുംബത്തിന്റെ മുഴുവൻ ഭാരവും സ്വന്തം ചുമലിൽ വന്നുചേർന്നപ്പോൾ ബീന എന്ന യുവതി ആശ്രയമായി കണ്ടത് ഇതു രണ്ടിനെയുമാണ്. ജൈവ കൃഷിയും പാചകവും അവൾക്ക് പിടിച്ചുനിൽക്കാനുള്ള ബലമായി. കുറേപ്പേർക്കു തൊഴിൽ നൽകി.., പുരസ്കാരങ്ങൾ തേടിയെത്തി... അന്താരാഷ്ട്ര വനിതാദിനത്തിൽ, ഒന്നുമില്ലായ്മയിൽനിന്ന് കഠിന പ്രയ്തനത്തിലൂടെ ജീവിതം സാർഥകമാക്കിയ തൃശൂർ മതിലകം സ്വദേശിനി ബീനയെക്കുറിച്ച് അറിയാം..
20 വർഷമായി അസുഖബാധിതനായി കിടപ്പിലായ അച്ഛൻ, രോഗിയായ അമ്മ. പറക്കമുറ്റാത്ത രണ്ടു പെണ്മക്കൾ. ഇവരെയെല്ലാം നോക്കി കുടുംബം മുന്നോട്ടു കൊണ്ടുപോകുന്നതിനിടയിലാണ് വീട്ടിലെ ഏക വരുമാനക്കാരനായ ഭർത്താവ് പാർക്കിൻസണ്‍സ് ബാധിച്ച് സൗദിയിൽനിന്നും തിരികെയെത്തുന്നത്. ഇടതുവശംതളർന്ന് വിറയ്ക്കുന്ന കൈകളോടെ തന്റെ പ്രിയതമനെ കണ്ടപ്പോൾ ആ 36 കാരി ഒന്ന് അന്ധാളിച്ചു. പക്ഷേ, വിധിക്കു കീഴടങ്ങാതെ സർവശക്തിയുമെടുത്ത് അവളതിനെ അതിജീവിച്ചു, കൃഷിയിലൂടെ...കാറ്ററിംഗിലൂടെ..
സ്വപ്നങ്ങളോടെ കുടുംബജീവിതത്തിലേക്ക്
ക്ഷീരകർഷകനായ കൊടുങ്ങല്ലൂർ മേത്തല അത്താണി പനപ്പറന്പിൽ കുഞ്ഞുവേലായിയുടെയും ശാന്തയുടെയും മൂത്തമകളായ ബീന കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹൈസ്കൂളി ലെ പത്താം ക്ലാസ് വിദ്യാഭ്യാസത്തിനുശേഷം ഏതൊരു ഗ്രാ മീണ പെണ്‍കുട്ടിയുടെയും പോലെ ഒരുപാട് സ്വപ്നങ്ങളോടെയാണു വിവാഹജീവിതത്തിലേക്കു കാലെടുത്തുവച്ചത്. അങ്ങനെയാണ് 22-ാം വയസിൽ മതിലകം പുതിയകാവ് പുന്നക്കുഴി വീട്ടിൽ സഹദേവന്റെ ഭാര്യയാകുന്നത്. അപ്പോഴേ ഭർതൃപിതാവ് രോഗിയായിരുന്നു, പിന്നീട് അമ്മയും. അധികം വൈകാതെ രണ്ടു മക്കൾ- കാവ്യയും നവ്യയും. രോഗം, മരുന്ന് കുട്ടികളുടെ പഠനം ചെലവുകളങ്ങനെ കൂടി. വരവും ചെലവും തമ്മിൽ രണ്ടറ്റം കൂട്ടിമുട്ടാതെ വന്നപ്പോഴാണ് ചെത്തുതൊഴിലാളിയായിരുന്ന സഹദേവൻ സൗദിയിലെ ദമാമിലേക്കു പറന്നത്.
ഇരുൾ പരത്തിയ പാർക്കിൻസണ്‍സ്
ഗൾഫിൽ നാലഞ്ചുവർഷം ജോലി ചെയ്തപ്പോഴാണ് 45-ാം വയസിൽ അശനിപാതംപോലെ സഹദേവന് പാർക്കിൻസണ്‍സ് തുടങ്ങിയത്. പെട്ടെന്നുതന്നെ ഇടതുവശം തളരാൻ തുടങ്ങി. അങ്ങനെ നാട്ടിലേക്കു തിരിച്ചെത്തി. അപ്രതീക്ഷിതമായി ഭർത്താവിനുണ്ടായ അസുഖം ബീനയുടെ ജീവിതത്തിൽ വലിയൊരു ചോദ്യചിഹ്നമായി. തിരുവനന്തപുരം ശ്രീചിത്തിരയിലെ ഒരാഴ്ച നീണ്ട പരിശോധനയ്ക്കുശേഷം നാട്ടിലെത്തി. അപ്പോഴേക്കും പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും ചങ്കുറപ്പോടെ നേരിടാൻ അവൾ മനസിലൊരു തീരുമാനമെടുത്തിരുന്നു.
