കൊച്ചി: ലോക്ക് ഡൗണ്‍ കാലത്ത് വില്‍പ്പനയിലും പുതിയ ഉപഭോക്താക്കളുടെ എണ്ണത്തിലും 30 ശതമാനം വളര്‍ച്ച നേടി ഓണ്‍ലൈന്‍ മത്സ്യവില്‍പ്പന കമ്പനിയായ ഫ്രെഷ് ടു ഹോം. കമ്പനിയുടെ റിപ്പീറ്റ് ഓര്‍ഡര്‍ വളര്‍ച്ചയും 30 ശതമാനം ഉയര്‍ന്നിട്ടുണ്ടെന്നു കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മാത്യു ജോസഫ് അറിയിച്ചു. വില്‍പ്പനയില്‍ 35 ശതമാനമായിരുന്ന കാഷ് ഓണ്‍ ഡെലിവറി സംവിധാനം ഇല്ലാതാകുകയും 100 ശതമാനം ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനത്തിലേക്ക് എത്തുകയും ചെയ്തു.
കേരളത്തിനു പുറമെ ബംഗളൂരു, ചെന്നൈ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെല്ലാം ഫ്രെഷ് ടു ഹോമിന്റെ സേവനം ലഭ്യമാണ്. കേരളത്തിൽ ആലപ്പുഴ, ആറ്റിങ്ങല്‍, കരുനാഗപ്പള്ളി തുടങ്ങി കൂടുതല്‍ സ്ഥലങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കും. കോട്ടക്കലില്‍ അടുത്തനാളിൽ പ്രവര്‍ത്തനം തുടങ്ങി. അമ്പലപ്പുഴ മുതല്‍ തോട്ടപ്പിള്ളി വരെ 40 ഏക്കറിലായി പത്തു കര്‍ഷകരെ ഉള്‍പ്പെടുത്തി മത്സ്യക്കൃഷിയും കമ്പനി ആരംഭിച്ചു.
ലോക്ക് ഡൗണ്‍ ആരംഭിച്ചപ്പോള്‍ കമ്പനി കോണ്ടാക്ട് ലെസ് ഡെലിവറി പദ്ധതി നടപ്പിലാക്കിയിരുന്നു. ഡെലിവറി ജീവനക്കാര്‍ അവരുടെ കൈമുട്ട് ഉപയോഗിച്ച് ഉപഭോക്താക്കളുടെ വാതിലില്‍ തട്ടുകയോ കോളിംഗ്ബെല്‍ അമര്‍ത്തുകയോ ചെയ്തശേഷം രണ്ടു മീറ്റര്‍ ദൂരം മാറിനില്‍ക്കും. ഉപഭോക്താവ് വന്നു കഴിയുമ്പോള്‍ കൈകൂപ്പി നന്ദി പറഞ്ഞു മടങ്ങും. ഒരുതരത്തിലുള്ള സ്പര്‍ശനവും ഉണ്ടാകുന്നില്ല.
ലോക്ക് ഡൗണിൽ ജോലിക്ക് എത്താത്തവര്‍ക്കും ശമ്പളം പൂര്‍ണമായും നല്കിയ കമ്പനി ജോലിക്ക് എത്തിയവര്‍ക്ക് ഹീറോ ബോണസ് എന്ന പേരില്‍ അധികശമ്പളവും നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.