HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കൊല്ലരുത്..
നമ്മുടെ മനസിന്റെ പൊക്കമില്ലായ്മ ചൂണ്ടിക്കാണിച്ചിരിക്കുന്നു ഒന്‍പതുവയസുള്ള പൊക്കമില്ലാത്ത ഒരു കുട്ടി. തന്നെ പരിഹസിക്കാതെ കൊന്നുകളയൂ എന്നു പറഞ്ഞു പൊട്ടിത്തെറിച്ച ഓസ്ട്രേലിയക്കാരൻ ക്വാഡന്റെ നിലവിളി ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്. നമ്മൾ ക്വാഡനോട് സഹതപിച്ചു, ഐക്യദാർഢ്യം പ്രഖ്യാപിച്ചു, പിരിവു കൊടുത്തു... പക്ഷേ,.. നേരിട്ടും സോഷ്യൽ മീഡിയയിലും നമ്മൾ കളി തുടരുകയാണ്. ജീവനെടുക്കുന്ന കളി. ഇരകൾ നിശബ്ദമായി തേങ്ങുന്നു എന്നെയൊന്നു കൊന്നുതരുമോ?
ആ വീഡിയോയിൽ ക്വാഡൻ മുകളിലേക്കു നോക്കിയാണ് നെഞ്ചുപൊട്ടി കരഞ്ഞത്. അവനു പൊക്കമില്ല. വാനോളം തലയുയർത്തിനിന്ന പൊക്കക്കാരായ മനുഷ്യരെല്ലാം അവൻ പറയുന്നതു കേൾക്കാൻ തല കുനിച്ചു. കേട്ടുകഴിഞ്ഞപ്പോൾ എല്ലാവരുടെയും തല ഒന്നുകൂടി കുനിഞ്ഞുപോയി. ഭൂമിയോളം താഴ്ന്നുനിന്ന് മുകളിലേക്കു നോക്കി അവൻ യാചിക്കുകയായിരുന്നു. എന്നെയൊന്നു കൊന്നുതരുമോ?
എന്തിന്?
കൂട്ടുകാരുടെ കളിയാക്കലിൽ മനസു തകർന്ന്. ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിലാണ് സംഭവം. ഒന്‍പതു വയസുള്ള പൊക്കമില്ലാത്തവനാണ് ക്വാഡൻ ബെയ്ൽസ്. അവനെ കുള്ളനെന്നു വിളിച്ച് കൂട്ടുകാർ കളിയാക്കുന്നത് പതിവായിരുന്നു. ഇക്കഴിഞ്ഞ ദിവസവും അവനെ തലയിൽ തോണ്ടി കൂട്ടുകാരൻ പരിഹസിച്ചു കുള്ളനെന്നു വിളിച്ച്. അതു കണ്ടുകൊണ്ടാണ് അമ്മ യരാഖാ ബെയ്ൽസ് സ്കൂളിലെത്തിയത്.
അമ്മയെ കണ്ടതോടെ അവന്റെ സങ്കടമെല്ലാം അണപൊട്ടിയൊഴുകി. എണ്ണിപ്പറഞ്ഞ് നിലവിളിച്ച അവൻ ഒടുവിൽ കാറിനകത്തു കയറി സിറ്റിൽ തലയിടിച്ചുകൊണ്ടേയിരുന്നു. തന്നെ കൂട്ടുകാർ സ്ഥിരമായി കളിയാക്കുന്നതിനെക്കുറിച്ചും എന്നുമിതുകേട്ടു സങ്കടം വരുന്നതിനെക്കുറിച്ചുമൊക്കെ കരഞ്ഞുപറയുകയാണ്. ഒടുവിൽ അമ്മയുടെ മുഖത്തുനോക്കി കൈചൂണ്ടിപ്പറഞ്ഞു.
ഞാൻ ചാകാൻ പോകുകയാണ്...എനിക്കൊരു കത്തി താ. എന്റെ ചങ്കിൽ കുത്തി ഞാൻ മരിക്കും. അല്ലെങ്കിൽ എന്നെ ആരെങ്കിലുമൊന്നു കൊന്നുതരുമോ?...
അമ്മ ഒരു നിമിഷം നിശബ്ദയായിപ്പോയി.എന്നിട്ടവൻ കുനിഞ്ഞിരുന്ന് കണ്ണീരൊഴുക്കി. മൊബൈലിൽ വീഡിയോ ചിത്രീകരിക്കുന്പോൾ അമ്മയുടെ വാക്കുകളും കരച്ചിലിൽ ഉടക്കിപ്പോകുകയാണ്.
