ലണ്ടൻ: അടുത്ത തിങ്കളാഴ്ച മുതൽ ബ്രിട്ടനിലേക്ക് എത്തുന്ന എല്ലാ അന്തർദേശീയ യാത്രക്കാർക്കും 14 ദിവസത്തെ നിർബന്ധത ക്വാറന്റൈൻ നടപ്പിലാക്കുമെന്നും ലംഘിച്ചാൽ ആയിരം പൗണ്ട് വരെ പിഴയും തടവും ലഭിക്കുമെന്നും ഹോം സെക്രട്ടറി പ്രീതി പട്ടേൽ പാർലമെന്റിൽ പറഞ്ഞു.
ബ്രിട്ടനിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം നാല്പതിനായിരത്തോടടുക്കുന്നു എന്നാണ് ഔദ്യോഗിക കണക്കുകൾ. എന്നാൽ, യഥാർഥ മരണസംഖ്യ അൻപതിനായിരം കടന്നിട്ടുണ്ടെന്നാണ് പല ഏജൻസികളും ചൂണ്ടിക്കാട്ടുന്നത്. ലോക്ക് ഡൗൺ നിയന്ത്രണം ലഘൂകരിച്ചതോടെ രാജ്യത്തെ ജനജീവിതം ഏതാണ്ട് സാധാരണഗതിയിലേക്കായിട്ടുണ്ട്.
റിപ്പോർട്ട് : ഷൈമോൻ തോട്ടുങ്കൽ