താങ്ങായി അയൽവാസി അധ്യാപിക
രോഗിയായ ഭർത്താവിനെയും അച്ഛനെയും വിട്ട് പുറത്തു ജോലിക്കു പോകാവുന്ന അവസ്ഥയിലായിരുന്നില്ല. കുടുംബഭാരം മുഴുവൻ തന്റെ ചുമലിലായതിനാൽ വീട്ടിൽതന്നെ വരുമാനമാർഗം കണ്ടെത്തുന്നതിനെക്കുറിച്ചായി ആലോചന. പല മാർഗങ്ങളും അന്വേഷിച്ചതിനൊടുവിലാണു കൃഷിയിലേക്കു തിരിയാമെന്നു തീരുമാനിച്ചത്. താങ്ങായി അയൽവാസിയും അധ്യാപികയുമായ സജീന ഷമ്മി ഗഫൂർ എത്തി. തന്റെ 33 സെന്റിലും ടീച്ചറുടെ ഒരു ഏക്കർ പറന്പിലും കൃഷി ആരംഭിച്ചു. ആദ്യം അടുക്കളത്തോട്ടം. പിന്നെ വ്യാപകമായ രീതിയിൽ ജൈവകൃഷി.
മിനിയും ജമീലയും
അടുക്കളത്തോട്ടമായിരുന്നു ആദ്യ പ്രൊജക്ട്. പച്ചമുളകും ചീരയും നല്ല വരുമാനം നേടിത്തന്നു. പിന്നീട് സീസണനുസരിച്ച് തക്കാളി, വെണ്ട, വഴുതന, മഞ്ഞൾ, ഇഞ്ചി, മത്ത, കുന്പളം, വെള്ളരി, പയർ, അമര, കൂർക്ക തുടങ്ങി വിവിധയിനം കൃഷികൾ. ഇതോടെ കുടുംബശ്രീയിലും സജീവമായി. ഇതിന്റെ സെക്രട്ടറിയായി. ഇതിനിടയിലാണു മിനി സജീവനും ജമീല വാവുണ്ണിയും സഹായഹസ്തവുമായി എത്തുന്നത്. അവരെയും കൂടെക്കൂട്ടി. പിന്നെ ഒത്തൊരുമിച്ച് കഠിന പ്രയത്നം. സജീവന് ഓട്ടോറിക്ഷയായതിനാൽ സാധനങ്ങൾ വിൽക്കാനും എവിടെ എത്തിക്കാനും സൗകര്യമായി.
പ്രതിഭ മഞ്ഞളും ഇഞ്ചിയും നെല്ലും
ഉയർന്ന പ്രതിരോധ ശേഷിയുള്ളതും കുർക്കുമിൻ ധാരാളമുള്ളതുമായ "പ്രതിഭ' മഞ്ഞളാണ് അരയേക്കറിൽ കൃഷി ചെയ്തത്. നല്ല വിളവു ലഭിച്ചു. ഉണങ്ങിയ മഞ്ഞൾ പൊടിയാക്കി കിലോയ്ക്ക് 400 രൂപ നിരക്കിലാണ് കൊടുത്തിരുന്നത്. നാടൻ, ബ്രസീലിയൻ ഇനങ്ങളാണ് ഇഞ്ചിയിൽ കൃഷി ചെയ്തത്. ഇതും നല്ല വിളവു തന്നു, കിലോയ്ക്ക് 100 രൂപ. പാട്ടത്തിനെടുത്ത അഞ്ചേക്കറിൽ കനകമണി, രക്തശാലി നെൽവിത്തുകൾ കൃഷി ചെയ്തു.
പച്ചക്കറി വിത്തു പാക്കറ്റ്
ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ആശയം സമൂഹത്തിൽ വ്യാപകമായതോടെ വിവാഹത്തിനു തങ്ങളെ വിഷ് ചെയ്യാനെത്തുന്നവർക്ക് വധൂവരന്മാർ താങ്ക്സ് കാർഡും മിഠായിയും കൊടുക്കുന്നതിനുപകരം പച്ചക്കറി വിത്തു പാക്കറ്റുകൾ കൊടുക്കുന്ന രീതി തീരദേശ മേഖലയിൽ പലരും അവലംബിക്കാൻ തുടങ്ങി. ഇതോടെ ആയിരവും രണ്ടായിരവും വിത്തുപാക്കറ്റുകൾ ചെലവായിത്തുടങ്ങി. ചീര, പച്ചമുളക്, വെണ്ട, വഴുതന, മത്ത, കുന്പളം എന്നിവയുടെ വിത്തുകളടങ്ങിയതായിരുന്നു പത്തുരൂപയുടെ ഈ പാക്കറ്റ്. പച്ചച്ചാണക വെള്ളത്തിൽ മുക്കി തണലിലിട്ട് ഉണക്കിയ വിത്തുകളായിരുന്നതിനാൽ ഇവ നല്ല മുളയെടുക്കാനും ഇടയായി.