അവന്റെ മനസു മാത്രമല്ല, ഉടുപ്പും തലമുടിയും ചിതറിക്കിടക്കുകയായിരുന്നു. കണ്ണുകൾ കലങ്ങിയിരുന്നു. സ്കൂളിൽനിന്നു മടങ്ങുന്പോൾ കുസൃതിഭാവത്താൽ തിളങ്ങേണ്ടിയിരുന്ന മുഖം കണ്ണീരിൽ വരച്ച ഒരു ഛായാചിത്രം പോലെ കോടിക്കണക്കിനു മനുഷ്യരുടെ മനസാക്ഷിയിന്മേൽ പതിക്കപ്പെട്ടിരിക്കുന്നു.
അമ്മയതു മൊബൈലിൽ പകർത്തിക്കൊണ്ട് ലോകത്തോടു ചിലതൊക്കെ പറഞ്ഞു. അവനോ,
കീറിപ്പറിഞ്ഞ ഒരു സ്കൂൾബാഗുപോലെ കാറിന്റെ സീറ്റിലേക്കു മുഖമമർത്തി.
അമ്മ പറഞ്ഞു: ‘നിങ്ങളിതു കാണണം. കളിയാക്കൽ സഹിക്കാനാവാതെ തകർന്നിരിക്കുന്ന ഒരു കുഞ്ഞിന്റെ സ്ഥിതി. ശാരീരിക ന്യുനതകളുണ്ടെങ്കിലും സ്കൂളിൽ പോയി പഠിക്കാനും കൂട്ടുകാരോടൊത്തു കളിക്കാനും ആഗ്രഹിച്ച ഒരു ഒന്പതുവയസുകാരനായിരുന്നു അവൻ. എന്നുമിതാണ് സംഭവിക്കുന്നത്. മരിക്കണമെന്നു യാചിക്കുംവിധം കുട്ടികളെ ഇതൊക്കെ എങ്ങനെ ബാധിക്കുന്നു എന്ന് ലോകം അറിയട്ടെ. നിങ്ങൾ നിങ്ങളുടെ മക്കളെയും കുടുംബത്തെയും കൂട്ടുകാരെയും പഠിപ്പിക്കൂ മറ്റുള്ളവരെ പരിഹസിക്കരുതെന്ന്... ’
പക്ഷേ, സ്വന്തം വീട്ടിലും പരിസരത്തും നമുക്കിപ്പോഴും നേരം വെളുത്തിട്ടില്ല. ഓരോ നിമിഷവും പുതിയ ക്വാഡൻമാരെ സൃഷ്ടിക്കുന്നു. ആളുകളെ കളിയാക്കി രസിക്കുന്നു, പൊക്കമില്ലായ്മയുടെ പേരിൽ, പൊക്കം കൂടിയതിന്റെ പേരിൽ, നിറത്തിന്റെ പേരിൽ, സൗന്ദര്യക്കുറവിന്റെ പേരിൽ, പഠനത്തിൽ പിന്നോക്കമായതിന്റെ പേരിൽ, കുടുംബ പശ്ചാത്തലത്തിന്റെ പേരിൽ, ദാരിദ്ര്യത്തിന്റെ പേരിൽ...അല്ലെങ്കിൽ വെറുമൊരു തമാശയ്ക്ക്...അങ്ങനെ അപരനെ കളിയാക്കാൻ ഓരോരുത്തർക്കുമുണ്ട് ഓരോരോ കാരണങ്ങൾ. നേരിട്ടു മാത്രമല്ല, മറഞ്ഞിരുന്നും നമ്മളിതു ചെയ്തുകൊണ്ടിരിക്കുന്നു.
സോഷ്യൽ മീഡിയയിൽ ദിവസവും ഒരു വ്യക്തിഹത്യയെങ്കിലും നടത്തിയില്ലെങ്കിൽ ഉറക്കം വരാത്തവരായി നാം സ്വപ്നാടനം നടത്തുന്നു. യാതൊരു ഉറപ്പുമില്ലാത്ത എത്രയോ കാര്യങ്ങളാണ് ഷെയർ ചെയ്ത്, ലൈക്കടിച്ച്, കമന്റടിച്ച് തള്ളിക്കൊണ്ടിരിക്കുന്നത്. അതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്പോൾ ചങ്കുപൊട്ടിത്തകരുന്ന ഒരു മനുഷ്യജീവി അതിനുപിന്നിലുണ്ടെന്ന് പരിഗണിക്കുന്നില്ല. അയാളുടെ കുടുംബത്തിന്റെ മാനം നമുക്കൊരു വിഷയമേയല്ല.
ഈ കളിയാക്കലിന്റെ വേദന അനുഭവിച്ചിട്ടുള്ള മലയാളത്തിന്റെ പ്രിയ നടൻ ഗിന്നസ് പക്രു എന്ന പേരിൽ പ്രശസ്തനായ അജയകുമാർ സണ്‍ഡേ ദീപികയോട് മനസ് തുറക്കുന്നു.
