1. നിങ്ങൾക്ക് പനി, ചുമ, ജലദോഷം, ശ്വാസംമുട്ട്, തൊണ്ടവേദന, ക്ഷീണം, ശരീരവേദന, എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് ഡോക്ടറോട് പറയുക

2. നിങ്ങൾ ചൈന, ഇറ്റലി, ദക്ഷിണ കൊറിയ, ഗൾഫ് രാജ്യങ്ങൾ തുടങ്ങി എതെങ്കിലും വിദേശ രാജ്യത്ത് നിന്നോ കോവിഡ് ബാധിത പ്രദേശങ്ങളിൽ നിന്നോ വരുകയാണെങ്കിലോ അങ്ങനെ വന്നവരുമായി ഏതെങ്കിലും രീതിയിൽ സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതും ഡോക്ടറോട് പറയുക

3. സൂക്ഷ്മ ജലകണികൾ ഉത്പാദിപ്പിക്കപ്പെടാൻ സാധ്യതയുള്ള ചില ചികിത്സകൾ അടിയന്തരമല്ലാത്തതിനാൽ മറ്റൊരവസരത്തിലേയ്ക്ക് മാറ്റി വയ്ക്കാൻ ഡോക്ടർ പറയുമ്പോൾ സഹകരിക്കുക

4. കൈയിൽ എപ്പോഴും ലിക്വിഡ് സോപ്പോ കൈ ശുചീകരണ ലായനികളോ കരുതാം. ഡെന്‍റൽ ക്ലിനിക്കിന്‍റെ വാതിൽപ്പിടിയിൽ തൊടും മുൻപ് കൈ വൃത്തിയാക്കാം. നിങ്ങളിലെ കൈയിലെ അണുക്കൾ പിടിയിലേയ്ക്ക് പകരുന്നത് തടയാം. വാതിൽ തുറന്നതിന് ശേഷം വീണ്ടും കൈകൾ വൃത്തിയാക്കാം. തിരികെ ഇറങ്ങുമ്പോഴും ഇത് രണ്ട് തവണ ചെയ്യുക

5. എപ്പോഴും ഒരു വൃത്തിയുള്ള തൂവാല കൈയിൽ കരുതുക. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്താൽ തൂവാല കൊണ്ട് അല്ലെങ്കിൽ കൈയുടെ പുറം ഭാഗം കൊണ്ട് വായ പൊത്തുക. കൈ വെള്ളയിലേയ്ക്ക് തുമ്മാതിരിക്കുക.

6. ദിവസവും രണ്ടു നേരം വൃത്തിയായി പല്ല് തേയ്ക്കുക. പല്ലിട ശുചീകരണ ഉപാധികൾ കൊണ്ട് പല്ലിനിടയിലെ അഴുക്ക് നീക്കം ചെയ്യുക

7. ദന്താശുപത്രിയിലേയ്ക്ക് പോകുന്നതിന് മുൻപും പിൻപും കുളിക്കുക.

8. ചികിത്സയ്ക്കിടയിൽ കുലുക്കുഴിയാനോ തുപ്പാനോ പറയുമ്പോൾ മെല്ലെ ക്ഷമാപൂർവം ചെയ്യുക. തുപ്പൽ നാലുപാടും തെറിക്കുന്ന രീതിയിൽ കാർക്കിച്ചു തുപ്പരുത്.

9. അനാവശ്യമായി ദന്തൽ ചെയറിലെ ഒരു ഭാഗത്തും സ്പർശിക്കരുത്. പല്ലെടുത്ത രോഗികൾ രക്തം പുരണ്ട പഞ്ഞി അലക്ഷ്യമായി വലിച്ചെറിയരുത്. ആ പഞ്ഞിയിൽ തൊട്ട കൈവിരലുകൾ വൃത്തിയാക്കാതെ വീണ്ടും ദന്തൽ ചെയറിലോ മേശയിലോ മറ്റേതെങ്കിലും പ്രതലത്തിലോ തൊടരുത്.


10. കഴിവതും വീട്ടിലെ പ്രായമുള്ളവരെയും കുട്ടികളെയും ശ്വാസകോശ സംബന്ധമായ അസുഖമുളളവരെയോ അവരുടെ ചികിത്സയ്ക്കായല്ലെങ്കിൽ ഒപ്പം കൊണ്ടു വരാതിരിക്കുക.

11. ടൂത്ത് ബ്രഷുകൾ വയ്ക്കുന്ന സ്റ്റാന്‍റ് ടോയ്ലറ്റിൽ നിന്നും വളരെ ദൂരം മാറ്റി വയ്ക്കുക. കഴിവതും രണ്ടു മുറികളാണ് നല്ലത്

12. പല്ലുവേദനയുണ്ടെങ്കിൽ യഥാസമയം ചികിത്സിക്കുക.അനാവശ്യമായി ഇടയ്ക്കിടെ പല്ലിൽ തൊട്ടു നോക്കരുത്

13. ടൂത്ത് ബ്രഷ് എല്ലാ ദിവസവും ഇളം ചൂടുവെള്ളത്തിൽ മുക്കിയതിന് ശേഷം ബ്രഷ് ചെയ്യുക. പാറ്റ, പല്ലി പോലുള്ളവയ്ക്ക് എത്താൻ കഴിയാത്തയിടത്ത് വേണം ബ്രഷ് സൂക്ഷിക്കാൻ

14. അപ്പോയിന്‍റ്മെന്‍റ് കൃത്യസമയം പാലിച്ചെത്തുക. അനാവശ്യ തിരക്ക് ഒഴിവാക്കാൻ ഇത് സഹായിക്കും

15. വേദനാസംഹാരികൾ കാരണം മാറാത്ത അസഹ്യമായ പല്ലു വേദന,അനിയന്ത്രിതമായ രക്തസ്രാവം, മുഖത്ത് നീർവീക്കം വരുന്ന തരത്തിലുള്ള തീവ്രസ്വഭാവമുള്ള അണുബാധ, താടിയെല്ലിന് പൊട്ടൽ തുടങ്ങിയവയാണ് അടിയന്തര ചികിത്സ വേണ്ടവ.

16. ഡോക്ടറുമായി മുൻകൂട്ടി സംസാരിച്ചതിന് ശേഷം മാത്രം പറയുന്ന സമയത്ത് ക്ലിനിക്കിലെത്തുക

17. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മരുന്നുകൾ കഴിക്കുക

18. കഴിവതും ചികിത്സാഫീസ് നോട്ടുകൾക്ക് പകരം ഗൂഗിൾ പേ പോലുള്ള ആപ്പുകൾ മുഖാന്തരം ചെയ്യുന്നത് അനാവശ്യ സ്പർശനം ഒഴിവാക്കാൻ സഹായിക്കും

ഡോ. ജി.ആർ. മണികണ്ഠൻ കൺവീനർ, കൗൺസിൽ ഫോർ ഡെന്‍റൽ ഹെൽത്ത് & അവെയർനെസ്, ഇന്ത്യൻ ഡെന്‍റൽ അസോസിയേഷൻ, തിരുവനന്തപുരം