താറാവും കോഴിയും ആടും പിന്നെ മത്സ്യവും
ഇതിനിടയിൽ മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ നിന്ന് 70 രൂപ നിരക്കിൽ 100 താറാവിൻ കുഞ്ഞുങ്ങളെ വാങ്ങി. മുട്ട കഴിയുന്പോൾ ഇവയെ ഇറച്ചിക്കായി ഉപയോഗിച്ചു. കിലോക്ക് 220 രൂപ നിരക്കിൽ വില്പനയും നടത്തി. നാടൻ കോഴിയും വിത്രീ ഇനത്തിൽ പെട്ട കോഴികൃഷിയും പരീക്ഷിച്ചു. ഹൈബ്രീഡ് ഇനത്തിൽപെട്ട കരിപ്പിടി (അനാബസ്), നട്ടർ എന്നിവയെയും വളർത്തി. സംസ്ഥാന സർക്കാരിന്റെ ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ "മത്സ്യസമൃദ്ധി’ പ്രോജക്ടിലും അംഗമായിരുന്നു.
കൂടാതെ നാടൻ മലബാറി ക്രോസ് ഇനത്തിൽപെട്ട ആടിനെയും വളർത്തി. മൂന്നുവർഷത്തിനുശേഷം കാറ്ററിംഗ് തുടങ്ങിയപ്പോൾ സ്ഥലപരിമിതിമൂലം ഈ കൃഷികൾ നിറുത്തിയെങ്കിലും ആടുകൾ രണ്ടെണ്ണം ഇപ്പോഴുമുണ്ട്.
ബീനാസ് കാറ്ററിംഗ്
നല്ലൊരു പാചകക്കാരിയും പലഹാരപ്പണിക്കാരിയുമായതിനാൽ ആദ്യം ഉണ്ണിയപ്പം, എള്ളുണ്ട എന്നിവ ഉണ്ടാക്കിയതിനു വൻ ഡിമാൻഡ് ലഭിച്ചു. പിന്നീട് പാലപ്പം, പത്തിരി. ജമീലയ്ക്കും മിനിക്കും ഇതിൽ നല്ല വൈഭവമുണ്ടായിരുന്നു.അതിനാൽ അതും വൻ വിജയമായി. പതിയെ ബീനാസ് കാറ്ററിംഗ് എന്ന പേരിൽ ഒരു കാറ്ററിംഗ് യൂണിറ്റ് തുടങ്ങി. തുടർന്ന് പച്ചക്കറി സദ്യ ചെയ്യാൻ തുടങ്ങി. അധികം വൈകാതെ ചിക്കൻ ബിരിയാണി, ബീഫ് ഫ്രൈ ഉൾപ്പെടെയുള്ള നോണ്‍ വിഭവങ്ങളുടെ സദ്യയും. ഇപ്പോൾ 500 ഉം 1000വും പേർക്കുള്ള വിവാഹസദ്യയുൾപ്പെടെ ചെയ്യുന്നുണ്ട് ബീനയും കൂട്ടരും.
കൂടാതെ ശ്രീനാരായണപുരം പഞ്ചായത്തിലെ ആറ് സ്കൂളിലെയും മതിലകം പഞ്ചായത്തിലെ ഒരു സ്കൂളിലെയും 550 കുട്ടികൾക്ക് പ്രതിദിനം പ്രാതൽ ഉണ്ടാക്കി നൽകുന്നത് ഇവരാണ്. ഒരു കുട്ടിക്ക് 11 രൂപ നിരക്കിലാണ് ഈടാക്കുന്നത്. ഇഡ്ഡലി, സാന്പാർ, ചട്ട്ണി അല്ലെങ്കിൽ പത്തിരി - കുറുമക്കറി അതുമല്ലെങ്കിൽ വെള്ളേപ്പം - കടലക്കറി, നൂലപ്പം - മസാലക്കറി, ചപ്പാത്തി - കൊള്ളിക്കറി എന്നിങ്ങനെ മാറിമാറി നൽകും. ഏതായാലും 11 രൂപ മാത്രം. ഇത് ഇപ്പോഴും വിജയകരമായി തുടരുന്നു.