"ഉള്ളാകെ ആളുന്നു ഉയിരിലെ തീ'
ഓസ്ട്രേലിയയിലെ ക്വാഡനെന്ന പയ്യനെ എനിക്ക് അടുത്തറിയാം. ഒരിക്കലും നേരിൽ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. പക്ഷേ, എനിക്കറിയാം. അവനെപ്പോലെ പൊക്കമില്ലായ്മയെ അവഹേളിക്കുന്നതുകേട്ട് നിസഹായനായി നിന്ന ഒരു ബാല്യം എനിക്കുണ്ടായിരുന്നു. അതുകൊണ്ട് അടുത്തറിയാം. വർഷങ്ങൾക്കുമുന്പത്തെ ഞാനാണത്.
കോട്ടയത്തെ ഒരു സ്കൂളിന്റെ ഓഫീസ് മുറിയുടെ വാതിൽക്കൽ നിൽക്കവേയാണ് അമ്മയുടെ കണ്ണീർ അജയകുമാറിന്റെ നെറുകയിൽ വീണത്.
"ആവേശത്തോടെയാണ് അമ്മയുടെ കൈപിടിച്ച് സ്കൂളിലെത്തിയത്. സ്കൂളിന്റെ പരിസരത്തെല്ലാം കുട്ടികളും മാതാപിതാക്കളും. ഓഫീസ് മുറിയിൽവച്ച് അധ്യാപകൻ എന്നെ നോക്കി. ‘ഇവിടെ ചേർക്കാൻ ബുദ്ധമുട്ടാണ്. പൊക്കമില്ലാത്തതുകൊണ്ട് വല്ലയിടത്തും മറിഞ്ഞുവീഴുകയോ മറ്റു പിള്ളേരു തട്ടിയിടുകയോ ചെയ്താൽ ആരോടു പറയും.’
അമ്മ കരഞ്ഞുപോയി. എനിക്കാണെങ്കിൽ ഉള്ള പൊക്കംകൂടി കുറഞ്ഞുപോയതുപോലെ. ചങ്കു പൊട്ടുന്ന സങ്കടം.
വർഷമെത്ര കഴിഞ്ഞു. പള്ളിക്കൂടത്തിന്റെ പുറത്തേക്കുള്ള ആ സങ്കടവഴിയിൽ പൊടിയെത്ര മൂടിപ്പോയി. പക്ഷേ, കഴിഞ്ഞ ദിവസം അങ്ങു ദൂരെ ഓസ്ട്രേലിയയിലെ ഒരു കുഞ്ഞ് സ്കൂളിനു പുറത്തേക്കോടിവന്ന് അമ്മയുടെ മുന്നിൽനിന്ന് ചങ്കുപൊട്ടിക്കരഞ്ഞതും നിസഹായയായ ആ അമ്മ പറഞ്ഞതും വീഡിയോയിൽ കണ്ടപ്പോൾ പക്രുവിനു സഹിക്കാനായില്ല. കോട്ടയത്തെവിടെയോ ഒരു ജൂണ്‍മഴ കുത്തിയൊഴുകി. ഒരു പള്ളിക്കൂടവും അമ്മയുടെ കൈപിടിച്ച പൊക്കമില്ലാത്ത ഒരു പയ്യനും നനഞ്ഞൊലിച്ചുനില്ക്കുന്നു,
പക്രു സോഷ്യൽ മീഡിയയിൽ കുറിച്ചു:
“മോനെ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട്. ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്. നീ കരയുന്പോൾ നിന്റെ അമ്മ തോല്‍ക്കും. ഈ വരികൾ ഓർമവച്ചോളൂ:
ഉൗതിയാൽ അണയില്ല, ഉലയിലെ തീ
ഉള്ളാകെ ആളുന്നു ഉയിരിലെ തീ
- ഇളയരാജ
ഇത്തരത്തിൽ വേദനിക്കുന്നവർക്കായി എന്റെയീ കുറിപ്പ്.'
