ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ഇന്നു പുറത്തുവിടുന്നത് മൂന്നു കണക്കുകളാണ്.
ഒന്ന്:2019-20 ന്റെ അവസാന ത്രൈമാസ (ജനുവരി-മാർച്ച്)ത്തിലെ മൊത്ത ആദ്യന്തര ഉത്പാദനം (ജിഡിപി) സംബന്ധിച്ച എസ്റ്റിമേറ്റ്.
രണ്ട്: 2019-20 ലെ മൊത്തം ജിഡിപി സംബന്ധിച്ച താത്കാലിക എസ്റ്റിമേറ്റ്.
മൂന്ന്: 2020-21 വളർച്ച സംബന്ധിച്ച ആദ്യ പ്രതീക്ഷ.
നാലാം ത്രൈമാസം
2020 ജനുവരി-മാർച്ച് ത്രൈമാസം സംബന്ധിച്ച് വിവിധ ഏജൻസികളുടെ പ്രതീക്ഷ നിരാശാജനകമാണ്. (പ്രതീക്ഷ ശതമാനത്തിൽ)
നൊമുറ +1.5
എച്ച്എസ്ബിസി -0.5
കെയർറേറ്റിംഗ്സ് +3.6
ഡിബിഎസ് +1.3
എസ്ബിഐ
ഇക്കോറാപ് +1.2
ക്രിസിൽ +0.5
ഐസിആർഎ +1.9
2019-20 വാർഷികം
എസ്ബിഐ
ഇക്കോറാപ് +4.2
കെയർറേറ്റിംഗ്സ് +4.7
ഫിച്ച് റേറ്റിംഗ്സ് +3.9
ഐസി ആർ എ +4.3
2020-21 വാർഷികം
ഗോൾഡ്മാൻ സാക്സ് -5.0
ഐസിആർഎ -5.0
നൊമുറ -5.2
എസ്ബിഐ ഇക്കോറാപ് -4.7
ബേൺസ്റ്റൈൻ -7.0
ഈ ധനകാര്യവർഷം (2020-21) ആദ്യ ത്രൈമാസത്തെ സംബന്ധിച്ച് എല്ലാ ഏജൻസികൾക്കും ആശങ്കയാണുള്ളത്. 25 ശതമാനം മുതൽ 65 ശതമാനം വരെ ജിഡിപി ചുരുങ്ങുമെന്നാണ് അവർ പറയുന്നത്. തുടർന്നുള്ള ത്രൈമാസങ്ങളിൽ ഉണർവും പ്രതീക്ഷിക്കുന്നു. കോവിഡ് മഹാമാരി ജൂൺ അവസാനത്തോടെ ഗണ്യമായി ശമിക്കുമെന്ന വിലയിരുത്തലാണ് അവർക്കുള്ളത്. കോവിഡ് രൂക്ഷമായി മാറിയാൽ വിലയിരുത്തൽ മാറും.
തിരുത്തലുകൾ
2018-19 ധനകാര്യവർഷത്തെ യഥാർഥ കണക്കും ഇന്നു പുറത്തുവിടും. 2018 ആദ്യം ബജറ്റ് അവതരിപ്പിച്ചപ്പോൾ 7.5 ശതമാനം യഥാർഥ ജിഡിപി വളർച്ച പ്രതീക്ഷിച്ചതാണ്. അത് ഒന്നാം എസ്റ്റിമേറ്റിൽ 7.2 ഉം രണ്ടാം എസ്റ്റിമേറ്റിൽ ഏഴും ശതമാനമായി. കഴിഞ്ഞ വർഷം ഇടക്കാല എസ്റ്റിമേറ്റിൽ 6.8 ശതമാനമായത് ഈ ഫെബ്രുവരിയിലെ ഒന്നാം റിവിഷനിൽ 6.1 ശതമാനമായി.
2019-20ലെ ബജറ്റ് 8.5 ശതമാനം യഥാർഥ ജിഡിപി വളർച്ച കണക്കാക്കി. അതു പിന്നീട് അഞ്ചു ശതമാനമായി താഴ്ത്തി. ഇന്നു താത്കാലിക എസ്റ്റിമേറ്റ് എത്രയാകുമെന്നറിയാം.
2020-21നെപ്പറ്റി റിസർവ് ബാങ്ക് ഒരു പ്രതീക്ഷയും കഴിഞ്ഞ പണനയ അവലോകനത്തിൽ അവതരിപ്പിച്ചില്ല. എൻഎസ്ഒ പറയട്ടെ എന്നാണ് റിസർവ് ബാങ്ക് ഗവർണർ അതേപ്പറ്റി പറഞ്ഞത്. സാഹചര്യം വളരെ മോശമാണ് എന്നും ഈ വർഷം വളർച്ചയല്ല തളർച്ചയാണു പ്രതീക്ഷയെന്നുമൊക്കെയാണ് അതിന്റെ അർഥം.
അഞ്ചാംതവണ
ഈ വർഷം സാന്പത്തികവളർച്ചയ്ക്കു പകരം തളർച്ചയായാൽ സ്വതന്ത്ര ഇന്ത്യയിലെ അഞ്ചാമത്തെ മാന്ദ്യവർഷമാകും 2020-21.
ഇതിനു മുന്പത്തെ മാന്ദ്യവർഷങ്ങളും ജിഡിപിയിലെ തളർച്ചയും (ശതമാനത്തിൽ)
1957-58 - 0.5
1965-66 - 2.7
1972-73 - 0.3
1979-80 - 5.1
നാലുതവണത്തെ മാന്ദ്യത്തിലും വരൾച്ച വലിയ പങ്കുവഹിച്ചു. കാലവർഷപ്പിഴവ് കാർഷികോത്പാദനത്തിലുണ്ടാക്കിയ വലിയ ഇടിവാണ് ജിഡിപിയെ ചുരുക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.