അവാർഡുകളുടെ തോഴി
2014-15ൽ സംസ്ഥാന സർക്കാരിന്റെ "കർഷകതിലകം’ സ്പെഷൽ ജൂറി അവാർഡാണ് ആദ്യം ലഭിച്ചത്. പിറ്റേവർഷം സരോജനി ദാമോദർ ഫൗണ്ടേഷന്റെ അക്ഷയശ്രീ പുരസ്കാരം. 55,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന ഈ അവാർഡ് സമ്മാനിച്ചത് സംവിധായകൻ സത്യൻ അന്തിക്കാടാണ്.
തൊടുപുഴ കാർഷികമേളയുടെ ഭാഗമായി നൽകുന്ന രണ്ടു ലക്ഷം രൂപയുടെ "കർഷകതിലകം' അവാർഡും അതേവർഷംതന്നെ കിട്ടി. മുൻമന്ത്രി പി.ജെ.ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ അന്നത്തെ ഗവർണർ പി.സദാശിവമാണ് രണ്ടുലക്ഷം രൂപയുടെ പുരസ്കാരം സമ്മാനിച്ചത്. 16-17 കാലഘട്ടത്തിൽ 25,000 രൂപയുടെ കതിർ അവാർഡ് നടൻ മമ്മൂട്ടിയും ക്ലബ് എഫ് എമ്മിന്റെ അവാർഡ് മന്ത്രി സുനിൽകുമാറും സമ്മാനിച്ചു. പിന്നീട് ചെറുതും വലുതുമായ നിരവധി അവാർഡുകൾ.
അനുഭവങ്ങൾ പങ്കുവച്ചും ക്ലാസുകളെടുത്തും
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കോട്ടയം യൂണിവേഴ്സിറ്റി കാന്പസിലും കാലിക്കട്ട് യൂണിവേഴ്സിറ്റി കാന്പസിലും സ്ഥിരമായി ജൈവകൃഷിയെക്കുറിച്ച് ക്ലാസെടുക്കുന്നുണ്ട്.
യുപിയിലെ ഗ്രേറ്റർ നോയ്ഡയിൽ 2018-ൽ നടന്ന ആഗോള ജൈവകൃഷി സംഗമത്തിലും ബീന തന്റെ അനുഭവങ്ങൾ പങ്കുവച്ചു. കുടുംബശ്രീ യൂണിറ്റുകളിലും വനിതാ ശാക്തീകരണ പരിപാടികളിലും കർഷകദിന, വനിതാദിന പരിപാടികളിലുമെല്ലാം തന്റെ പ്രായോഗിക പാഠങ്ങളും ജീവിതാനുഭവങ്ങളും പങ്കുവച്ച് മറ്റുള്ളവർക്കു പ്രചോദനമാവുകയാണ് ഈ 47 കാരി.
കൃഷിഭവനും കുടുംബശ്രീയും പിന്നെ ബാങ്കുകളും
മതിലകം കൃഷിഭവന്റെ സന്പൂർണ പിന്തുണയുണ്ട് ഇവർക്ക്. എന്തു സ്കീമുണ്ടായാലും ഇവരെ അറിയിക്കുകയും സബ്സിഡികൾ നൽകുകയും ചെയ്യും. കൂടാതെ, കുടുംബശ്രീ പലിശരഹിത വായ്പ നൽകി പിന്തുണയേകുന്നു. പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കും ഫെഡറൽ ബാങ്കിന്റെ മതിലകം ബ്രാഞ്ചും കാർഷിക ലോണുകൾ നൽകി ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.
നടുക്കടലിൽനിന്ന് പച്ചത്തുരുത്തിലേക്ക്
അരക്ഷിതാവസ്ഥയുടെ നിലയില്ലാക്കയത്തിൽനിന്നു പ്രത്യാശയുടെ പച്ചത്തുരുത്തിലണഞ്ഞിരിക്കുകയാണ് ബീന. അച്ഛൻ നാലുവർഷംമുന്പും അമ്മ മൂന്നുവർഷം മുന്‍പും മരിച്ചു. മൂത്തമകൾ കാവ്യയെ മാന്യമായി വിവാഹം ചെയ്തയച്ചു; അവൾക്കൊരു കുഞ്ഞുമായി. രണ്ടാമത്തെ മകൾ മാള കാർമൽ കോളജിൽ രണ്ടാം വർഷ ബിഎസ്സി കെമിസ്ട്രിക്കു പഠിക്കുന്നു. ഭർത്താവിനാണെങ്കിൽ വലതുവശത്തുകൂടി പാർക്കിൻസണ്‍സ് തുടങ്ങിയെങ്കിലും എഴുന്നേറ്റ് നടക്കാനാകും. പല്ലുതേയ് ക്കാനും കുളിക്കാനുമെല്ലാം സഹായം വേണമെന്നു മാത്രം.