കഴിഞ്ഞ ദിവസം എറണാകുളത്തേക്കുള്ള കാർയാത്രയ്ക്കിടെയാണ് അജയകുമാർ ഫോണിൽ സംസാരിച്ചത്. അപമാനഭാരത്താൽ തലകുനിച്ചു നില്ക്കുന്ന പണ്ടത്തെ പൊക്കമില്ലാത്ത പയ്യനായിട്ടല്ല, മലയാളിയുടെ അഭിമാനമായി ഉയർന്നുനില്ക്കുന്ന, ഉയിരിലെ തീകൊണ്ട് ഉൗതിയെടുത്ത പൊന്നായിട്ട്. അദ്ദേഹത്തിന്റെ വാക്കുകൾ:
ഓർമവച്ചപ്പോൾ മുതൽ ഒത്തിരി കളിയാക്കലുകൾ കേട്ടിട്ടുണ്ട്. പിന്നെ അത്തരം പരിഹാസങ്ങളെ പോസിറ്റീവായെടുത്തു. മനസിലൊരു മിമിക്രിക്കാരൻകൂടി ഉള്ളതുകൊണ്ട് അതൊക്കെ വേറൊരു രീതിയിൽ കണ്ടുതുടങ്ങി. വേദിയിൽ ഞാൻ എന്നെത്തന്നെ കളിയാക്കുന്ന രീതിയിലേക്ക് അതിനെ മാറ്റി. ഞാനും ചിരിച്ചു പ്രേക്ഷകരും ചിരിച്ചു. പക്ഷേ, ഇതിലേക്കു വരാനെടുത്ത സമയം വലുതാണ്. അതാണ് ശ്രദ്ധിക്കേണ്ടത്. ക്വാഡന്റെ പ്രായത്തിലുള്ള കുട്ടിയെ കളിയാക്കുന്പോൾ അതിന്റെ ഗൗരവം കൂടും. അവന്റെയത്ര വേദന എനിക്കുണ്ടായിട്ടില്ല. പക്ഷേ, അതിന്റെ ആഴം എനിക്കു മനസിലായി.
കളിയാക്കുന്നതിനേക്കാൾ ക്രൂരതയാണ് ശാരീരികമോ മാനസികമോ ആയ ന്യൂനതയുള്ളവരെ മാറ്റി നിർത്തുന്നത്. അവർ ആഗ്രഹിക്കുന്നത് സഹതാപമല്ല. അംഗീകാരമാണ്.
ആ കുഞ്ഞുങ്ങളെ നന്നായി കൈകാര്യം ചെയ്യേണ്ടത് ആദ്യം അമ്മയാണ്. അവന്റെ മുന്നിൽനിന്ന് നിവൃത്തിയുണ്ടെങ്കിൽ കരയാതിരിക്കുക. സ്കൂളുകളാണ് മറ്റൊരു തലം. അവിടെ ഇത്തരം ആളുകൾക്കു പിന്തുണ നല്‍കാനും ഉയർത്തിയെടുക്കാനും സംവിധാനമുണ്ടാകണം. അധ്യാപകന്റെ ശ്രദ്ധയുണ്ടാകണം.
സമൂഹത്തിന്റെ കാഴ്ചപ്പാടും ശ്രദ്ധേയമാണ്. ഇത്തരം കുഞ്ഞുങ്ങളെയും മുതിർന്നവരെയും അംഗീകരിക്കാനും ബഹുമാനിക്കാനും കഴിയാതെ നാമെങ്ങനെയാണ് വികസിത രാജ്യമായി മാറുന്നത്.
ന്യൂനതയുള്ളവർക്ക് എന്തെങ്കിലും സഹായം നല്‍കിയശേഷം അവരുടെയടുത്തുനിന്നു ഫോട്ടോയെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മാർക്കറ്റിംഗല്ല ഞാൻ ഉദ്ദേശിച്ചത്. അത്തരക്കാരോട് എനിക്ക് അവജ്ഞയാണ്.
എന്റെ ജീവിതം വലിയ കുഴപ്പമില്ലാതെ പോകുന്നു. അതെന്റെ ഭാഗ്യം കൂടിയാണ്. പ്രേക്ഷകർ എനിക്ക് അത്രമാത്രം സ്വീകാര്യത തന്നു. പക്ഷേ, എന്നെക്കാൾ കഴിവുള്ള എത്രയോ പേർ അറിയപ്പെടാതിരിക്കുന്നു. നമ്മൾ ആരെയെങ്കിലും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അത് അവർ ജീവിച്ചിരിക്കുന്പോഴാകട്ടെ.
സോഷ്യൽ മീഡിയയിലെ അവഹേളനങ്ങളും വർധിക്കുകയാണ്. നമ്മൾ ഷെയർ ചെയ്യുന്ന ഓരോ പോസ്റ്റിന്റെയും റീച്ച് അറിയണം. അതെവിടെയൊക്കെ ചെന്നു കൊള്ളുമെന്ന് മുൻകൂട്ടി കാണുക. എത്രയും പെട്ടെന്നു പ്രതികരിക്കാനും പ്രചരിപ്പിക്കാനുള്ള ത്വര സോഷ്യൽ മീഡിയയിലുണ്ട്. പോസിറ്റീവാണെങ്കിലും നെഗറ്റീവാണെങ്കിലും സത്യാവസ്ഥ അറിഞ്ഞിട്ടേ പ്രചരിപ്പിക്കൂയെന്നു തീരുമാനിച്ചാൽ തീരുന്ന പ്രശ്നമേയുള്ളു. സാമൂഹിക മാധ്യമങ്ങൾ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന് സ്കൂളുകളിൽ പരിശീലിപ്പിക്കണം.
ഇതിനൊരു മറുവശവുമുണ്ട്. സോഷ്യൽ മീഡിയയിലൂടെ ആളുകൾക്ക് നിരവധി പ്രോത്സാഹനവും കിട്ടുന്നുണ്ട്. അനീതികൾ വെളിച്ചത്തുകൊണ്ടുവരുകയും നല്ല പ്രതികരണങ്ങൾ നടത്തുന്നുമുണ്ട്.
ഒന്നേയുള്ളു. സത്യമാണോയെന്ന് ഉറപ്പാക്കിയിട്ടു മുന്നോട്ടു പോകുക.
ജോസ് ആൻഡ്രൂസ്
കൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ല:
തൊടുപുഴ: ജില്ലയിലെ കൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്
വീട്ടിൽ താമരപ്പാടം
നൂറിലധികം വ്യത്യസ്ത ഇനം താമരകളുടെ ശേഖരവുമായി വയനാട് മീനങ്ങാടി സ്വദേശി പ്രജിഷ. മകൾ ശ്രീപത്മിനിയുടെ ആഗ്രഹപ്രകാരം
ദുഃഖം തളംകെട്ടിയ ജൂലൈ 18… ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മൻ ചാണ്ടി മടങ്ങി
കോട്ടയം: ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മന്‍ ചാണ്ടി മടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. കാലം മറന
സിലിണ്ടർ മസ്റ്ററിംഗ് നിർബന്ധം; ഉപയോക്താവ് നേരിട്ട് എത്തണം
ഗ്യാസ് സിലിണ്ടറുകളുടെ മസ്റ്ററിംഗ് ആരംഭിച്ചിട്ട് രണ്ടുമാസം പിന്നിടുമ്പോഴും ഉപയോക്താക്കളുടെ മടുപ്പ് ഗ്യാസ് ഏജന്‍സികള്‍
വിലയായ് കൊടുത്തത് രണ്ട് കാലുകൾ
വൈകിട്ടോടെ മുറിയുടെ വാതിൽ തുറന്ന് നഴ്സിംഗ് ഹെഡായ കന്യാസ്ത്രീ അരികിലേക്കു വരുന്നതു കണ്ടപ്പോൾ സങ്കടംകൊണ്ട് എനിക്കൊര
സ്വന്തം കാലിൽ
ഇത് തൊടുപുഴക്കാരൻ റെജി ഏബ്രഹാം. കറക്കം വീൽചെയറിലാണ്. പക്ഷേ ജീവിതം സ്വന്തം കാലിലാണ്. തനിക്കു മാത്രമല്ല, തളർന്നുപോ
തപസിലേക്ക്
പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ അധികാരചുമതലകളൊഴിഞ്ഞ് ഏകാന്ത താപസജീവിതം നയിക്കാനുള്ള താത്പര്യം സ
മണ്ണ് വിളിക്കുന്നു
ഇങ്ങനെയൊന്നുമായിരുന്നില്ല കേരളം. ഭക്ഷിക്കാനുള്ളതെല്ലാം മണ്ണിൽ അധ്വാനിച്ചുണ്ടാക്കിയിരുന്നു ഇവിടത്തെ പഴയതലമുറ. ക
പ്രകൃതിയുടെ മുഖപ്രസാദം
കൊറോണയെ നേരിടാൻ മനുഷ്യൻ നാൽപ്പതു രാപ്പകലുകൾ ഒതുങ്ങി ജീവിച്ചപ്പോൾതന്നെ പരിസ്ഥിതി സംതുലിതാവസ്ഥ വീണ്ടെടുക്കു
സ്വർഗത്തിന്റെ താക്കോൽ
വിഖ്യാത എഴുത്തുകാരൻ ഡോ. എ.ജെ. ക്രോണിന്റെ നോവലാണ് സ്വർഗരാജ്യത്തിന്റെ താക്കോൽ. അൽബേർ കാമുവിന്റെദി പ്ലേഗ് എഴുതു
ബ്ലേഡ് റണ്ണർ
മുറിച്ചു മാറ്റിയ ഇടംകാലിൽ നിന്നാണ് ഈ ജീവിതം ആരംഭിക്കുന്നത്. ടിപ്പർ ലോറി വിധി എഴുതിയ ജീവിതം. കണ്ണിൽ കയറിയ ഇരുട്ട്
പ്രത്യാശയുടെ കൈത്താങ്ങാകാം
നമ്മളെല്ലാവരും സഹോദരങ്ങളാണ്, പരസ്പരം ബന്ധപ്പെട്ടവരാണ്, അപരന്റെ സുസ്ഥിതി നമ്മുടെ സുസ്ഥിതിക്ക് ആവശ്യമാണെന്ന് ഈ