"ഒന്നുമില്ലായ്മയിൽനിന്നാണ് ഇതൊക്കെയുണ്ടായത്. മറ്റേതു ജോലിക്കുപോയാലും ഇതൊന്നും നടക്കില്ലായിരുന്നു; കൃഷിയാണ് എന്നെ രക്ഷിച്ചത്. ഇപ്പോൾ കാറ്ററിംഗും’ . സന്തോഷാശ്രുക്കൾ തുടച്ചുകൊണ്ട് ആർജവത്തിന്റെ ആൾരൂപമായ ഈ വീട്ടമ്മ പറഞ്ഞു.
സെബി മാളിയേക്കൽ
കൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ല:
തൊടുപുഴ: ജില്ലയിലെ കൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്
വീട്ടിൽ താമരപ്പാടം
നൂറിലധികം വ്യത്യസ്ത ഇനം താമരകളുടെ ശേഖരവുമായി വയനാട് മീനങ്ങാടി സ്വദേശി പ്രജിഷ. മകൾ ശ്രീപത്മിനിയുടെ ആഗ്രഹപ്രകാരം
ദുഃഖം തളംകെട്ടിയ ജൂലൈ 18… ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മൻ ചാണ്ടി മടങ്ങി
കോട്ടയം: ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മന്‍ ചാണ്ടി മടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. കാലം മറന
സിലിണ്ടർ മസ്റ്ററിംഗ് നിർബന്ധം; ഉപയോക്താവ് നേരിട്ട് എത്തണം
ഗ്യാസ് സിലിണ്ടറുകളുടെ മസ്റ്ററിംഗ് ആരംഭിച്ചിട്ട് രണ്ടുമാസം പിന്നിടുമ്പോഴും ഉപയോക്താക്കളുടെ മടുപ്പ് ഗ്യാസ് ഏജന്‍സികള്‍
വിലയായ് കൊടുത്തത് രണ്ട് കാലുകൾ
വൈകിട്ടോടെ മുറിയുടെ വാതിൽ തുറന്ന് നഴ്സിംഗ് ഹെഡായ കന്യാസ്ത്രീ അരികിലേക്കു വരുന്നതു കണ്ടപ്പോൾ സങ്കടംകൊണ്ട് എനിക്കൊര
സ്വന്തം കാലിൽ
ഇത് തൊടുപുഴക്കാരൻ റെജി ഏബ്രഹാം. കറക്കം വീൽചെയറിലാണ്. പക്ഷേ ജീവിതം സ്വന്തം കാലിലാണ്. തനിക്കു മാത്രമല്ല, തളർന്നുപോ
തപസിലേക്ക്
പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ അധികാരചുമതലകളൊഴിഞ്ഞ് ഏകാന്ത താപസജീവിതം നയിക്കാനുള്ള താത്പര്യം സ
മണ്ണ് വിളിക്കുന്നു
ഇങ്ങനെയൊന്നുമായിരുന്നില്ല കേരളം. ഭക്ഷിക്കാനുള്ളതെല്ലാം മണ്ണിൽ അധ്വാനിച്ചുണ്ടാക്കിയിരുന്നു ഇവിടത്തെ പഴയതലമുറ. ക
പ്രകൃതിയുടെ മുഖപ്രസാദം
കൊറോണയെ നേരിടാൻ മനുഷ്യൻ നാൽപ്പതു രാപ്പകലുകൾ ഒതുങ്ങി ജീവിച്ചപ്പോൾതന്നെ പരിസ്ഥിതി സംതുലിതാവസ്ഥ വീണ്ടെടുക്കു
സ്വർഗത്തിന്റെ താക്കോൽ
വിഖ്യാത എഴുത്തുകാരൻ ഡോ. എ.ജെ. ക്രോണിന്റെ നോവലാണ് സ്വർഗരാജ്യത്തിന്റെ താക്കോൽ. അൽബേർ കാമുവിന്റെദി പ്ലേഗ് എഴുതു
ബ്ലേഡ് റണ്ണർ
മുറിച്ചു മാറ്റിയ ഇടംകാലിൽ നിന്നാണ് ഈ ജീവിതം ആരംഭിക്കുന്നത്. ടിപ്പർ ലോറി വിധി എഴുതിയ ജീവിതം. കണ്ണിൽ കയറിയ ഇരുട്ട്