തളികയിൽ തളിർക്കുന്ന സ്മൃതികൾ
പുളിപ്പില്ലാത്ത ഒരപ്പത്തുണ്ടിലേക്കും പതയാത്ത ഒരു കോപ്പ വീഞ്ഞിലേക്കും മനസ് ഏകാഗ്രമാകുമ്പോൾ മിഴി തുളുമ്പാതിരിക്കുക
വലിയ മുക്കുവന്റെ തേങ്ങൽ
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരം വിജനമായിരുന്നു. നേർത്ത മഴത്തുള്ളികൾ പതിക്കുന്നുണ്ടായിരുന്നു. മാർപാപ്പയെ ക
തോറ്റുപോയ രാജാവല്ല ദൈവം; നമ്മള് പിന്തിരിഞ്ഞോടുന്ന പടയാളികളുമല്ല
2020 മാർച്ച് പതിമൂന്നിന് ലീമാൻ സ്റ്റോൺ എന്ന എഴുത്തുകാരൻ കുറിച്ച ലേഖനത്തിന്റെ ശീർഷകം ഇപ്രകാരമാണ് "വിശ്വാസത്തിന്റെ
നിത്യഹരിതം ഈ ഗാനലോകം
മലയാള സിനിമയുടെ ചരിത്രം, സിനിമാ സംഗീതം, പിന്നിട്ട വഴികൾ, കഥകൾ, എക്കാലത്തെയും സൂപ്പർ നായകന്മാർ, നായികമാർ... അങ്ങനെ
അതിജീവനത്തിന്റെ പെൺരൂപം
കൃഷി, കാറ്ററിംഗ്- ഒരു കുടുംബത്തിന്റെ മുഴുവൻ ഭാരവും സ്വന്തം ചുമലിൽ വന്നുചേർന്നപ്പോൾ ബീന എന്ന യുവതി ആശ്രയമായി കണ്ടത് ഇതു രണ്ടിനെയുമാണ്. ജൈവ കൃഷിയും
സ്പെയിനിൽനിന്ന് കട്ടപ്പനയിലേക്ക് ഒരു ലോംഗ് പാസ്
കുടിയേറ്റത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണാണ് ഇടുക്കി ജില്ലയിൽ കട്ടപ്പനയ്ക്കടുത്തുള്ള മേരികുളം. അന്നത്തിനു വക തേടി നാ
പ്രതികരിക്കുന്ന ശില്പങ്ങൾ
2019 ഡിസംബർ 31. രാത്രി പതിനൊന്നുമണിയോടടുക്കുന്നു. ലോകം മുഴുവൻ പുതുവർഷത്തെ വരവേൽക്കാനുള്ള അവസാന ഒരുക്കത്തിൽ. വല
കൈക്കരുത്തല്ല കരുണയാണു വേണ്ടത്
അതിർത്തി കടന്നു പാക്കിസ്ഥാനിലേക്കാണ് പറക്കുന്നതെന്ന് ഒരു പക്ഷിക്കറിയുമോ? ഇന്ത്യൻ അതിർത്തിയിലെ ഒരു വൃക്ഷത്തിനറിയുമോ അ
കൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ല:
തൊടുപുഴ: ജില്ലയിലെ കൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്
വീട്ടിൽ താമരപ്പാടം
നൂറിലധികം വ്യത്യസ്ത ഇനം താമരകളുടെ ശേഖരവുമായി വയനാട് മീനങ്ങാടി സ്വദേശി പ്രജിഷ. മകൾ ശ്രീപത്മിനിയുടെ ആഗ്രഹപ്രകാരം
ദുഃഖം തളംകെട്ടിയ ജൂലൈ 18… ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മൻ ചാണ്ടി മടങ്ങി
കോട്ടയം: ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മന്‍ ചാണ്ടി മടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. കാലം മറന
സിലിണ്ടർ മസ്റ്ററിംഗ് നിർബന്ധം; ഉപയോക്താവ് നേരിട്ട് എത്തണം
ഗ്യാസ് സിലിണ്ടറുകളുടെ മസ്റ്ററിംഗ് ആരംഭിച്ചിട്ട് രണ്ടുമാസം പിന്നിടുമ്പോഴും ഉപയോക്താക്കളുടെ മടുപ്പ് ഗ്യാസ് ഏജന്‍സികള്‍