പ്രത്യാശയുടെ കൈത്താങ്ങാകാം
നമ്മളെല്ലാവരും സഹോദരങ്ങളാണ്, പരസ്പരം ബന്ധപ്പെട്ടവരാണ്, അപരന്റെ സുസ്ഥിതി നമ്മുടെ സുസ്ഥിതിക്ക് ആവശ്യമാണെന്ന് ഈ
തളികയിൽ തളിർക്കുന്ന സ്മൃതികൾ
പുളിപ്പില്ലാത്ത ഒരപ്പത്തുണ്ടിലേക്കും പതയാത്ത ഒരു കോപ്പ വീഞ്ഞിലേക്കും മനസ് ഏകാഗ്രമാകുമ്പോൾ മിഴി തുളുമ്പാതിരിക്കുക
വലിയ മുക്കുവന്റെ തേങ്ങൽ
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരം വിജനമായിരുന്നു. നേർത്ത മഴത്തുള്ളികൾ പതിക്കുന്നുണ്ടായിരുന്നു. മാർപാപ്പയെ ക
തോറ്റുപോയ രാജാവല്ല ദൈവം; നമ്മള് പിന്തിരിഞ്ഞോടുന്ന പടയാളികളുമല്ല
2020 മാർച്ച് പതിമൂന്നിന് ലീമാൻ സ്റ്റോൺ എന്ന എഴുത്തുകാരൻ കുറിച്ച ലേഖനത്തിന്റെ ശീർഷകം ഇപ്രകാരമാണ് "വിശ്വാസത്തിന്റെ
നിത്യഹരിതം ഈ ഗാനലോകം
മലയാള സിനിമയുടെ ചരിത്രം, സിനിമാ സംഗീതം, പിന്നിട്ട വഴികൾ, കഥകൾ, എക്കാലത്തെയും സൂപ്പർ നായകന്മാർ, നായികമാർ... അങ്ങനെ
കൊല്ലരുത്..
നമ്മുടെ മനസിന്റെ പൊക്കമില്ലായ്മ ചൂണ്ടിക്കാണിച്ചിരിക്കുന്നു ഒന്‍പതുവയസുള്ള പൊക്കമില്ലാത്ത ഒരു കുട്ടി. തന്നെ പരിഹസി
സ്പെയിനിൽനിന്ന് കട്ടപ്പനയിലേക്ക് ഒരു ലോംഗ് പാസ്
കുടിയേറ്റത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണാണ് ഇടുക്കി ജില്ലയിൽ കട്ടപ്പനയ്ക്കടുത്തുള്ള മേരികുളം. അന്നത്തിനു വക തേടി നാ
പ്രതികരിക്കുന്ന ശില്പങ്ങൾ
2019 ഡിസംബർ 31. രാത്രി പതിനൊന്നുമണിയോടടുക്കുന്നു. ലോകം മുഴുവൻ പുതുവർഷത്തെ വരവേൽക്കാനുള്ള അവസാന ഒരുക്കത്തിൽ. വല
കൈക്കരുത്തല്ല കരുണയാണു വേണ്ടത്
അതിർത്തി കടന്നു പാക്കിസ്ഥാനിലേക്കാണ് പറക്കുന്നതെന്ന് ഒരു പക്ഷിക്കറിയുമോ? ഇന്ത്യൻ അതിർത്തിയിലെ ഒരു വൃക്ഷത്തിനറിയുമോ അ
കൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ല:
തൊടുപുഴ: ജില്ലയിലെ കൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്
വീട്ടിൽ താമരപ്പാടം
നൂറിലധികം വ്യത്യസ്ത ഇനം താമരകളുടെ ശേഖരവുമായി വയനാട് മീനങ്ങാടി സ്വദേശി പ്രജിഷ. മകൾ ശ്രീപത്മിനിയുടെ ആഗ്രഹപ്രകാരം
ദുഃഖം തളംകെട്ടിയ ജൂലൈ 18… ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മൻ ചാണ്ടി മടങ്ങി
കോട്ടയം: ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മന്‍ ചാണ്ടി മടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. കാലം മറന
സിലിണ്ടർ മസ്റ്ററിംഗ് നിർബന്ധം; ഉപയോക്താവ് നേരിട്ട് എത്തണം
ഗ്യാസ് സിലിണ്ടറുകളുടെ മസ്റ്ററിംഗ് ആരംഭിച്ചിട്ട് രണ്ടുമാസം പിന്നിടുമ്പോഴും ഉപയോക്താക്കളുടെ മടുപ്പ് ഗ്യാസ് ഏജന്‍സികള്‍
വിലയായ് കൊടുത്തത് രണ്ട് കാലുകൾ
വൈകിട്ടോടെ മുറിയുടെ വാതിൽ തുറന്ന് നഴ്സിംഗ് ഹെഡായ കന്യാസ്ത്രീ അരികിലേക്കു വരുന്നതു കണ്ടപ്പോൾ സങ്കടംകൊണ്ട് എനിക്കൊര
സ്വന്തം കാലിൽ
ഇത് തൊടുപുഴക്കാരൻ റെജി ഏബ്രഹാം. കറക്കം വീൽചെയറിലാണ്. പക്ഷേ ജീവിതം സ്വന്തം കാലിലാണ്. തനിക്കു മാത്രമല്ല, തളർന്നുപോ
തപസിലേക്ക്
പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ അധികാരചുമതലകളൊഴിഞ്ഞ് ഏകാന്ത താപസജീവിതം നയിക്കാനുള്ള താത്പര്യം സ
മണ്ണ് വിളിക്കുന്നു
ഇങ്ങനെയൊന്നുമായിരുന്നില്ല കേരളം. ഭക്ഷിക്കാനുള്ളതെല്ലാം മണ്ണിൽ അധ്വാനിച്ചുണ്ടാക്കിയിരുന്നു ഇവിടത്തെ പഴയതലമുറ. ക
പ്രകൃതിയുടെ മുഖപ്രസാദം
കൊറോണയെ നേരിടാൻ മനുഷ്യൻ നാൽപ്പതു രാപ്പകലുകൾ ഒതുങ്ങി ജീവിച്ചപ്പോൾതന്നെ പരിസ്ഥിതി സംതുലിതാവസ്ഥ വീണ്ടെടുക്കു
സ്വർഗത്തിന്റെ താക്കോൽ
വിഖ്യാത എഴുത്തുകാരൻ ഡോ. എ.ജെ. ക്രോണിന്റെ നോവലാണ് സ്വർഗരാജ്യത്തിന്റെ താക്കോൽ. അൽബേർ കാമുവിന്റെദി പ്ലേഗ് എഴുതു
ബ്ലേഡ് റണ്ണർ
മുറിച്ചു മാറ്റിയ ഇടംകാലിൽ നിന്നാണ് ഈ ജീവിതം ആരംഭിക്കുന്നത്. ടിപ്പർ ലോറി വിധി എഴുതിയ ജീവിതം. കണ്ണിൽ കയറിയ ഇരുട്ട്
പ്രത്യാശയുടെ കൈത്താങ്ങാകാം
നമ്മളെല്ലാവരും സഹോദരങ്ങളാണ്, പരസ്പരം ബന്ധപ്പെട്ടവരാണ്, അപരന്റെ സുസ്ഥിതി നമ്മുടെ സുസ്ഥിതിക്ക് ആവശ്യമാണെന്ന് ഈ
തളികയിൽ തളിർക്കുന്ന സ്മൃതികൾ
പുളിപ്പില്ലാത്ത ഒരപ്പത്തുണ്ടിലേക്കും പതയാത്ത ഒരു കോപ്പ വീഞ്ഞിലേക്കും മനസ് ഏകാഗ്രമാകുമ്പോൾ മിഴി തുളുമ്പാതിരിക്കുക
വലിയ മുക്കുവന്റെ തേങ്ങൽ
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരം വിജനമായിരുന്നു. നേർത്ത മഴത്തുള്ളികൾ പതിക്കുന്നുണ്ടായിരുന്നു. മാർപാപ്പയെ ക
തോറ്റുപോയ രാജാവല്ല ദൈവം; നമ്മള് പിന്തിരിഞ്ഞോടുന്ന പടയാളികളുമല്ല
2020 മാർച്ച് പതിമൂന്നിന് ലീമാൻ സ്റ്റോൺ എന്ന എഴുത്തുകാരൻ കുറിച്ച ലേഖനത്തിന്റെ ശീർഷകം ഇപ്രകാരമാണ് "വിശ്വാസത്തിന്റെ
നിത്യഹരിതം ഈ ഗാനലോകം
മലയാള സിനിമയുടെ ചരിത്രം, സിനിമാ സംഗീതം, പിന്നിട്ട വഴികൾ, കഥകൾ, എക്കാലത്തെയും സൂപ്പർ നായകന്മാർ, നായികമാർ... അങ്ങനെ
കൊല്ലരുത്..