വിലയായ് കൊടുത്തത് രണ്ട് കാലുകൾ
വൈകിട്ടോടെ മുറിയുടെ വാതിൽ തുറന്ന് നഴ്സിംഗ് ഹെഡായ കന്യാസ്ത്രീ അരികിലേക്കു വരുന്നതു കണ്ടപ്പോൾ സങ്കടംകൊണ്ട് എനിക്കൊര
സ്വന്തം കാലിൽ
ഇത് തൊടുപുഴക്കാരൻ റെജി ഏബ്രഹാം. കറക്കം വീൽചെയറിലാണ്. പക്ഷേ ജീവിതം സ്വന്തം കാലിലാണ്. തനിക്കു മാത്രമല്ല, തളർന്നുപോ
തപസിലേക്ക്
പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ അധികാരചുമതലകളൊഴിഞ്ഞ് ഏകാന്ത താപസജീവിതം നയിക്കാനുള്ള താത്പര്യം സ
മണ്ണ് വിളിക്കുന്നു
ഇങ്ങനെയൊന്നുമായിരുന്നില്ല കേരളം. ഭക്ഷിക്കാനുള്ളതെല്ലാം മണ്ണിൽ അധ്വാനിച്ചുണ്ടാക്കിയിരുന്നു ഇവിടത്തെ പഴയതലമുറ. ക
പ്രകൃതിയുടെ മുഖപ്രസാദം
കൊറോണയെ നേരിടാൻ മനുഷ്യൻ നാൽപ്പതു രാപ്പകലുകൾ ഒതുങ്ങി ജീവിച്ചപ്പോൾതന്നെ പരിസ്ഥിതി സംതുലിതാവസ്ഥ വീണ്ടെടുക്കു
സ്വർഗത്തിന്റെ താക്കോൽ
വിഖ്യാത എഴുത്തുകാരൻ ഡോ. എ.ജെ. ക്രോണിന്റെ നോവലാണ് സ്വർഗരാജ്യത്തിന്റെ താക്കോൽ. അൽബേർ കാമുവിന്റെദി പ്ലേഗ് എഴുതു
ബ്ലേഡ് റണ്ണർ
മുറിച്ചു മാറ്റിയ ഇടംകാലിൽ നിന്നാണ് ഈ ജീവിതം ആരംഭിക്കുന്നത്. ടിപ്പർ ലോറി വിധി എഴുതിയ ജീവിതം. കണ്ണിൽ കയറിയ ഇരുട്ട്
പ്രത്യാശയുടെ കൈത്താങ്ങാകാം
നമ്മളെല്ലാവരും സഹോദരങ്ങളാണ്, പരസ്പരം ബന്ധപ്പെട്ടവരാണ്, അപരന്റെ സുസ്ഥിതി നമ്മുടെ സുസ്ഥിതിക്ക് ആവശ്യമാണെന്ന് ഈ
തളികയിൽ തളിർക്കുന്ന സ്മൃതികൾ
പുളിപ്പില്ലാത്ത ഒരപ്പത്തുണ്ടിലേക്കും പതയാത്ത ഒരു കോപ്പ വീഞ്ഞിലേക്കും മനസ് ഏകാഗ്രമാകുമ്പോൾ മിഴി തുളുമ്പാതിരിക്കുക
വലിയ മുക്കുവന്റെ തേങ്ങൽ
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരം വിജനമായിരുന്നു. നേർത്ത മഴത്തുള്ളികൾ പതിക്കുന്നുണ്ടായിരുന്നു. മാർപാപ്പയെ ക
തോറ്റുപോയ രാജാവല്ല ദൈവം; നമ്മള് പിന്തിരിഞ്ഞോടുന്ന പടയാളികളുമല്ല
2020 മാർച്ച് പതിമൂന്നിന് ലീമാൻ സ്റ്റോൺ എന്ന എഴുത്തുകാരൻ കുറിച്ച ലേഖനത്തിന്റെ ശീർഷകം ഇപ്രകാരമാണ് "വിശ്വാസത്തിന്റെ
നിത്യഹരിതം ഈ ഗാനലോകം
മലയാള സിനിമയുടെ ചരിത്രം, സിനിമാ സംഗീതം, പിന്നിട്ട വഴികൾ, കഥകൾ, എക്കാലത്തെയും സൂപ്പർ നായകന്മാർ, നായികമാർ... അങ്ങനെ
അതിജീവനത്തിന്റെ പെൺരൂപം
കൃഷി, കാറ്ററിംഗ്- ഒരു കുടുംബത്തിന്റെ മുഴുവൻ ഭാരവും സ്വന്തം ചുമലിൽ വന്നുചേർന്നപ്പോൾ ബീന എന്ന യുവതി ആശ്രയമായി കണ്ടത് ഇതു രണ്ടിനെയുമാണ്. ജൈവ കൃഷിയും
സ്പെയിനിൽനിന്ന് കട്ടപ്പനയിലേക്ക് ഒരു ലോംഗ് പാസ്