നമ്മുടെ മനസിന്റെ പൊക്കമില്ലായ്മ ചൂണ്ടിക്കാണിച്ചിരിക്കുന്നു ഒന്‍പതുവയസുള്ള പൊക്കമില്ലാത്ത ഒരു കുട്ടി. തന്നെ പരിഹസി
സ്പെയിനിൽനിന്ന് കട്ടപ്പനയിലേക്ക് ഒരു ലോംഗ് പാസ്
കുടിയേറ്റത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണാണ് ഇടുക്കി ജില്ലയിൽ കട്ടപ്പനയ്ക്കടുത്തുള്ള മേരികുളം. അന്നത്തിനു വക തേടി നാ
പ്രതികരിക്കുന്ന ശില്പങ്ങൾ
2019 ഡിസംബർ 31. രാത്രി പതിനൊന്നുമണിയോടടുക്കുന്നു. ലോകം മുഴുവൻ പുതുവർഷത്തെ വരവേൽക്കാനുള്ള അവസാന ഒരുക്കത്തിൽ. വല
കൈക്കരുത്തല്ല കരുണയാണു വേണ്ടത്
അതിർത്തി കടന്നു പാക്കിസ്ഥാനിലേക്കാണ് പറക്കുന്നതെന്ന് ഒരു പക്ഷിക്കറിയുമോ? ഇന്ത്യൻ അതിർത്തിയിലെ ഒരു വൃക്ഷത്തിനറിയുമോ അ
മുത്താണ് ഈ മിടുക്കി
പുരാതനകാലം മുതൽ വിദേശികളുടെ മനം കവർന്ന സുഗന്ധവ്യഞ്ജനങ്ങളുടെ വിളഭൂമിയായിരുന്നു ഇടുക്കി. മഞ്ഞണിഞ്ഞ മലനിരകളിൽ സ
അൻപ് ഒരു ഔഷധമാണ്
അങ്ങനെ ഒരു ദിവസം അച്ചൻ നീട്ടിയ ചായ അവർ വാങ്ങിക്കുടിച്ചു, ഭക്ഷണം കഴിച്ചു.
അതിന്റെ അടുത്ത ദിവ
ഓര്‍മകളിലെ നക്ഷത്രം
കേരളത്തിന്റെ കലാസംസ്കൃതിയിൽ അഭിമാനത്തിന്റെ തിളക്കം അടയാളപ്പെടുത്തി, കലാഭവൻ സ്ഥാപകനായ ഫാ. ആബേൽ സിഎംഐ. മലയാള
ജയേഷ് ഹാപ്പിയാണ്
ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും ജയേഷ് ഒറ്റയ്ക്ക് കാറോടിച്ചെത്തിയതു ലോകത്ത് ഏറ്റവുമധികം സന്തോഷം അനുഭവിക്കുന്നവരു
സമരങ്ങളിലെ സുരേന്ദ്രനാഥം
ഇരുനൂറോളം സമരങ്ങളിൽ പങ്കെടുത്ത, അതിൽ ഏറെയെണ്ണത്തിനും നേതൃത്വം വഹിച്ച ഒരാൾ... ജാതി-മത-വർഗ-വർണ ഭേദമില്ലാതെ, ശരിയെന്നു തോന്നുന്ന സമരമുഖങ്ങളിലെല്ലാം അദ
നവോത്ഥാന നായകർക്കു വഴികാട്ടി വിശുദ്ധ ചാവറയച്ചൻ
വിശുദ്ധനായ ചാവറയച്ചന്റെ ആത്മാർഥ സുഹൃത്തായിരുന്നു മാന്നാനം ചിറ്റേഴം തറവാട്ടിലെ ഈച്ചരച്ചാർ എന്ന ഈശ്വരന് നായര്‍. അ
മഞ്ഞിൽ വിരിഞ്ഞ പാതിരാപ്പൂവ്
വൃത്തികെട്ട വേഷത്തിൽ, ഭാണ്ഡങ്ങളും തൂക്കി സ്ത്രീയും മക്കളുടെ പടയും വരുന്നതു ദൂരെ നിന്നു കണ്ടപ്പോൾത്തന്നെ കുട്ടികൾ അവരവ
മരുഭൂമിയിലെ ജലകണം
ചുട്ടുപൊളളുന്ന മണല്‍ത്തരിയെ ചുംബിച്ച് ആദ്യ ജലകണം പതിച്ചു. ഒന്നിനു പിറകേ ഒന്നായി പെയ്തിറങ്ങിയ ആ മഴത്തുള്ളികള്‍ മരുഭ
CAPTAIN കുര്യാക്കോസ്
വോളിബോൾ കോർട്ടുകളിലെ തീപാറുന്ന കളിയോർമകളുമായി ഒരാൾ- എം.എ. കുര്യാക്കോസ്... രാജ്യത്തിന്റെ വോളി ചരിത്രത്തിലെ പ്രഥമസ്ഥാനീയർക്ക് ഒപ്പമാണ് ഈ പേര് എഴുതിച
മഹാദേവന്റെ വെള്ളപ്പുതപ്പുകൾ
എട്ടാംവയസിൽ തന്നെതേടിയെത്തിയ അപ്രതീക്ഷിത നിയോഗം പൂർത്തിയാക്കുന്പോൾ അവനാകെ അങ്കലാപ്പായിരുന്നു. പക്ഷേ, പതിയെപ്പതി
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്
Top