കുടിയേറ്റത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണാണ് ഇടുക്കി ജില്ലയിൽ കട്ടപ്പനയ്ക്കടുത്തുള്ള മേരികുളം. അന്നത്തിനു വക തേടി നാ
പ്രതികരിക്കുന്ന ശില്പങ്ങൾ
2019 ഡിസംബർ 31. രാത്രി പതിനൊന്നുമണിയോടടുക്കുന്നു. ലോകം മുഴുവൻ പുതുവർഷത്തെ വരവേൽക്കാനുള്ള അവസാന ഒരുക്കത്തിൽ. വല
കൈക്കരുത്തല്ല കരുണയാണു വേണ്ടത്
അതിർത്തി കടന്നു പാക്കിസ്ഥാനിലേക്കാണ് പറക്കുന്നതെന്ന് ഒരു പക്ഷിക്കറിയുമോ? ഇന്ത്യൻ അതിർത്തിയിലെ ഒരു വൃക്ഷത്തിനറിയുമോ അ
മുത്താണ് ഈ മിടുക്കി
പുരാതനകാലം മുതൽ വിദേശികളുടെ മനം കവർന്ന സുഗന്ധവ്യഞ്ജനങ്ങളുടെ വിളഭൂമിയായിരുന്നു ഇടുക്കി. മഞ്ഞണിഞ്ഞ മലനിരകളിൽ സ
അൻപ് ഒരു ഔഷധമാണ്
അങ്ങനെ ഒരു ദിവസം അച്ചൻ നീട്ടിയ ചായ അവർ വാങ്ങിക്കുടിച്ചു, ഭക്ഷണം കഴിച്ചു.
അതിന്റെ അടുത്ത ദിവ
ഓര്‍മകളിലെ നക്ഷത്രം
കേരളത്തിന്റെ കലാസംസ്കൃതിയിൽ അഭിമാനത്തിന്റെ തിളക്കം അടയാളപ്പെടുത്തി, കലാഭവൻ സ്ഥാപകനായ ഫാ. ആബേൽ സിഎംഐ. മലയാള
ജയേഷ് ഹാപ്പിയാണ്
ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും ജയേഷ് ഒറ്റയ്ക്ക് കാറോടിച്ചെത്തിയതു ലോകത്ത് ഏറ്റവുമധികം സന്തോഷം അനുഭവിക്കുന്നവരു
സമരങ്ങളിലെ സുരേന്ദ്രനാഥം
ഇരുനൂറോളം സമരങ്ങളിൽ പങ്കെടുത്ത, അതിൽ ഏറെയെണ്ണത്തിനും നേതൃത്വം വഹിച്ച ഒരാൾ... ജാതി-മത-വർഗ-വർണ ഭേദമില്ലാതെ, ശരിയെന്നു തോന്നുന്ന സമരമുഖങ്ങളിലെല്ലാം അദ
നവോത്ഥാന നായകർക്കു വഴികാട്ടി വിശുദ്ധ ചാവറയച്ചൻ
വിശുദ്ധനായ ചാവറയച്ചന്റെ ആത്മാർഥ സുഹൃത്തായിരുന്നു മാന്നാനം ചിറ്റേഴം തറവാട്ടിലെ ഈച്ചരച്ചാർ എന്ന ഈശ്വരന് നായര്‍. അ
മഞ്ഞിൽ വിരിഞ്ഞ പാതിരാപ്പൂവ്
വൃത്തികെട്ട വേഷത്തിൽ, ഭാണ്ഡങ്ങളും തൂക്കി സ്ത്രീയും മക്കളുടെ പടയും വരുന്നതു ദൂരെ നിന്നു കണ്ടപ്പോൾത്തന്നെ കുട്ടികൾ അവരവ
മരുഭൂമിയിലെ ജലകണം
ചുട്ടുപൊളളുന്ന മണല്‍ത്തരിയെ ചുംബിച്ച് ആദ്യ ജലകണം പതിച്ചു. ഒന്നിനു പിറകേ ഒന്നായി പെയ്തിറങ്ങിയ ആ മഴത്തുള്ളികള്‍ മരുഭ
CAPTAIN കുര്യാക്കോസ്
വോളിബോൾ കോർട്ടുകളിലെ തീപാറുന്ന കളിയോർമകളുമായി ഒരാൾ- എം.എ. കുര്യാക്കോസ്... രാജ്യത്തിന്റെ വോളി ചരിത്രത്തിലെ പ്രഥമസ്ഥാനീയർക്ക് ഒപ്പമാണ് ഈ പേര് എഴുതിച
മഹാദേവന്റെ വെള്ളപ്പുതപ്പുകൾ
എട്ടാംവയസിൽ തന്നെതേടിയെത്തിയ അപ്രതീക്ഷിത നിയോഗം പൂർത്തിയാക്കുന്പോൾ അവനാകെ അങ്കലാപ്പായിരുന്നു. പക്ഷേ, പതിയെപ്പതി
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്
Top